വാഷിംഗ്ടൺ: മൂന്നാം പദത്തിലെ പണനയ അവലോകനത്തിൽ അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശനിരക്ക് 75 അടിസ്ഥാന പോയിന്റ് ഉയർത്തി. അനിയന്ത്രിതമായ പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണു നടപടി.
ഫെഡറൽ ഫണ്ട് പലിശ 1.5 ശതമാനത്തിൽനിന്ന് 1.75 ശതമാനമായി. ഈ സാന്പത്തിക വർഷം അവസാനത്തോടെ 3.4 ശതമാനത്തിലേക്ക് ഉയർത്താനും ബേസിക് പോയിന്റിൽ 175 പോയിന്റ്കൂടി വർധിപ്പിക്കാനാണു നീക്കമെന്നും ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞു.
2023 ഓടെ അടിസ്ഥാന നിരക്ക് നാലു ശതമാനത്തിനു മുകളിലാകുമെന്നും പ്രവചനമുണ്ട്. 1994 ന് ശേഷം ഫെഡ് അടിസ്ഥാനനിരക്കിൽ ഇത്രയും വർധന വരുത്തുന്നത് ആദ്യമാണ്.
രാജ്യത്ത് വിലക്കയറ്റം 8.6 ശതമാനത്തിൽ എത്തി. 1981 നുശേഷം വിലക്കറ്റത്തിലുണ്ടാകുന്ന ഏറ്റവും വലിയ വർധനമാണ്. അടിസ്ഥാനനിരക്കിൽ അരശതമാനം ഉയർത്താനേ സാധ്യതയുള്ളൂയെന്നാണു സാന്പത്തിക വിദഗ്ധർ കരുതിയിരുന്നത്.
എന്നാൽ, നിരക്കുവർധനയുടെ കാലമാണു വരാൻ പോകുന്നതെന്ന് ഫെഡ് പ്രവചിച്ചു. വളർച്ചയെ ബാധിക്കാത്ത രീതിയിൽ രണ്ടു ശതമാനം നിരക്കുവർധനയാണ് ആലോചിക്കുന്നതെന്നും പവൗൽ വെളിപ്പെടുത്തി.
ഫെഡറൽ ഫണ്ട് പലിശ 1.5 ശതമാനത്തിൽനിന്ന് 1.75 ശതമാനമായി. ഈ സാന്പത്തിക വർഷം അവസാനത്തോടെ 3.4 ശതമാനത്തിലേക്ക് ഉയർത്താനും ബേസിക് പോയിന്റിൽ 175 പോയിന്റ്കൂടി വർധിപ്പിക്കാനാണു നീക്കമെന്നും ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞു.
2023 ഓടെ അടിസ്ഥാന നിരക്ക് നാലു ശതമാനത്തിനു മുകളിലാകുമെന്നും പ്രവചനമുണ്ട്. 1994 ന് ശേഷം ഫെഡ് അടിസ്ഥാനനിരക്കിൽ ഇത്രയും വർധന വരുത്തുന്നത് ആദ്യമാണ്.
രാജ്യത്ത് വിലക്കയറ്റം 8.6 ശതമാനത്തിൽ എത്തി. 1981 നുശേഷം വിലക്കറ്റത്തിലുണ്ടാകുന്ന ഏറ്റവും വലിയ വർധനമാണ്. അടിസ്ഥാനനിരക്കിൽ അരശതമാനം ഉയർത്താനേ സാധ്യതയുള്ളൂയെന്നാണു സാന്പത്തിക വിദഗ്ധർ കരുതിയിരുന്നത്.
എന്നാൽ, നിരക്കുവർധനയുടെ കാലമാണു വരാൻ പോകുന്നതെന്ന് ഫെഡ് പ്രവചിച്ചു. വളർച്ചയെ ബാധിക്കാത്ത രീതിയിൽ രണ്ടു ശതമാനം നിരക്കുവർധനയാണ് ആലോചിക്കുന്നതെന്നും പവൗൽ വെളിപ്പെടുത്തി.