വിപണി വിശേഷം/ കെ.ബി. ഉദയഭാനു
കൊച്ചി: മികച്ച കാലാവസ്ഥ റബർ ഉൽപാദനം ഉയർത്തുമെന്ന കണക്ക് കൂട്ടലിൽ ടയർ ലോബി നിരക്ക് ഉയർത്താതെ ചരക്ക് സംഭരിക്കുന്നു. ഇറക്കുമതി ഭീഷണികളും ഉയർന്ന കരുതൽ ശേഖരവും കുരുമുളകിന് തിരിച്ചടിയായി. മഹാനവമി വേളയിലെ വിൽപ്പന മുന്നിൽ കണ്ട് ഉത്തരേന്ത്യകാർ ഏലക്കയിൽ പിടിമുറുക്കി. തമിഴ്നാട്ടിലെ മില്ലുകാർ കൊപ്ര സംഭരണം കുറച്ചു, ഉത്പാദന മേഖല ആശങ്കയിൽ. ആഭ്യന്തര വിദേശ സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം.
തെളിഞ്ഞ കാലാവസ്ഥയിൽ റബർ ഉത്പാദനം പരമാവധി ഉയർത്താനുള്ള കഠിന ശ്രമത്തിലാണ് ഉത്പാദകർ. മഴ മാറിയതിനാൽ കാര്യമായ തടസമില്ലാതെ വെട്ട് മുന്നോട്ട് കൊണ്ടുപോകാനാവുമെന്ന കർഷകർ കണക്ക് കൂട്ടുന്നു. അതേ സമയം പകൽ താപനില ഉയർന്നതോടെ പല ഭാഗങ്ങളിലും റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്ന സൂചനയുണ്ട്. എന്തായാലും ജൂൺ‐ഒാഗസ്റ്റ് കാലയളവിനെ അപേക്ഷിച്ച് ഈ മാസം റബർ ഉത്പാദനം ഉയരുമെന്നത് കർഷക കുടുംബങ്ങൾക്ക് ആശ്വാസം തന്നെ. മെച്ചപ്പെട്ട വിലയുടെ കാര്യത്തിൽ ഒരു തീരുമാനമായിരുന്നെങ്കിലെന്നാണ് ഉൽപാദകരുടെ പക്ഷം.
ഇതിനിടയിൽ ടയർ നിർമാതാക്കൾ ആഭ്യന്തര വിപണിയിൽ നിന്ന് കൂടുതൽ പ്രകൃതിദത്ത റബർ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായി റബർ ബോർഡ് വ്യത്തങ്ങൾ വ്യക്തമാക്കി. റബർ പാൽ വില്പന കുറച്ച് ഷീറ്റ് ഉത്പാദനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അവർ കർഷകരോട് ആഹ്വാനം ചെയ്തത്. നാലാം ഗ്രേഡ്, അഞ്ചാം ഗ്രേഡ് ഷീറ്റ് ഉൽപാദനം ഉയർത്താൻ ആവശ്യപ്പെടുന്നുണ്ടങ്കിലും വ്യവസായികൾ വില എത്രമാത്രം ഉയർത്താൻ തയ്യാറാവുമെന്ന കാര്യത്തിൽ വ്യക്തയില്ല.
കൃത്യം ഒരു മാസം മുൻപ് റബർ 157 രൂപയിൽ നീങ്ങിയ അവസരത്തിൽ രണ്ടാഴ്ച്ചക്കുള്ളിൽ വില ഉയരുമെന്ന് മോഹന വാഗ്ദാനം കർഷകർക്ക് നൽകിയ അതേ ഉദ്യോഗസ്ഥൻ തന്നെയാണ് ഷീറ്റിലേയ്ക്ക് ചുവടുമാറ്റിയാൽ ഡിമാൻഡ് ഉയരുമെന്ന് പറയുന്നത്. ഒാഗസ്റ്റ് അവസാന വാരത്തിൽ 157 ൽ നീങ്ങിയ നാലാം ഗ്രേഡ് റബർ കഴിഞ്ഞ ദിവസങ്ങളിൽ ഉത്പാദകർ 148 രൂപയ്ക്ക് വരെ കൈമാറേണ്ട അവസ്ഥയുണ്ടായി.
മുൻ നിരയിലെ നാല് ടയർ ഭീമൻമാരെ കൺമുന്നിൽ ലഭിച്ചിട്ടും വരും മാസങ്ങളിൽ കർഷകർക്ക് എത്ര രൂപ വരെ ഉറപ്പ് വരുത്താനാവുമെന്ന ചോദിക്കാൻ ബോർഡ് വക്താക്കൾ തിരക്കിനിടയിൽ മറന്നു. വ്യവസായികളുടെ താൽപര്യത്തിന് വേണ്ടി മാത്രമാണോ ഈ പശുവിനെ നമ്മൾ തീറ്റിപോറ്റുന്നത്.
ഉത്സവ വേളയിലെ വിൽപ്പന മുന്നിൽ കണ്ട് ഉത്തരേന്ത്യൻ വ്യവസായികൾ എത്തിച്ച കുരുമുളക് താഴ്ന്ന വിലയ്ക്ക് അവർ വിറ്റഴിക്കുകയാണ്. കേരളത്തിലെ നിരക്കിനേക്കാൾ കുറഞ്ഞ വിലയക്ക് മുളക് ലഭ്യമായതോടെ ഒരു വിഭാഗം വാങ്ങലുകാർ രംഗത്ത് നിന്ന് അകന്നത് വില ഇടിവിന് ഇടയാക്കി. പിന്നിട്ടവാരം ക്വിന്റലിന് 400 രൂപ കുറഞ്ഞ് അൺ ഗാർബിൾഡ് 49,500 രൂപയിലും ഗാർബിൾഡ് 51,500 രൂപയിലും വിപണനം നടന്നു.
അതേസമയം, ദീപാവലിക്ക് മുന്നോടയായി ഇറക്കുമതി ലോബി ആഭ്യന്തര വില ഉയർത്താൻ സാധ്യതയുണ്ട്. കൈവശമുള്ള സ്റ്റോക്ക് മെച്ചപ്പെട്ട വിലയ്ക്ക് വിറ്റഴിക്കുകയാണ് അവരുടെ ലക്ഷ്യം. ഇതിനിടയിൽ അന്തർസംസ്ഥാന ഇടപാടുകാർ രംഗത്ത് തിരിച്ചെത്തിയാൽ വിലക്കയറ്റത്തിന്റെ മണി മുഴങ്ങാം.
ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6400 ഡോളറാണ്, ബ്രസീൽ നിരക്ക് 3400 ഡോളറിൽ നിന്ന് 2750 ഡോളറാക്കി. ഇന്തോനേഷ്യ 3875 ഡോളറിനും വിയറ്റ്നാം 3350‐3600 ഡോളറിനും മലേഷ്യ 5900 ഡോളറിനും ശ്രീലങ്ക 5300 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഉത്സവ വേളയിലെ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണം പുരോഗമിക്കുന്നു. ഉത്തരേന്ത്യൻ വാങ്ങലുകാർ പ്രമുഖ ലേല കേന്ദ്രങ്ങൾ വഴി ഉയർന്ന അളവിൽ ചരക്ക് വാങ്ങിക്കൂട്ടി. വാങ്ങൽ താൽപര്യം കനത്തതോടെ പല അവസരത്തിലും മികച്ചയിനങ്ങളുടെയും ശരാശരി ഇനങ്ങളുടെയും വിലയിൽ മുന്നേറ്റം ദൃശ്യമായി. വാരാവസാനം മികച്ചയിനങ്ങൾ കിലോ 1477 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 1015 രൂപയിലുമാണ്. അറബ് രാജ്യങ്ങളിൽ നിന്നും ശക്തമായ ഡിമാൻഡുണ്ടങ്കിലും കർഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് മികച്ചയിനങ്ങൾക്ക് പല അവസരത്തിലും മുന്നേറാനായില്ല.
വെളിച്ചെണ്ണ വിൽപ്പന മില്ലുക്കാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാതെ വന്നതോടെ സ്റ്റോക്കുള്ള എണ്ണ താഴ്ന്ന വിലയ്ക്കും വിപണിയിൽ ഇറക്കാനുള്ള ശ്രമത്തിലാണ് വ്യവസായികൾ. കാങ്കയത്തെ മില്ലുകാർ ഇത് മൂലം പുതിയ കൊപ്ര ശേഖരിക്കുന്നതിൽ വരുത്തിയ നിയന്ത്രണങ്ങൾ ഉൽപാദന മേഖലയിൽ ആശങ്ക പരത്തുന്നു. കൊപ്ര വില 7500‐7600 റേഞ്ചിലാണ് അവിടെ നീങ്ങുന്നത്.
എണ്ണ കെട്ടികിടക്കുന്നതിനാൽ പലരും വാങ്ങൽ കുറച്ചു. ഇതോടെ നാളികേര മേഖല വിളവെടുപ്പിൽ നിന്നും അൽപ്പം പിൻമാറി പ്രതിസന്ധിയെ മറികടക്കാനുള്ള അവസാന അടവ് പയറ്റുന്നുണ്ടങ്കിലും അധികനാൾ ഇത്തരത്തിൽ പിടിച്ചു നിൽക്കാൻ അവർക്കാവില്ല. കൊച്ചിയിൽ കൊപ്ര 7800 രൂപയായും വെളിച്ചെണ്ണ 13,300 രൂപയായും ഇടിഞ്ഞു. പിണ്ണാക്ക് വില ക്വിന്റലിന് 100 രൂപ കുറഞ്ഞ് 2600‐2800 രൂപയായി. പാം ഓയിൽ വില 9300 ൽ തുടരുന്നു.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വിലയിൽ ശക്തമായ ചാഞ്ചാട്ടം. പവൻ 36,760 രൂപയിൽ നിന്നും 36,640 ലേയ്ക്ക് താഴ്ന്നെങ്കിലും വാരാന്ത്യം നിരക്ക് 36,800 ലാണ്. ഗ്രാമിന് വില 4600 രൂപ.
കൊച്ചി: മികച്ച കാലാവസ്ഥ റബർ ഉൽപാദനം ഉയർത്തുമെന്ന കണക്ക് കൂട്ടലിൽ ടയർ ലോബി നിരക്ക് ഉയർത്താതെ ചരക്ക് സംഭരിക്കുന്നു. ഇറക്കുമതി ഭീഷണികളും ഉയർന്ന കരുതൽ ശേഖരവും കുരുമുളകിന് തിരിച്ചടിയായി. മഹാനവമി വേളയിലെ വിൽപ്പന മുന്നിൽ കണ്ട് ഉത്തരേന്ത്യകാർ ഏലക്കയിൽ പിടിമുറുക്കി. തമിഴ്നാട്ടിലെ മില്ലുകാർ കൊപ്ര സംഭരണം കുറച്ചു, ഉത്പാദന മേഖല ആശങ്കയിൽ. ആഭ്യന്തര വിദേശ സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം.
തെളിഞ്ഞ കാലാവസ്ഥയിൽ റബർ ഉത്പാദനം പരമാവധി ഉയർത്താനുള്ള കഠിന ശ്രമത്തിലാണ് ഉത്പാദകർ. മഴ മാറിയതിനാൽ കാര്യമായ തടസമില്ലാതെ വെട്ട് മുന്നോട്ട് കൊണ്ടുപോകാനാവുമെന്ന കർഷകർ കണക്ക് കൂട്ടുന്നു. അതേ സമയം പകൽ താപനില ഉയർന്നതോടെ പല ഭാഗങ്ങളിലും റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്ന സൂചനയുണ്ട്. എന്തായാലും ജൂൺ‐ഒാഗസ്റ്റ് കാലയളവിനെ അപേക്ഷിച്ച് ഈ മാസം റബർ ഉത്പാദനം ഉയരുമെന്നത് കർഷക കുടുംബങ്ങൾക്ക് ആശ്വാസം തന്നെ. മെച്ചപ്പെട്ട വിലയുടെ കാര്യത്തിൽ ഒരു തീരുമാനമായിരുന്നെങ്കിലെന്നാണ് ഉൽപാദകരുടെ പക്ഷം.
ഇതിനിടയിൽ ടയർ നിർമാതാക്കൾ ആഭ്യന്തര വിപണിയിൽ നിന്ന് കൂടുതൽ പ്രകൃതിദത്ത റബർ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായി റബർ ബോർഡ് വ്യത്തങ്ങൾ വ്യക്തമാക്കി. റബർ പാൽ വില്പന കുറച്ച് ഷീറ്റ് ഉത്പാദനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അവർ കർഷകരോട് ആഹ്വാനം ചെയ്തത്. നാലാം ഗ്രേഡ്, അഞ്ചാം ഗ്രേഡ് ഷീറ്റ് ഉൽപാദനം ഉയർത്താൻ ആവശ്യപ്പെടുന്നുണ്ടങ്കിലും വ്യവസായികൾ വില എത്രമാത്രം ഉയർത്താൻ തയ്യാറാവുമെന്ന കാര്യത്തിൽ വ്യക്തയില്ല.
കൃത്യം ഒരു മാസം മുൻപ് റബർ 157 രൂപയിൽ നീങ്ങിയ അവസരത്തിൽ രണ്ടാഴ്ച്ചക്കുള്ളിൽ വില ഉയരുമെന്ന് മോഹന വാഗ്ദാനം കർഷകർക്ക് നൽകിയ അതേ ഉദ്യോഗസ്ഥൻ തന്നെയാണ് ഷീറ്റിലേയ്ക്ക് ചുവടുമാറ്റിയാൽ ഡിമാൻഡ് ഉയരുമെന്ന് പറയുന്നത്. ഒാഗസ്റ്റ് അവസാന വാരത്തിൽ 157 ൽ നീങ്ങിയ നാലാം ഗ്രേഡ് റബർ കഴിഞ്ഞ ദിവസങ്ങളിൽ ഉത്പാദകർ 148 രൂപയ്ക്ക് വരെ കൈമാറേണ്ട അവസ്ഥയുണ്ടായി.
മുൻ നിരയിലെ നാല് ടയർ ഭീമൻമാരെ കൺമുന്നിൽ ലഭിച്ചിട്ടും വരും മാസങ്ങളിൽ കർഷകർക്ക് എത്ര രൂപ വരെ ഉറപ്പ് വരുത്താനാവുമെന്ന ചോദിക്കാൻ ബോർഡ് വക്താക്കൾ തിരക്കിനിടയിൽ മറന്നു. വ്യവസായികളുടെ താൽപര്യത്തിന് വേണ്ടി മാത്രമാണോ ഈ പശുവിനെ നമ്മൾ തീറ്റിപോറ്റുന്നത്.
ഉത്സവ വേളയിലെ വിൽപ്പന മുന്നിൽ കണ്ട് ഉത്തരേന്ത്യൻ വ്യവസായികൾ എത്തിച്ച കുരുമുളക് താഴ്ന്ന വിലയ്ക്ക് അവർ വിറ്റഴിക്കുകയാണ്. കേരളത്തിലെ നിരക്കിനേക്കാൾ കുറഞ്ഞ വിലയക്ക് മുളക് ലഭ്യമായതോടെ ഒരു വിഭാഗം വാങ്ങലുകാർ രംഗത്ത് നിന്ന് അകന്നത് വില ഇടിവിന് ഇടയാക്കി. പിന്നിട്ടവാരം ക്വിന്റലിന് 400 രൂപ കുറഞ്ഞ് അൺ ഗാർബിൾഡ് 49,500 രൂപയിലും ഗാർബിൾഡ് 51,500 രൂപയിലും വിപണനം നടന്നു.
അതേസമയം, ദീപാവലിക്ക് മുന്നോടയായി ഇറക്കുമതി ലോബി ആഭ്യന്തര വില ഉയർത്താൻ സാധ്യതയുണ്ട്. കൈവശമുള്ള സ്റ്റോക്ക് മെച്ചപ്പെട്ട വിലയ്ക്ക് വിറ്റഴിക്കുകയാണ് അവരുടെ ലക്ഷ്യം. ഇതിനിടയിൽ അന്തർസംസ്ഥാന ഇടപാടുകാർ രംഗത്ത് തിരിച്ചെത്തിയാൽ വിലക്കയറ്റത്തിന്റെ മണി മുഴങ്ങാം.
ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6400 ഡോളറാണ്, ബ്രസീൽ നിരക്ക് 3400 ഡോളറിൽ നിന്ന് 2750 ഡോളറാക്കി. ഇന്തോനേഷ്യ 3875 ഡോളറിനും വിയറ്റ്നാം 3350‐3600 ഡോളറിനും മലേഷ്യ 5900 ഡോളറിനും ശ്രീലങ്ക 5300 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഉത്സവ വേളയിലെ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണം പുരോഗമിക്കുന്നു. ഉത്തരേന്ത്യൻ വാങ്ങലുകാർ പ്രമുഖ ലേല കേന്ദ്രങ്ങൾ വഴി ഉയർന്ന അളവിൽ ചരക്ക് വാങ്ങിക്കൂട്ടി. വാങ്ങൽ താൽപര്യം കനത്തതോടെ പല അവസരത്തിലും മികച്ചയിനങ്ങളുടെയും ശരാശരി ഇനങ്ങളുടെയും വിലയിൽ മുന്നേറ്റം ദൃശ്യമായി. വാരാവസാനം മികച്ചയിനങ്ങൾ കിലോ 1477 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 1015 രൂപയിലുമാണ്. അറബ് രാജ്യങ്ങളിൽ നിന്നും ശക്തമായ ഡിമാൻഡുണ്ടങ്കിലും കർഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് മികച്ചയിനങ്ങൾക്ക് പല അവസരത്തിലും മുന്നേറാനായില്ല.
വെളിച്ചെണ്ണ വിൽപ്പന മില്ലുക്കാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാതെ വന്നതോടെ സ്റ്റോക്കുള്ള എണ്ണ താഴ്ന്ന വിലയ്ക്കും വിപണിയിൽ ഇറക്കാനുള്ള ശ്രമത്തിലാണ് വ്യവസായികൾ. കാങ്കയത്തെ മില്ലുകാർ ഇത് മൂലം പുതിയ കൊപ്ര ശേഖരിക്കുന്നതിൽ വരുത്തിയ നിയന്ത്രണങ്ങൾ ഉൽപാദന മേഖലയിൽ ആശങ്ക പരത്തുന്നു. കൊപ്ര വില 7500‐7600 റേഞ്ചിലാണ് അവിടെ നീങ്ങുന്നത്.
എണ്ണ കെട്ടികിടക്കുന്നതിനാൽ പലരും വാങ്ങൽ കുറച്ചു. ഇതോടെ നാളികേര മേഖല വിളവെടുപ്പിൽ നിന്നും അൽപ്പം പിൻമാറി പ്രതിസന്ധിയെ മറികടക്കാനുള്ള അവസാന അടവ് പയറ്റുന്നുണ്ടങ്കിലും അധികനാൾ ഇത്തരത്തിൽ പിടിച്ചു നിൽക്കാൻ അവർക്കാവില്ല. കൊച്ചിയിൽ കൊപ്ര 7800 രൂപയായും വെളിച്ചെണ്ണ 13,300 രൂപയായും ഇടിഞ്ഞു. പിണ്ണാക്ക് വില ക്വിന്റലിന് 100 രൂപ കുറഞ്ഞ് 2600‐2800 രൂപയായി. പാം ഓയിൽ വില 9300 ൽ തുടരുന്നു.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വിലയിൽ ശക്തമായ ചാഞ്ചാട്ടം. പവൻ 36,760 രൂപയിൽ നിന്നും 36,640 ലേയ്ക്ക് താഴ്ന്നെങ്കിലും വാരാന്ത്യം നിരക്ക് 36,800 ലാണ്. ഗ്രാമിന് വില 4600 രൂപ.