മുംബൈ: ജിഎസ്ടി നഷ്ടപരിഹാര(കോപൻസേഷൻ)സെസ് ഈടാക്കുന്നതിനുള്ള കാലയളവ് 2026 മാർച്ച് 31 വരെ നീട്ടി കേന്ദ്രസർക്കാർ.
ഈമാസം 30 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് സർക്കാർ നടപടി. കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടായ വരുമാനനഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാർ എടുത്തു നല്കിയ വായ്പകളുടെ തിരിച്ചടവിലേക്കാകും സെസിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കുക.
20-21 സാന്പത്തിക വർഷം 1.1 ലക്ഷം കോടി രൂപയുടെയും 2021-22 ൽ 1.59 ലക്ഷം കോടി രൂപയുടെയും വായ്പയാണ് കേന്ദ്രസർക്കാർ ഇടപെട്ടു സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കിയത്. 2023- 24 മുതൽ ഈ വായ്പകളുടെ തിരിച്ചടവു തുടങ്ങും.
2017 ജൂലൈ ഒന്നിനു രാജ്യത്ത് ജിഎസ്ടി സംവിധാനം നടപ്പിലാക്കിയതിനെത്തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ അഞ്ചു വർഷത്തേക്കു വിവിധ സാമഗ്രികളിൽ സെസ് ചുമത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ കോവിഡിനെത്തുടർന്ന് സെസിൽനിന്നുള്ള വരവും സംസ്ഥാനങ്ങളുടെ നികുതി വരുമാനവും കുറഞ്ഞതോടെ വായ്പ ലഭ്യമാക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിക്കുകയായിരുന്നു.സിഗരറ്റ്, ഹൂക്ക, ആഡംബര വാഹനങ്ങൾ തുടങ്ങിയ ഇനങ്ങളിലാണ് സെസ് ചുമത്തുന്നത്.
ഈമാസം 30 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് സർക്കാർ നടപടി. കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടായ വരുമാനനഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാർ എടുത്തു നല്കിയ വായ്പകളുടെ തിരിച്ചടവിലേക്കാകും സെസിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കുക.
20-21 സാന്പത്തിക വർഷം 1.1 ലക്ഷം കോടി രൂപയുടെയും 2021-22 ൽ 1.59 ലക്ഷം കോടി രൂപയുടെയും വായ്പയാണ് കേന്ദ്രസർക്കാർ ഇടപെട്ടു സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കിയത്. 2023- 24 മുതൽ ഈ വായ്പകളുടെ തിരിച്ചടവു തുടങ്ങും.
2017 ജൂലൈ ഒന്നിനു രാജ്യത്ത് ജിഎസ്ടി സംവിധാനം നടപ്പിലാക്കിയതിനെത്തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ അഞ്ചു വർഷത്തേക്കു വിവിധ സാമഗ്രികളിൽ സെസ് ചുമത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ കോവിഡിനെത്തുടർന്ന് സെസിൽനിന്നുള്ള വരവും സംസ്ഥാനങ്ങളുടെ നികുതി വരുമാനവും കുറഞ്ഞതോടെ വായ്പ ലഭ്യമാക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിക്കുകയായിരുന്നു.സിഗരറ്റ്, ഹൂക്ക, ആഡംബര വാഹനങ്ങൾ തുടങ്ങിയ ഇനങ്ങളിലാണ് സെസ് ചുമത്തുന്നത്.