മുംബൈ: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജിഎസ്ടി നികുതി സ്ലാബ് പുനഃക്രമീകരണം ഉടൻ നടപ്പാക്കില്ലെന്നു റിപ്പോർട്ട്.
കൂടുതൽ വരുമാന സമാഹരണം ലക്ഷ്യമിട്ടുള്ള പുനഃക്രമീകരണം ഇപ്പോഴത്തെ സാഹചര്യത്തിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. നിലവിൽ അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നീ നികുതി സ്ലാബുകളാണുള്ളത്. ഇവ മൂന്നു സ്ലാബുകളായി പുനഃക്രമീകരിക്കാനാണു പദ്ധതി. കുറഞ്ഞ നികുതിയുള്ള പല ഇനങ്ങളുടെയും നികുതി ഉയരുന്നതിനും ഉയർന്ന നികുതിക്കു വിധേയമായ പല ഇനങ്ങളുടെ നികുതി കുറയുന്നതിനും പുതിയ ക്രമീകരണം ഇടയാക്കും.
മരുന്ന് ,ഭക്ഷ്യവസ്തുക്കൾ തുടങ്ങി പല മേഖലകളിലും വിലക്കയറ്റം രൂക്ഷമായിരിക്കുന്ന വേളയിൽ സർക്കാർ ഇടപെട്ട് ഇനിയും ഏതെങ്കിലും ഇനങ്ങളുടെ വില ഉയർത്തുന്നതിനോട് ആർബിഐക്കും യോജിപ്പില്ല.
അഞ്ചു ശതമാനം നികുതി ഈടാക്കിയിരുന്ന ചില തുണിത്തരങ്ങളുടെ ജിഎസ്ടി 12 ശതമാനമായി ഉയർത്തിയ തീരുമാനം, പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ജിഎസ്ടി കൗണ്‍സിൽ പിൻവലിച്ചിരുന്നു. അതിനിടെ, നിരക്ക് പുനഃക്രമീകരണത്തിനായി നിയോഗിച്ച മന്ത്രിതല സമിതി ഇതുവരെയും സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നു സർക്കാർവൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. രണ്ടു പ്രാവശ്യം സമിതി യോഗം ചേർന്നെങ്കിലും സ്ലാബ് പുനഃക്രമീകരണം സംബന്ധിച്ച് അഭിപ്രായസമന്വയത്തിലെത്താൻ സമിതിക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം.
കൂടുതൽ വരുമാന സമാഹരണം ലക്ഷ്യമിട്ടുള്ള പുനഃക്രമീകരണം ഇപ്പോഴത്തെ സാഹചര്യത്തിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. നിലവിൽ അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നീ നികുതി സ്ലാബുകളാണുള്ളത്. ഇവ മൂന്നു സ്ലാബുകളായി പുനഃക്രമീകരിക്കാനാണു പദ്ധതി. കുറഞ്ഞ നികുതിയുള്ള പല ഇനങ്ങളുടെയും നികുതി ഉയരുന്നതിനും ഉയർന്ന നികുതിക്കു വിധേയമായ പല ഇനങ്ങളുടെ നികുതി കുറയുന്നതിനും പുതിയ ക്രമീകരണം ഇടയാക്കും.
മരുന്ന് ,ഭക്ഷ്യവസ്തുക്കൾ തുടങ്ങി പല മേഖലകളിലും വിലക്കയറ്റം രൂക്ഷമായിരിക്കുന്ന വേളയിൽ സർക്കാർ ഇടപെട്ട് ഇനിയും ഏതെങ്കിലും ഇനങ്ങളുടെ വില ഉയർത്തുന്നതിനോട് ആർബിഐക്കും യോജിപ്പില്ല.
അഞ്ചു ശതമാനം നികുതി ഈടാക്കിയിരുന്ന ചില തുണിത്തരങ്ങളുടെ ജിഎസ്ടി 12 ശതമാനമായി ഉയർത്തിയ തീരുമാനം, പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ജിഎസ്ടി കൗണ്‍സിൽ പിൻവലിച്ചിരുന്നു. അതിനിടെ, നിരക്ക് പുനഃക്രമീകരണത്തിനായി നിയോഗിച്ച മന്ത്രിതല സമിതി ഇതുവരെയും സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നു സർക്കാർവൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. രണ്ടു പ്രാവശ്യം സമിതി യോഗം ചേർന്നെങ്കിലും സ്ലാബ് പുനഃക്രമീകരണം സംബന്ധിച്ച് അഭിപ്രായസമന്വയത്തിലെത്താൻ സമിതിക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം.