തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ കേന്ദ്രസർക്കാർ കേരളത്തിന് 4100 കോടി രൂപ നൽകാനുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മാർച്ച് 31 വരെയുള്ള കണക്കാണിത്. സംസ്ഥാനങ്ങൾ ജിഎസ്ടി നഷ്ടപരിഹാരം നൽകുന്ന സമയപരിധി ജൂണിൽ അവസാനിക്കും. എന്നാൽ ഇത് നീട്ടണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി വന്നതോടെ സംസ്ഥാനത്തിനു വലിയ നഷ്ടമുണ്ടായി. ഒരു വിഭാഗം വ്യാപാരികൾ ജനങ്ങളിൽ നിന്നു വാങ്ങുന്ന ജിഎസ്ടി തുക സർക്കാരിലേക്ക് അടക്കുന്നില്ല. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും. നികുതി പിരിവ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ജിഎസ്ടി വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തും.
നികുതി പങ്കിടൽ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണ്. ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്പോൾ വില കുറയുമെന്ന വാദം ശരിയാണെങ്കിൽ പാചകവാതകത്തിന് ഇത്തരത്തിൽ വില കൂടാൻ പാടില്ല. ജിഎസ്ടി പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സിസ്റ്റത്തിന്റെ പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിച്ചിട്ടുണ്ട്. ജിഎസ്ടിയുമായി ബന്ധപ്പെട്ടു നടക്കുന്ന തട്ടിപ്പുകളിൽ പരിശോധന കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു.
ജിഎസ്ടി വന്നതോടെ സംസ്ഥാനത്തിനു വലിയ നഷ്ടമുണ്ടായി. ഒരു വിഭാഗം വ്യാപാരികൾ ജനങ്ങളിൽ നിന്നു വാങ്ങുന്ന ജിഎസ്ടി തുക സർക്കാരിലേക്ക് അടക്കുന്നില്ല. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും. നികുതി പിരിവ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ജിഎസ്ടി വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തും.
നികുതി പങ്കിടൽ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണ്. ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്പോൾ വില കുറയുമെന്ന വാദം ശരിയാണെങ്കിൽ പാചകവാതകത്തിന് ഇത്തരത്തിൽ വില കൂടാൻ പാടില്ല. ജിഎസ്ടി പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സിസ്റ്റത്തിന്റെ പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിച്ചിട്ടുണ്ട്. ജിഎസ്ടിയുമായി ബന്ധപ്പെട്ടു നടക്കുന്ന തട്ടിപ്പുകളിൽ പരിശോധന കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു.