മുംബൈ: ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ വില്പനതരംഗത്തിനിടയിലും കരുത്തോടെ കുതിച്ച് ഇന്ത്യൻ ഓഹരിവിപണി. ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലെ ഓഹരിവിപണികളും ഇന്നലെ നേട്ടത്തിലായിരുന്നു.ബിഎസ്ഇ സെൻസെക്സ് 1534 പോയിന്റ് (2.91 ശതമാനം) കയറി 54,326ലും എൻഎസ്ഇ നിഫ്റ്റി 457 പോയിന്റ് (2.89 ശതമാനം) മുന്നേറി 16,266ലുമാണ് ക്ലോസ് ചെയ്തത്.
ഡോ. റെഡ്ഢീസ്, റിലയൻസ്, നെസ്ലെ ഇന്ത്യ, ടാറ്റാ സ്റ്റീൽ, എൽആൻഡ്ടി, എന്നീ കന്പനികളാണ് സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. സൂചികയിലെ എല്ലാ ഓഹരികളും ഇന്നലെ നേട്ടത്തിലായിരുന്നു.
ചൈന തങ്ങളുടെ അടിസ്ഥാന പലിശ കുറച്ചതാണ് ലോകമെന്പാടും ഓഹരി നിക്ഷേപകർക്ക് ഉണർവ് പകർന്നത്. വിലക്കയറ്റം നേരിടാൻ ലോക രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്തുമെന്ന വിലയിരുത്തൽ നിലനിൽക്കെയാണ് ചൈനീസ് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം.
50 രാജ്യങ്ങളിലെ ഓഹരികളെ വീക്ഷിക്കുന്ന എംഎസ്സിഎെ സൂചിക ഇന്നലെ 0.5 ശതമാനമാണുയർന്നത്.
ഷാംഗ്ഹായി സൂചിക, നിക്കൈ 225 തുടങ്ങിയ ഏഷ്യൻ സൂചികകളും ഇന്നലെ മുന്നേറി. ഇന്ത്യ നടപ്പ് സാന്പത്തിക വർഷം 8.9 ശതമാനം സാന്പത്തിക വളർച്ച കൈവരിക്കുമെന്ന, കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ വാക്കുകളും ഇന്ത്യയിലെ ഓഹരി നിക്ഷേപകർക്ക് ധൈര്യമേകി.
ഡോ. റെഡ്ഢീസ്, റിലയൻസ്, നെസ്ലെ ഇന്ത്യ, ടാറ്റാ സ്റ്റീൽ, എൽആൻഡ്ടി, എന്നീ കന്പനികളാണ് സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. സൂചികയിലെ എല്ലാ ഓഹരികളും ഇന്നലെ നേട്ടത്തിലായിരുന്നു.
ചൈന തങ്ങളുടെ അടിസ്ഥാന പലിശ കുറച്ചതാണ് ലോകമെന്പാടും ഓഹരി നിക്ഷേപകർക്ക് ഉണർവ് പകർന്നത്. വിലക്കയറ്റം നേരിടാൻ ലോക രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്തുമെന്ന വിലയിരുത്തൽ നിലനിൽക്കെയാണ് ചൈനീസ് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം.
50 രാജ്യങ്ങളിലെ ഓഹരികളെ വീക്ഷിക്കുന്ന എംഎസ്സിഎെ സൂചിക ഇന്നലെ 0.5 ശതമാനമാണുയർന്നത്.
ഷാംഗ്ഹായി സൂചിക, നിക്കൈ 225 തുടങ്ങിയ ഏഷ്യൻ സൂചികകളും ഇന്നലെ മുന്നേറി. ഇന്ത്യ നടപ്പ് സാന്പത്തിക വർഷം 8.9 ശതമാനം സാന്പത്തിക വളർച്ച കൈവരിക്കുമെന്ന, കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ വാക്കുകളും ഇന്ത്യയിലെ ഓഹരി നിക്ഷേപകർക്ക് ധൈര്യമേകി.