പാലാ: ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ 82 വയസ്സുകാരിക്ക് നൂതന ചികിത്സാ രീതിയായ ടാവി യിലൂടെ ഹൃദയ വാൽവ് മാറ്റിവെച്ചു.
ചികിത്സക്ക് വിധേയയായ 82 വയസസുള്ള കോട്ടയം സ്വദേശിനിക്ക് അകാരണമായി ബോധക്ഷയം ഉണ്ടാകുന്നത് പതിവായിരുന്നു. ഇതിനൊപ്പം തന്നെ ശ്വാസ തടസ്സവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് മെഡിസിറ്റിയിൽ ഇവരുടെ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന മഹാധമനിയിലെ വാൽവിന് തകരാർ കണ്ടെത്തി.
രോഗിയുടെ പ്രായം കണക്കിലെടുത്ത് ഹൃദയം തുറന്നുള്ള വാൽവ് മാറ്റിവയ്ക്കലിനു പകരം ട്രാൻസ്കതീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (ടാവി) എന്ന നൂതന രീതിയിലൂടെ ഹൃദയ വാൽവ് ഘടിപ്പിക്കുകയായിരുന്നു.
ഒന്നര മണിക്കൂർ മാത്രം നീണ്ടു നിന്ന ടാവി പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗി ആശുപത്രി വിട്ടു. ഈ ചികിത്സാ രീതിയിലൂടെ രോഗിക്ക് ചുരുങ്ങിയ ആശുപത്രി വാസത്തിലൂടെ തന്നെ വേഗത്തിൽ ഫലപ്രാപ്തി ലഭിക്കാൻ സാധിക്കുമെന്ന് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്റ്റർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അഭിപ്രായപ്പെട്ടു.
കാർഡിയോളജി വിഭാഗം കൺസൾട്ടന്റ്് ഡോ. രാജീവ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഡോ. രാജു ജോർജ്, ഡോ. ബിബി ചാക്കോ, കാർഡിയാക് സർജൻ ഡോ. കൃഷ്ണൻ സി, കാർഡിയാക് അനസ്ത്തറ്റിസ്റ്റ് ഡോ. നിതീഷ് പി, മെഡിക്കൽ സുപ്രണ്ട് ഡോ. ജേക്കബ് ജോർജ് എന്നിർ ചികിത്സയുടെ ഭാഗമായിരുന്നു.
ചികിത്സക്ക് വിധേയയായ 82 വയസസുള്ള കോട്ടയം സ്വദേശിനിക്ക് അകാരണമായി ബോധക്ഷയം ഉണ്ടാകുന്നത് പതിവായിരുന്നു. ഇതിനൊപ്പം തന്നെ ശ്വാസ തടസ്സവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് മെഡിസിറ്റിയിൽ ഇവരുടെ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന മഹാധമനിയിലെ വാൽവിന് തകരാർ കണ്ടെത്തി.
രോഗിയുടെ പ്രായം കണക്കിലെടുത്ത് ഹൃദയം തുറന്നുള്ള വാൽവ് മാറ്റിവയ്ക്കലിനു പകരം ട്രാൻസ്കതീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (ടാവി) എന്ന നൂതന രീതിയിലൂടെ ഹൃദയ വാൽവ് ഘടിപ്പിക്കുകയായിരുന്നു.
ഒന്നര മണിക്കൂർ മാത്രം നീണ്ടു നിന്ന ടാവി പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗി ആശുപത്രി വിട്ടു. ഈ ചികിത്സാ രീതിയിലൂടെ രോഗിക്ക് ചുരുങ്ങിയ ആശുപത്രി വാസത്തിലൂടെ തന്നെ വേഗത്തിൽ ഫലപ്രാപ്തി ലഭിക്കാൻ സാധിക്കുമെന്ന് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്റ്റർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അഭിപ്രായപ്പെട്ടു.
കാർഡിയോളജി വിഭാഗം കൺസൾട്ടന്റ്് ഡോ. രാജീവ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഡോ. രാജു ജോർജ്, ഡോ. ബിബി ചാക്കോ, കാർഡിയാക് സർജൻ ഡോ. കൃഷ്ണൻ സി, കാർഡിയാക് അനസ്ത്തറ്റിസ്റ്റ് ഡോ. നിതീഷ് പി, മെഡിക്കൽ സുപ്രണ്ട് ഡോ. ജേക്കബ് ജോർജ് എന്നിർ ചികിത്സയുടെ ഭാഗമായിരുന്നു.