മുംബൈ: റിപ്പോ നിരക്ക് 50 ബേസിക് പോയിന്റ് (0.50 ശതമാനം) ഉയര്‍ത്തി റിസര്‍വ് ബാങ്ക്. 5.40 ശതമാനം ആണ് പുതുക്കിയ നിരക്ക്. കോവിഡിന് മുമ്പ് റിപ്പോ നിരക്ക് 5.15 ശതമാനമായിരുന്നു. കഴിഞ്ഞ ജൂണിലും മേയിലും റിപ്പോ നിരക്ക് യഥാക്രമം 0.5 ശതമാനം, 0.4 ശതമാനം എന്നിങ്ങനെ ഉയര്‍ത്തിയിരുന്നു.
ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി മൂന്നിനാണ് ധനനയ യോഗം ചേര്‍ന്നത്. മൂന്നു ദിവസത്തെ യോഗം ഇന്നലെ അവസാനിച്ചു. പണ ലഭ്യത കൂടുതലാണെന്നും അതു നിയന്ത്രിക്കാനുള്ള നീക്കമാണു നടത്തുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. അതിന്റെ ഭാഗമായി സ്റ്റാന്‍ഡിംഗ് ഡെപോസിറ്റ് ഫെസിലിറ്റി നിരക്ക് (റിസര്‍വ് ബാങ്കിലുള്ള ബാങ്കുകളുടെ സ്ഥിരനിക്ഷേപത്തിനു ലഭിക്കുന്ന പലിശ-എസ്ഡിഎഫ്ആര്‍) 5.15 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് (ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കുന്ന വായ്പയുടെ പലിശ- എംഎസ്എഫ്ആര്) 5.65 ശതമാനമായും നിശ്ചയിച്ചു.
സമ്പദ് വ്യവസ്ഥയിലെ പണ ലഭ്യത നിയന്ത്രിക്കാന്‍ ബാങ്കുകളില്‍നിന്ന് ഈടില്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ ആര്‍ബിഐ കൊണ്ടുവന്ന സംവിധാനമാണ് എസ്ഡിഎഫ്ആര്‍. പണ ലഭ്യത കുറയുമ്പോള്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന വായ്പയ്ക്ക് നല്കുന്ന പലിശ നിരക്കാണ് എംഎസ്എഫ്ആര്. മേയില്‍ 40 ബേസിസ് പോയിന്റും ജൂണില്‍ 50 ബേസിസ് പോയിന്റും വര്‍ധിപ്പിച്ചതിനു ശേഷം ഇത്തവണത്തെ നിരക്കു വര്‍ധനയടക്കം ഈ വര്‍ഷം മേയ് മുതല്‍ ആര്‍ബിഐ റിപ്പോ നിരക്ക് 1.40 ശതമാനം ഉയര്‍ത്തി.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഉയര്‍ന്ന പണപ്പെരുപ്പത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പം മേയിലെ 7.04 ശതമാനവുമായി താരതമ്യം ചെയ്താല്‍ ജൂണില്‍ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അപ്പോഴും ആര്‍ബിഐ കണക്കുകൂട്ടിയിരിക്കുന്ന പരമാവധി ഉയര്‍ന്ന പരിധിയായ ആറു ശതമാനത്തിന് മുകളിലാണിപ്പോഴും പണപ്പെരുപ്പം. ഏപ്രിലിലാണ് രാജ്യത്തെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. അന്ന് 7.79 വരെ പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. അതിനെത്തുടര്‍ന്ന് ആര്‍ബിഐ അടിയന്തര പണനയ യോഗം ചേര്‍ന്ന് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 6.7 ശതമാനം ആയിരിക്കുമെന്നാണ് ആര്‍ബിഐ പ്രവചിക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് അഞ്ചു ശതമാനമാകുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. അതേസമയം, ജിഡിപി വളര്‍ച്ച പ്രവചനം 7.2 ശതമാനത്തില്‍ കൂടില്ലെന്നാണ് വിലയിരുത്തല്‍.
ഐഎംഎഫ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആഗോള തലത്തില്‍ തന്നെ വളര്‍ച്ച നിരക്ക് കുറയ്ക്കുകയും മാന്ദ്യത്തിന്റെ സൂചന നല്‍കുകയും ചെയത പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നതും നിരക്കുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചതും. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 13.3 ബില്യണ്‍ ഡോളറിന്റെ വിദേശ മൂലധനമാണ് വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെട്ടതെന്നും ആര്‍ബിഐ ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി മൂന്നിനാണ് ധനനയ യോഗം ചേര്‍ന്നത്. മൂന്നു ദിവസത്തെ യോഗം ഇന്നലെ അവസാനിച്ചു. പണ ലഭ്യത കൂടുതലാണെന്നും അതു നിയന്ത്രിക്കാനുള്ള നീക്കമാണു നടത്തുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. അതിന്റെ ഭാഗമായി സ്റ്റാന്‍ഡിംഗ് ഡെപോസിറ്റ് ഫെസിലിറ്റി നിരക്ക് (റിസര്‍വ് ബാങ്കിലുള്ള ബാങ്കുകളുടെ സ്ഥിരനിക്ഷേപത്തിനു ലഭിക്കുന്ന പലിശ-എസ്ഡിഎഫ്ആര്‍) 5.15 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് (ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കുന്ന വായ്പയുടെ പലിശ- എംഎസ്എഫ്ആര്) 5.65 ശതമാനമായും നിശ്ചയിച്ചു.
സമ്പദ് വ്യവസ്ഥയിലെ പണ ലഭ്യത നിയന്ത്രിക്കാന്‍ ബാങ്കുകളില്‍നിന്ന് ഈടില്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ ആര്‍ബിഐ കൊണ്ടുവന്ന സംവിധാനമാണ് എസ്ഡിഎഫ്ആര്‍. പണ ലഭ്യത കുറയുമ്പോള്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന വായ്പയ്ക്ക് നല്കുന്ന പലിശ നിരക്കാണ് എംഎസ്എഫ്ആര്. മേയില്‍ 40 ബേസിസ് പോയിന്റും ജൂണില്‍ 50 ബേസിസ് പോയിന്റും വര്‍ധിപ്പിച്ചതിനു ശേഷം ഇത്തവണത്തെ നിരക്കു വര്‍ധനയടക്കം ഈ വര്‍ഷം മേയ് മുതല്‍ ആര്‍ബിഐ റിപ്പോ നിരക്ക് 1.40 ശതമാനം ഉയര്‍ത്തി.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഉയര്‍ന്ന പണപ്പെരുപ്പത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പം മേയിലെ 7.04 ശതമാനവുമായി താരതമ്യം ചെയ്താല്‍ ജൂണില്‍ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അപ്പോഴും ആര്‍ബിഐ കണക്കുകൂട്ടിയിരിക്കുന്ന പരമാവധി ഉയര്‍ന്ന പരിധിയായ ആറു ശതമാനത്തിന് മുകളിലാണിപ്പോഴും പണപ്പെരുപ്പം. ഏപ്രിലിലാണ് രാജ്യത്തെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. അന്ന് 7.79 വരെ പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. അതിനെത്തുടര്‍ന്ന് ആര്‍ബിഐ അടിയന്തര പണനയ യോഗം ചേര്‍ന്ന് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 6.7 ശതമാനം ആയിരിക്കുമെന്നാണ് ആര്‍ബിഐ പ്രവചിക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് അഞ്ചു ശതമാനമാകുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. അതേസമയം, ജിഡിപി വളര്‍ച്ച പ്രവചനം 7.2 ശതമാനത്തില്‍ കൂടില്ലെന്നാണ് വിലയിരുത്തല്‍.
ഐഎംഎഫ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആഗോള തലത്തില്‍ തന്നെ വളര്‍ച്ച നിരക്ക് കുറയ്ക്കുകയും മാന്ദ്യത്തിന്റെ സൂചന നല്‍കുകയും ചെയത പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നതും നിരക്കുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചതും. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 13.3 ബില്യണ്‍ ഡോളറിന്റെ വിദേശ മൂലധനമാണ് വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെട്ടതെന്നും ആര്‍ബിഐ ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.