വൻ തകർച്ചയ്ക്കുശേഷമുള്ള ഓഹരിസൂചികയുടെ തിരിച്ചുവരവ് നിക്ഷേപകർക്ക് ആശ്വാസം പകർന്നെങ്കിലും തിരക്കിട്ട് പുതിയ വാങ്ങലുകൾക്ക് ഇടപാടുകാരും ഉത്സാഹിച്ചില്ല. തൊട്ടുമുൻ വാരത്തിലെ അഞ്ചരശതമാനം തകർച്ചയിൽനിന്നു രണ്ടരശതമാനം നേട്ടത്തിലേയ്ക്കു മുൻനിര ഇൻഡെക്സുകൾ ചുവടുവച്ചു.ബോംബെ സെൻസെക്സ് 1367 പോയിന്റും നിഫ്റ്റി 405 പോയിന്റും പോയവാരം ഉയർന്നു.
ജൂൺ സീരീസ് സെറ്റിൽമെന്റിനു മുന്നോടിയായുള്ള ഷോട്ട് കവറിംഗ് ഒരുപരിധിവരെ ഉണർവിന് അവസരം ഒരുക്കി. സാങ്കേതിക വശങ്ങൾ പലതും ഓവർ സോൾഡായത് ഊഹക്കച്ചവടക്കാരെ കവറിംഗിന് പ്രേരിപ്പിച്ചു.
വിദേശ ഫണ്ടുകൾ പിന്നിട്ടവാരം 11,512 കോടി രൂപയുടെ വിൽപ്പന നടത്തിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ 11,669 കോടി രൂപ നിക്ഷേപിച്ചു. രൂപയുടെ മൂല്യം 78.05ൽനിന്ന് 78.40 ലേക്കു ദുർബലമായശേഷം വാരാന്ത്യം 78.35 ലാണ്. വരും മാസങ്ങളിൽ വിനിമയമൂല്യം 79-80 റേഞ്ചിലേയ്ക്ക് തളരാമെങ്കിലും ഇതിനിടയിൽ എണ്ണവില നൂറ് ഡോളറായി താഴ്ന്നാൽ വിദേശഫണ്ടുകൾ നിക്ഷേപകരാകുന്നതു മൂല്യത്തകർച്ച തടയും.
ഇന്ത്യയും ചൈനയും ഉയർന്ന അളവിൽ റഷ്യൻക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്. ഒപെക്കിൽ പ്രാതിനിധ്യമുള്ള ഗൾഫ് രാജ്യങ്ങളെ തഴഞ്ഞ് ഏഷ്യൻ ശക്തികൾ റഷ്യയിലേക്കു തിരിഞ്ഞതു ക്രൂഡ്വില 90 ഡോളറിലേക്കു സഞ്ചരിക്കാനുള്ള പാത ഒരുക്കാം. ക്രൂഡ് വില ബാരലിന് 124 ഡോളറിൽനിന്നു 107 വരെ ഇടിഞ്ഞശേഷം 113 ഡോളറിലാണ്.
നിഫ്റ്റി രണ്ടാഴ്ച്ചയായി 15,200 ലെ താങ്ങിൽ ശക്തി പരീക്ഷിക്കുന്നു. കഴിഞ്ഞവാരം 15,293ൽനിന്നു 15,191 ലേക്കു താഴ്ന്നശേഷമുള്ള പുൾബാക്ക് റാലിയിൽ സൂചിക 15,749 വരെ ഉയർന്നു. വ്യാപാരാന്ത്യം മുൻവാരം സൂചിപ്പിച്ച 15,690ലെ പ്രതിരോധത്തിനു മുകളിൽ 15,699 പോയിന്റിൽ ക്ലോസിംഗ് നടന്നു. ഈവാരം 15,343ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 15,901 ലേക്കു ഉയരാനുള്ളശ്രമം വിജയിച്ചാൽ നിഫ്റ്റി അടുത്ത പ്രതിരോധ മേഖലയായ 16,104 ഉറ്റുനോക്കാം. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിങ് മൂഡിലും പാരാബോളിക്ക് എസ്എആർ ബുള്ളിഷുമാണ്. എംഎസിഡി ദുർബലാവസ്ഥയിലാണ്.
ബോംബെ സെൻസെക്സ് തൊട്ടുമുൻവാരം രണ്ടര വർഷത്തെ ഏറ്റവും കനത്ത തകർച്ചയെ അഭിമുഖീകരിച്ച വേളയിൽ ആഭ്യന്തരഫണ്ടുകളും ഒരുവിഭാഗം പ്രാദേശിക നിക്ഷേപകരും ഉണർന്നത് സെൻസെക്സിനെ ഇതിനകം 50,921ൽനിന്നും 52,909വരെ ഉയർത്തി.
മാർക്കറ്റ് ക്ലോസിംഗിൽ 52,72 7.98 പോയിന്റിലുള്ള സെൻസെക്സ് 53,403നെ ലക്ഷ്യമാക്കി ഇടപാടുകൾതുടങ്ങാം. ഈ റേഞ്ചിലെ ശക്തിപരീക്ഷണങ്ങൾ വിജയിച്ചാൽ 54,079ലേയ്ക്കു സൂചികയുടെ ദൃഷ്ടി തിരിയും. അതേസമയം, പ്രതികൂലവാർത്തകൾ പുറത്തുവന്നാൽ 51,556ലും 50,385ലും താങ്ങ് പ്രതീക്ഷിക്കാം. ഇന്ത്യാവോളാറ്റിലിറ്റി ഇൻഡെക്സ് 28ൽനിന്ന് 20 ലേക്കു താഴ്ന്നത് ഓപ്പറേറ്റർമാരെ ആകർഷിക്കും.
ക്രൂഡ് ഓയിൽ വില താഴ്ന്നതും വിപണിക്ക് അനുകൂലമാണ്. ജി-7 രാഷ്ട്രങ്ങളുടെ യോഗം തുടങ്ങി.
അടുത്തരണ്ടു മാസങ്ങളിൽ പ്രതിദിന എണ്ണ ഉത്പാദനം ഉയർത്താൻ ഇടയുണ്ട്.
അതേസമയം, യുഎസ് ഡോളർ സൂചികയിലെ ചലനങ്ങളും ഈ അവസരത്തിൽ ഒപ്പെക്ക് വീക്ഷിക്കും.
ജൂൺ സീരീസ് സെറ്റിൽമെന്റിനു മുന്നോടിയായുള്ള ഷോട്ട് കവറിംഗ് ഒരുപരിധിവരെ ഉണർവിന് അവസരം ഒരുക്കി. സാങ്കേതിക വശങ്ങൾ പലതും ഓവർ സോൾഡായത് ഊഹക്കച്ചവടക്കാരെ കവറിംഗിന് പ്രേരിപ്പിച്ചു.
വിദേശ ഫണ്ടുകൾ പിന്നിട്ടവാരം 11,512 കോടി രൂപയുടെ വിൽപ്പന നടത്തിയപ്പോൾ ആഭ്യന്തര ഫണ്ടുകൾ 11,669 കോടി രൂപ നിക്ഷേപിച്ചു. രൂപയുടെ മൂല്യം 78.05ൽനിന്ന് 78.40 ലേക്കു ദുർബലമായശേഷം വാരാന്ത്യം 78.35 ലാണ്. വരും മാസങ്ങളിൽ വിനിമയമൂല്യം 79-80 റേഞ്ചിലേയ്ക്ക് തളരാമെങ്കിലും ഇതിനിടയിൽ എണ്ണവില നൂറ് ഡോളറായി താഴ്ന്നാൽ വിദേശഫണ്ടുകൾ നിക്ഷേപകരാകുന്നതു മൂല്യത്തകർച്ച തടയും.
ഇന്ത്യയും ചൈനയും ഉയർന്ന അളവിൽ റഷ്യൻക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്. ഒപെക്കിൽ പ്രാതിനിധ്യമുള്ള ഗൾഫ് രാജ്യങ്ങളെ തഴഞ്ഞ് ഏഷ്യൻ ശക്തികൾ റഷ്യയിലേക്കു തിരിഞ്ഞതു ക്രൂഡ്വില 90 ഡോളറിലേക്കു സഞ്ചരിക്കാനുള്ള പാത ഒരുക്കാം. ക്രൂഡ് വില ബാരലിന് 124 ഡോളറിൽനിന്നു 107 വരെ ഇടിഞ്ഞശേഷം 113 ഡോളറിലാണ്.
നിഫ്റ്റി രണ്ടാഴ്ച്ചയായി 15,200 ലെ താങ്ങിൽ ശക്തി പരീക്ഷിക്കുന്നു. കഴിഞ്ഞവാരം 15,293ൽനിന്നു 15,191 ലേക്കു താഴ്ന്നശേഷമുള്ള പുൾബാക്ക് റാലിയിൽ സൂചിക 15,749 വരെ ഉയർന്നു. വ്യാപാരാന്ത്യം മുൻവാരം സൂചിപ്പിച്ച 15,690ലെ പ്രതിരോധത്തിനു മുകളിൽ 15,699 പോയിന്റിൽ ക്ലോസിംഗ് നടന്നു. ഈവാരം 15,343ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 15,901 ലേക്കു ഉയരാനുള്ളശ്രമം വിജയിച്ചാൽ നിഫ്റ്റി അടുത്ത പ്രതിരോധ മേഖലയായ 16,104 ഉറ്റുനോക്കാം. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സെല്ലിങ് മൂഡിലും പാരാബോളിക്ക് എസ്എആർ ബുള്ളിഷുമാണ്. എംഎസിഡി ദുർബലാവസ്ഥയിലാണ്.
ബോംബെ സെൻസെക്സ് തൊട്ടുമുൻവാരം രണ്ടര വർഷത്തെ ഏറ്റവും കനത്ത തകർച്ചയെ അഭിമുഖീകരിച്ച വേളയിൽ ആഭ്യന്തരഫണ്ടുകളും ഒരുവിഭാഗം പ്രാദേശിക നിക്ഷേപകരും ഉണർന്നത് സെൻസെക്സിനെ ഇതിനകം 50,921ൽനിന്നും 52,909വരെ ഉയർത്തി.
മാർക്കറ്റ് ക്ലോസിംഗിൽ 52,72 7.98 പോയിന്റിലുള്ള സെൻസെക്സ് 53,403നെ ലക്ഷ്യമാക്കി ഇടപാടുകൾതുടങ്ങാം. ഈ റേഞ്ചിലെ ശക്തിപരീക്ഷണങ്ങൾ വിജയിച്ചാൽ 54,079ലേയ്ക്കു സൂചികയുടെ ദൃഷ്ടി തിരിയും. അതേസമയം, പ്രതികൂലവാർത്തകൾ പുറത്തുവന്നാൽ 51,556ലും 50,385ലും താങ്ങ് പ്രതീക്ഷിക്കാം. ഇന്ത്യാവോളാറ്റിലിറ്റി ഇൻഡെക്സ് 28ൽനിന്ന് 20 ലേക്കു താഴ്ന്നത് ഓപ്പറേറ്റർമാരെ ആകർഷിക്കും.
ക്രൂഡ് ഓയിൽ വില താഴ്ന്നതും വിപണിക്ക് അനുകൂലമാണ്. ജി-7 രാഷ്ട്രങ്ങളുടെ യോഗം തുടങ്ങി.
അടുത്തരണ്ടു മാസങ്ങളിൽ പ്രതിദിന എണ്ണ ഉത്പാദനം ഉയർത്താൻ ഇടയുണ്ട്.
അതേസമയം, യുഎസ് ഡോളർ സൂചികയിലെ ചലനങ്ങളും ഈ അവസരത്തിൽ ഒപ്പെക്ക് വീക്ഷിക്കും.