ന്യൂഡൽഹി: പുതിയ ടെലി കമ്യൂണിക്കേഷൻ ബില്ലിൽ ഇന്റർനെറ്റ് കോളുകൾ നിയന്ത്രിക്കാൻ കർശന വ്യവസ്ഥകൾ. വിളിക്കുന്ന വ്യക്തിയുടെ വിശദാംശങ്ങൾ അറിയാൻ കഴിയും.
വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ ടെലികമ്യൂണിക്കേഷൻ ബില്ലിന്റെ കരടിൽ സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ സുപ്രധാന വ്യവസ്ഥകളാണുള്ളത്. സാന്പത്തികത്തട്ടിപ്പും ഭീഷണിയും ലക്ഷ്യമിട്ടുള്ള ഫോണ് കോളുകൾ തടയാനും കരട് ബില്ലിൽ നിർദേശങ്ങളുണ്ട്.ആരാണ് വിളിക്കുന്നത് എന്നറിയാൻ ഫോണ് കോൾ സ്വീകരിക്കുന്നവർക്ക് അധികാരമുണ്ടെന്നു കരട് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
ക്രമസമാധാനപാലത്തിന്റെ ഭാഗമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാൻ കൃത്യമായ വ്യവസ്ഥയുണ്ടാകും. കരട് ബില്ലിൻമേൽ ഒക്ടോബർ 20 വരെ അഭിപ്രായം അറിയിക്കാം.
വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ ടെലികമ്യൂണിക്കേഷൻ ബില്ലിന്റെ കരടിൽ സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ സുപ്രധാന വ്യവസ്ഥകളാണുള്ളത്. സാന്പത്തികത്തട്ടിപ്പും ഭീഷണിയും ലക്ഷ്യമിട്ടുള്ള ഫോണ് കോളുകൾ തടയാനും കരട് ബില്ലിൽ നിർദേശങ്ങളുണ്ട്.ആരാണ് വിളിക്കുന്നത് എന്നറിയാൻ ഫോണ് കോൾ സ്വീകരിക്കുന്നവർക്ക് അധികാരമുണ്ടെന്നു കരട് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
ക്രമസമാധാനപാലത്തിന്റെ ഭാഗമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാൻ കൃത്യമായ വ്യവസ്ഥയുണ്ടാകും. കരട് ബില്ലിൻമേൽ ഒക്ടോബർ 20 വരെ അഭിപ്രായം അറിയിക്കാം.