തൃശൂർ: തിരുവനന്തപുരത്തെ ടെക്സ്റ്റെെൽ ഉടമയെ തങ്ങളുടെ വ്യാപാരനാമത്തിന്റെ ഭാഗമായി “പുളിമൂട്ടിൽ’’ എന്ന പേര് ഉപയോഗിക്കുന്നതിൽനിന്നു ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റിീസ് ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിലക്കി.
ടെക്സ്റ്റെെൽ ബിസിനസിൽ പുളിമൂട്ടിൽ എന്ന പേരോ വഞ്ചനാപരമായി സമാനമായ പേരോ ഉപയോഗിക്കുന്നതിനെതിരേ മുന്പ് തൃശൂർ ജില്ലാ കോടതി പുറപ്പെടുവിച്ച ഇഞ്ചങ്ഷൻ ഓർഡറാണു സുപ്രീംകോടതി പുനഃസ്ഥാപിച്ചത്.
നൂറ്റാണ്ടോളമായി കേരളത്തിൽ ടെക്സ്റ്റെെൽ ഷോപ്പുകളുടെ ശൃംഖല നടത്തുന്ന പുളിമൂട്ടിൽ സിൽക്സ് ഫയൽ ചെയ്ത ഹർജിയിന്മേലാണു ജില്ലാ കോടതി ഇഞ്ചങ്ഷൻ ഓർഡർ പുറപ്പെടുവിച്ചത്. അഡ്വ. നീരജ് കിഷൻ കൗൾ, അഡ്വ. ബിനോയ് കെ. കടവൻ, അഡ്വ. എ. കാർത്തിക് എന്നിവർ ഹർജിക്കാർക്കുവേണ്ടി ഹാജരായി.
ടെക്സ്റ്റെെൽ ബിസിനസിൽ പുളിമൂട്ടിൽ എന്ന പേരോ വഞ്ചനാപരമായി സമാനമായ പേരോ ഉപയോഗിക്കുന്നതിനെതിരേ മുന്പ് തൃശൂർ ജില്ലാ കോടതി പുറപ്പെടുവിച്ച ഇഞ്ചങ്ഷൻ ഓർഡറാണു സുപ്രീംകോടതി പുനഃസ്ഥാപിച്ചത്.
നൂറ്റാണ്ടോളമായി കേരളത്തിൽ ടെക്സ്റ്റെെൽ ഷോപ്പുകളുടെ ശൃംഖല നടത്തുന്ന പുളിമൂട്ടിൽ സിൽക്സ് ഫയൽ ചെയ്ത ഹർജിയിന്മേലാണു ജില്ലാ കോടതി ഇഞ്ചങ്ഷൻ ഓർഡർ പുറപ്പെടുവിച്ചത്. അഡ്വ. നീരജ് കിഷൻ കൗൾ, അഡ്വ. ബിനോയ് കെ. കടവൻ, അഡ്വ. എ. കാർത്തിക് എന്നിവർ ഹർജിക്കാർക്കുവേണ്ടി ഹാജരായി.