മുംബൈ: തുടര്‍ച്ചയായി നാലാം തവണയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയര്‍ത്തി 5.9 ശതമാനമാക്കി.
ബാങ്കുകള്‍ക്ക് ആർബിഐ ഹ്രസ്വകാല വായ്പ നല്കുന്ന നിരക്കാണ് റിപ്പോ. ഈ തീരുമാനം എല്ലാത്തരം വായ്പകളും ചെലവേറിയതാക്കും. ഇതുമൂലം വായ്പയെടുത്തവർ അടയ്ക്കേണ്ടിവരുന്ന ഇഎംഐയും വര്‍ധിക്കും.
അവസാനമായി ഓഗസ്റ്റ് അഞ്ചിനാണ് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.4 ശതമാനമാക്കിയത്.
അതേസമയം, നിക്ഷേപകര്‍ക്ക് വരുമാനവർധന നല്‍കുന്നതാണ് ആര്‍ബിഐയുടെ പുതിയ പ്രഖ്യാപനം. പണപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ആർബിഐ ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.
ആര്‍ബിഐയുടെ ഈ തീരുമാനം സാധാരണക്കാരെ സാരമായി ബാധിക്കും. വാഹനവായ്പകള്‍, വ്യക്തിഗത വായ്പകള്‍, ഭവനവായ്പകള്‍ എന്നിവയ്ക്ക് ഇതു ബാധകമാണ്.
പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു പറഞ്ഞു. ആറ് പോളിസി പാനല്‍ അംഗങ്ങളില്‍ അഞ്ചുപേരും നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധനയ്ക്ക് അനുകൂലമായി നിലപാടെടുത്തതായും അദ്ദേഹം പറഞ്ഞു.
ബാങ്കുകള്‍ക്ക് ആർബിഐ ഹ്രസ്വകാല വായ്പ നല്കുന്ന നിരക്കാണ് റിപ്പോ. ഈ തീരുമാനം എല്ലാത്തരം വായ്പകളും ചെലവേറിയതാക്കും. ഇതുമൂലം വായ്പയെടുത്തവർ അടയ്ക്കേണ്ടിവരുന്ന ഇഎംഐയും വര്‍ധിക്കും.
അവസാനമായി ഓഗസ്റ്റ് അഞ്ചിനാണ് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.4 ശതമാനമാക്കിയത്.
അതേസമയം, നിക്ഷേപകര്‍ക്ക് വരുമാനവർധന നല്‍കുന്നതാണ് ആര്‍ബിഐയുടെ പുതിയ പ്രഖ്യാപനം. പണപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ആർബിഐ ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.
ആര്‍ബിഐയുടെ ഈ തീരുമാനം സാധാരണക്കാരെ സാരമായി ബാധിക്കും. വാഹനവായ്പകള്‍, വ്യക്തിഗത വായ്പകള്‍, ഭവനവായ്പകള്‍ എന്നിവയ്ക്ക് ഇതു ബാധകമാണ്.
പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു പറഞ്ഞു. ആറ് പോളിസി പാനല്‍ അംഗങ്ങളില്‍ അഞ്ചുപേരും നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധനയ്ക്ക് അനുകൂലമായി നിലപാടെടുത്തതായും അദ്ദേഹം പറഞ്ഞു.