ന്യൂഡൽഹി: 5ജി സ്പെക്ട്രത്തിനായുള്ള ആദ്യ ലേലം ഇന്നലെ സമാപിച്ചു. ലേലത്തിന്റെ ഏഴാം ദിവസമായിരുന്നു ഇന്ന്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഏറ്റവും വലിയ ലേലക്കാരനായി. പകുതിയോളം റിലയൻസ് ജിയോ സ്വന്തമാക്കി. റിലയന്‍സ് ജിയോ 88,078 കോടി രൂപയാണ് ചെലവഴിച്ചത്.
1,50,173 കോടി രൂപയാണ് അവസാന ലേല തുക . വോഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്. അദാനി ഗ്രൂപ്പ് 400 മെഗാഹെര്‍ട്സാണ് (വിറ്റഴിച്ച മൊത്തം സ്പെക്ട്രത്തിന്റെ ഒരു ശതമാനത്തില്‍ താഴെ) 212 കോടി രൂപയ്ക്ക് വാങ്ങിയത്.
പൊതു നെറ്റ്വര്‍ക്കുകള്‍ക്കുള്ളതല്ലാത്ത 26 ജിഗാഹെര്‍ട്സ് ബാന്‍ഡില്‍ അദാനി ഗ്രൂപ്പ് സ്പെക്ട്രം വാങ്ങിയപ്പോള്‍, ജിയോ 6-10 കിലോമീറ്റര്‍ സിഗ്നല്‍ റേഞ്ച് നല്‍കാനും അഞ്ചാം തലമുറയ്ക്ക് മികച്ച അടിത്തറ സൃഷ്ടിക്കാനും കഴിയുന്ന 700 മെഗാഹെര്‍ട്സ് ബാന്‍ഡ് ഉള്‍പ്പെടെ നിരവധി ബാന്‍ഡുകളില്‍ സ്പെക്ട്രം സ്വന്തമാക്കി.
ടെലികോം വ്യവസായി സുനില്‍ ഭാരതി മിത്തലിന്റെ ഭാരതി എയര്‍ടെല്‍ വിവിധ ബാന്‍ഡുകളിലായി 19,867 മെഗാഹെര്‍ട്സ് എയര്‍വേവ് 43,084 കോടി രൂപയ്ക്ക് വാങ്ങി. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 18,784 കോടി രൂപയ്ക്കാണ് സ്പെക്ട്രം വാങ്ങിയത്.
1,50,173 കോടി രൂപയാണ് അവസാന ലേല തുക . വോഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്. അദാനി ഗ്രൂപ്പ് 400 മെഗാഹെര്‍ട്സാണ് (വിറ്റഴിച്ച മൊത്തം സ്പെക്ട്രത്തിന്റെ ഒരു ശതമാനത്തില്‍ താഴെ) 212 കോടി രൂപയ്ക്ക് വാങ്ങിയത്.
പൊതു നെറ്റ്വര്‍ക്കുകള്‍ക്കുള്ളതല്ലാത്ത 26 ജിഗാഹെര്‍ട്സ് ബാന്‍ഡില്‍ അദാനി ഗ്രൂപ്പ് സ്പെക്ട്രം വാങ്ങിയപ്പോള്‍, ജിയോ 6-10 കിലോമീറ്റര്‍ സിഗ്നല്‍ റേഞ്ച് നല്‍കാനും അഞ്ചാം തലമുറയ്ക്ക് മികച്ച അടിത്തറ സൃഷ്ടിക്കാനും കഴിയുന്ന 700 മെഗാഹെര്‍ട്സ് ബാന്‍ഡ് ഉള്‍പ്പെടെ നിരവധി ബാന്‍ഡുകളില്‍ സ്പെക്ട്രം സ്വന്തമാക്കി.
ടെലികോം വ്യവസായി സുനില്‍ ഭാരതി മിത്തലിന്റെ ഭാരതി എയര്‍ടെല്‍ വിവിധ ബാന്‍ഡുകളിലായി 19,867 മെഗാഹെര്‍ട്സ് എയര്‍വേവ് 43,084 കോടി രൂപയ്ക്ക് വാങ്ങി. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 18,784 കോടി രൂപയ്ക്കാണ് സ്പെക്ട്രം വാങ്ങിയത്.