ന്യൂഡൽഹി: 5ജി സ്പെക്ട്രം അനുവദിച്ചതിൽ കേന്ദ്രത്തെ പ്രശംസിച്ച് എയർടെൽ സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ. ലേലത്തുകയുടെ ആദ്യ ഗഡു അടച്ചു മണിക്കൂറുകൾക്കുള്ളിൽ സ്പെക്ട്രം അനുവദിച്ചതാണ് മിത്തലിന് ഏറെ ഇഷ്ടപ്പെട്ടത്.
പണമടച്ചശേഷം പിന്നാലെ നടക്കേണ്ട അവസ്ഥയുണ്ടായില്ലെന്നും മികച്ചരീതിയിൽ വ്യവസായം ചെയ്യാൻ പറ്റുന്ന അന്തരീക്ഷം രാജ്യത്തുണ്ടെന്നും മിത്തൽ പറഞ്ഞു. ടെലികോം മന്ത്രാലയവുമായി തനിക്കു 30 വർഷത്തെ ബന്ധമുണ്ടെന്നും ഇതാദ്യമാണ് ഇത്തരമൊരു അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെലികോം കന്പനിയായ ഭാരതി എയർടെൽ ബുധനാഴ്ച 8312.4 കോടി രൂപയാണ് ടെലികോം വകുപ്പിൽ ആദ്യ ഗഡുവായി അടച്ചത്. നാലുവർഷത്തെ തുക മുൻകൂറായും എയർടെൽ അടച്ചു. ഈ മാസം അവസാനത്തോടുകൂടി എയർടെൽ 5ജി സേവനങ്ങൾ നൽകിത്തുടങ്ങും.
പണമടച്ചശേഷം പിന്നാലെ നടക്കേണ്ട അവസ്ഥയുണ്ടായില്ലെന്നും മികച്ചരീതിയിൽ വ്യവസായം ചെയ്യാൻ പറ്റുന്ന അന്തരീക്ഷം രാജ്യത്തുണ്ടെന്നും മിത്തൽ പറഞ്ഞു. ടെലികോം മന്ത്രാലയവുമായി തനിക്കു 30 വർഷത്തെ ബന്ധമുണ്ടെന്നും ഇതാദ്യമാണ് ഇത്തരമൊരു അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെലികോം കന്പനിയായ ഭാരതി എയർടെൽ ബുധനാഴ്ച 8312.4 കോടി രൂപയാണ് ടെലികോം വകുപ്പിൽ ആദ്യ ഗഡുവായി അടച്ചത്. നാലുവർഷത്തെ തുക മുൻകൂറായും എയർടെൽ അടച്ചു. ഈ മാസം അവസാനത്തോടുകൂടി എയർടെൽ 5ജി സേവനങ്ങൾ നൽകിത്തുടങ്ങും.