മുംബൈ: പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതിക്കു പ്രത്യേക നികുതി നിശ്ചയിച്ച് കേന്ദ്രസർക്കാർ. കയറ്റുമതി ചെയ്യുന്ന പെട്രോളിനും എടിഎഫിനും (ഏവിയേഷൻ ടർബൻ ഫ്യുവൽ)ലിറ്ററിന് ആറു രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണു നികുതിയായി കന്പനികളിൽനിന്ന് ഈടാക്കുക. ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണു നടപടി. പുതിയ നികുതി നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിലായി.
യൂറോപ്പ്, അമേരിക്ക തുടങ്ങിയ വിദേശ വിപണികളിലേക്കു പെട്രോളും ഡീസലും കയറ്റുമതിചെയ്യുന്ന റിലയൻസ്, നയര ഉൾപ്പെടെയുള്ള കന്പനികളെ ലക്ഷ്യമിട്ടാണു നീക്കം. രണ്ടാഴ്ച കൂടുന്പോൾ പുതിയ നികുതിനിരക്ക് പരിശോധിക്കുമെന്നും കയറ്റുമതിക്കേർപ്പെടുത്തിയ നികുതി, ആഭ്യന്തര ഇന്ധനവിലയെ ബാധിക്കില്ലെന്നും കേന്ദ്രധനമന്ത്രാലയം അറിയിച്ചു.
ആഭ്യന്തരക്രൂഡ് ഉത്പാദനത്തിനും പ്രത്യേകനികുതി പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രൂഡ് വിലയിൽ അടുത്ത കാലത്തുണ്ടായ വർധനയെത്തുടർന്ന് രാജ്യത്തെ ക്രൂഡ് ഉത്പാദകരുടെ വരുമാനത്തിൽ വലിയ വർധനയാണുള്ളത്. ഈ അധികവരുമാനം ലക്ഷ്യമിട്ടാണ് ഒരു ടണ്ണിന് 23,250 രൂപ എന്ന നിരക്കിൽ ക്രൂഡ് ഉത്പാദനത്തിന് അധികനികുതി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ രാജ്യത്തെ ചെറുകിട ക്രൂഡ് ഉത്പാദകർ ഈ അധിക നികുതി നല്കേണ്ടതില്ല.
റഷ്യ- യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് റഷ്യയിൽനിന്നു കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ക്രൂഡ്, ഇന്ത്യൻ കന്പനികൾ പെട്രോളായും ഡീസലായും യൂറോപ്പിലേക്കും കയറ്റുമതി ചെയ്യുന്നതിൽ അടുത്തിടെ വൻവർധനയുണ്ടായിരുന്നു.
വൻ ലാഭം ലഭിക്കുന്നതാണു കന്പനികളുടെ കയറ്റുമതിയിൽ വർധനയുണ്ടാക്കിയിരുന്നത്. ആഭ്യന്തരവിപണിയിലേക്കുള്ള ഇന്ധനവും കന്പനികൾ ഇത്തരത്തിൽ വൻ ലാഭം ലക്ഷ്യമിട്ട് കയറ്റുമതി ചെയ്യാൻ തുടങ്ങിയതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇന്ധനം ദൗർലഭ്യംപോലുമുണ്ടായി. ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി.
യൂറോപ്പ്, അമേരിക്ക തുടങ്ങിയ വിദേശ വിപണികളിലേക്കു പെട്രോളും ഡീസലും കയറ്റുമതിചെയ്യുന്ന റിലയൻസ്, നയര ഉൾപ്പെടെയുള്ള കന്പനികളെ ലക്ഷ്യമിട്ടാണു നീക്കം. രണ്ടാഴ്ച കൂടുന്പോൾ പുതിയ നികുതിനിരക്ക് പരിശോധിക്കുമെന്നും കയറ്റുമതിക്കേർപ്പെടുത്തിയ നികുതി, ആഭ്യന്തര ഇന്ധനവിലയെ ബാധിക്കില്ലെന്നും കേന്ദ്രധനമന്ത്രാലയം അറിയിച്ചു.
ആഭ്യന്തരക്രൂഡ് ഉത്പാദനത്തിനും പ്രത്യേകനികുതി പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രൂഡ് വിലയിൽ അടുത്ത കാലത്തുണ്ടായ വർധനയെത്തുടർന്ന് രാജ്യത്തെ ക്രൂഡ് ഉത്പാദകരുടെ വരുമാനത്തിൽ വലിയ വർധനയാണുള്ളത്. ഈ അധികവരുമാനം ലക്ഷ്യമിട്ടാണ് ഒരു ടണ്ണിന് 23,250 രൂപ എന്ന നിരക്കിൽ ക്രൂഡ് ഉത്പാദനത്തിന് അധികനികുതി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ രാജ്യത്തെ ചെറുകിട ക്രൂഡ് ഉത്പാദകർ ഈ അധിക നികുതി നല്കേണ്ടതില്ല.
റഷ്യ- യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് റഷ്യയിൽനിന്നു കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ക്രൂഡ്, ഇന്ത്യൻ കന്പനികൾ പെട്രോളായും ഡീസലായും യൂറോപ്പിലേക്കും കയറ്റുമതി ചെയ്യുന്നതിൽ അടുത്തിടെ വൻവർധനയുണ്ടായിരുന്നു.
വൻ ലാഭം ലഭിക്കുന്നതാണു കന്പനികളുടെ കയറ്റുമതിയിൽ വർധനയുണ്ടാക്കിയിരുന്നത്. ആഭ്യന്തരവിപണിയിലേക്കുള്ള ഇന്ധനവും കന്പനികൾ ഇത്തരത്തിൽ വൻ ലാഭം ലക്ഷ്യമിട്ട് കയറ്റുമതി ചെയ്യാൻ തുടങ്ങിയതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇന്ധനം ദൗർലഭ്യംപോലുമുണ്ടായി. ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി.