മുംബൈ: രാജ്യത്ത് പ്രതിമാസ ജിഎസ്ടി വരുമാനമായി ജൂണിൽ ലഭിച്ചത് 1.44 ലക്ഷം കോടി രൂപ. ജിഎസ്ടി നിലവിൽവന്നശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണിത്.
മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ചുള്ള വർധന 56 ശതമാനമാണ്. സാന്പത്തിക രംഗത്തെ ഉണർവിന്റെയും നികുതിപിരിവ് കൂടുതൽ കാര്യക്ഷമമായതിന്റെയും സൂചനയാണു ജിഎസ്ടി വരുമാനത്തിലെ വർധനയെന്നു കേന്ദ്രധനമന്ത്രാലയം അറിയിച്ചു.
കേന്ദ്ര ജിഎസ്ടി ഇനത്തിൽ(സിജിഎസ്ടി) 25306 കോടി രൂപയും സംസ്ഥാന ജിഎസ്ടി ഇനത്തിൽ (എസ്ജിഎസ്ടി) 32,406 കോടി രൂപയും സംയോജിത ജിഎസ്ടി (ഐജിഎസ്ടി) ഇനത്തിൽ 75887 കോടി രൂപയുമാണ് ജൂണിൽ ലഭിച്ചത്. സെസ്: 11,018 കോടി രൂപ. ജൂണിൽ ഇറക്കുമതിവരുമാനത്തിലെ വർധന 55 ശതമാനമാണ്.
ജൂണിലെ ജിഎസ്ടി വരുമാനം മറ്റു മാസങ്ങളെ അപേക്ഷിച്ച് കുറയുന്ന മുൻകാല പ്രവണതയെയും ഇക്കുറി അതിജീവിക്കാനായെന്നു ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി സംവിധാനം നിലവിൽവന്നശേഷം പ്രതിമാസവരുമാനം 1.40 ലക്ഷംകോടി കടക്കുന്ന അഞ്ചാമത്തെ മാസംകൂടിയാണ് ജൂൺ.
മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ചുള്ള വർധന 56 ശതമാനമാണ്. സാന്പത്തിക രംഗത്തെ ഉണർവിന്റെയും നികുതിപിരിവ് കൂടുതൽ കാര്യക്ഷമമായതിന്റെയും സൂചനയാണു ജിഎസ്ടി വരുമാനത്തിലെ വർധനയെന്നു കേന്ദ്രധനമന്ത്രാലയം അറിയിച്ചു.
കേന്ദ്ര ജിഎസ്ടി ഇനത്തിൽ(സിജിഎസ്ടി) 25306 കോടി രൂപയും സംസ്ഥാന ജിഎസ്ടി ഇനത്തിൽ (എസ്ജിഎസ്ടി) 32,406 കോടി രൂപയും സംയോജിത ജിഎസ്ടി (ഐജിഎസ്ടി) ഇനത്തിൽ 75887 കോടി രൂപയുമാണ് ജൂണിൽ ലഭിച്ചത്. സെസ്: 11,018 കോടി രൂപ. ജൂണിൽ ഇറക്കുമതിവരുമാനത്തിലെ വർധന 55 ശതമാനമാണ്.
ജൂണിലെ ജിഎസ്ടി വരുമാനം മറ്റു മാസങ്ങളെ അപേക്ഷിച്ച് കുറയുന്ന മുൻകാല പ്രവണതയെയും ഇക്കുറി അതിജീവിക്കാനായെന്നു ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി സംവിധാനം നിലവിൽവന്നശേഷം പ്രതിമാസവരുമാനം 1.40 ലക്ഷംകോടി കടക്കുന്ന അഞ്ചാമത്തെ മാസംകൂടിയാണ് ജൂൺ.