മുംബൈ: രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഇന്നലെ ഒരു ഡോളറിനെതിരെ 18 പൈസയുടെ നഷ്ടത്തിൽ 79.03 ൽ ക്ലോസ് ചെയ്ത രൂപ താഴ്ചയുടെ പുതുറിക്കാർഡ് കുറിച്ചു. വിദേശനിക്ഷേപകർ രാജ്യത്തുനിന്നു പിൻവലിയുന്നതും ക്രൂഡ് വിലയിലെ വർധനയുമാണ് രൂപയ്ക്കു പ്രതിസന്ധിയാകുന്നത്.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഇന്നലെ 78.86ൽ വ്യാപാരം ആരംഭിച്ച രൂപ വ്യാപാരവേളയിൽ 79.05വരെ താഴ്ന്ന ശേഷമാണ് 79.03ൽ ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസം 78.85 ലായിരുന്നു രൂപയുടെ ക്ലോസിംഗ്.
ഈ മാസം ഇതുവരെ രൂപയ്ക്കുണ്ടായ നഷ്ടം 1.97 ശതമാനവും ഈവർഷത്തെ നഷ്ടം 6.39 ശതമാനവുമാണ്.
അതിനിടെ യുഎസ് ഡോളർമൂല്യം 0.13 ശതമാനം ഉയർന്ന് 104.64 എന്ന നിലയിലെത്തി. അതേസമയം തുടർച്ചയായ നാലു ദിനങ്ങളിലെ മുന്നേറ്റത്തിനൊടുവിൽ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ നഷ്ടത്തിലേക്കു വീണു.
ബിഎസ്ഇ സെൻസെക്സ് 150.48 പോയിന്റ് നഷ്ടത്തിൽ 53,026.97ലും എൻഎസ്ഇ നിഫ്റ്റി 51.10 പോയിന്റ് താഴ്ന്ന് 15,799.10 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഇന്നലെ 78.86ൽ വ്യാപാരം ആരംഭിച്ച രൂപ വ്യാപാരവേളയിൽ 79.05വരെ താഴ്ന്ന ശേഷമാണ് 79.03ൽ ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസം 78.85 ലായിരുന്നു രൂപയുടെ ക്ലോസിംഗ്.
ഈ മാസം ഇതുവരെ രൂപയ്ക്കുണ്ടായ നഷ്ടം 1.97 ശതമാനവും ഈവർഷത്തെ നഷ്ടം 6.39 ശതമാനവുമാണ്.
അതിനിടെ യുഎസ് ഡോളർമൂല്യം 0.13 ശതമാനം ഉയർന്ന് 104.64 എന്ന നിലയിലെത്തി. അതേസമയം തുടർച്ചയായ നാലു ദിനങ്ങളിലെ മുന്നേറ്റത്തിനൊടുവിൽ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ നഷ്ടത്തിലേക്കു വീണു.
ബിഎസ്ഇ സെൻസെക്സ് 150.48 പോയിന്റ് നഷ്ടത്തിൽ 53,026.97ലും എൻഎസ്ഇ നിഫ്റ്റി 51.10 പോയിന്റ് താഴ്ന്ന് 15,799.10 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.