കൊച്ചി: കൊച്ചിയിൽ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിൽ, പ്രതിനിധികളെ വരവേല്‍ക്കാൻ ഒരുക്കിയ നിർമിതികൾ ശ്രദ്ധേയമാകുന്നു. തോടും മുളച്ചങ്ങാടവും ‘കാസര്‍ഗോട്ടെ തുരങ്കവും’ ‘കടത്തനാടന്‍ കളരി’യും കാണികളെ ആകര്‍ഷിക്കുന്നതാണ്.
ഗ്രാമീണജീവിതത്തെ അനുഭവവേദ്യമാക്കുന്ന ആകര്‍ഷണീയമായ മാതൃകകളാണ് കെടിഎമ്മില്‍ ഉത്തരവാദിത്ത ടൂറിസം മിഷന് ഒരുക്കിയിട്ടുള്ളത്.
വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാഗര, സാമുദ്രിക കണ്വന്ഷന് സെന്ററുകളിലാണു ട്രാവൽ മാർട്ട് നടക്കുന്നത്.
ഏഴടി വീതിയും പന്ത്രണ്ടടി നീളവുമുള്ള തോടാണ് ഹാളിന്റെ മധ്യഭാഗത്തായി ഒരുക്കിയത്. അതില്‍ മുള കൊണ്ടുണ്ടാക്കിയ ചങ്ങാടം. അതില്‍ കയറി കയറില്‍ പിടിച്ച് ഇരുവശത്തേക്കും പോകാം.
കാസര്‍ഗോഡ് മേഖലയില്‍ ഭൂഗര്‍ഭജലം സംരക്ഷിക്കുന്നതിനുള്ള പരമ്പരാഗതമാര്ഗങ്ങളായ സുരങ്ക എന്നറിയപ്പെടുന്ന തുരങ്കങ്ങളുടെ മാതൃകയില്‍ കഷ്ടിച്ച് ഒരാള്‍ക്കു നടക്കാവുന്ന, കൂരിരുട്ടുള്ള തുരങ്കത്തിലൂടെ നടന്നു പോകുമ്പോള്‍ ഒടുവില്‍ നീരുറവ കാണുന്നതാണ് പ്രമേയം.
കളരിപ്പയറ്റ് പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഗ്രാമീണജീവിതത്തെ അനുഭവവേദ്യമാക്കുന്ന ആകര്‍ഷണീയമായ മാതൃകകളാണ് കെടിഎമ്മില്‍ ഉത്തരവാദിത്ത ടൂറിസം മിഷന് ഒരുക്കിയിട്ടുള്ളത്.
വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാഗര, സാമുദ്രിക കണ്വന്ഷന് സെന്ററുകളിലാണു ട്രാവൽ മാർട്ട് നടക്കുന്നത്.
ഏഴടി വീതിയും പന്ത്രണ്ടടി നീളവുമുള്ള തോടാണ് ഹാളിന്റെ മധ്യഭാഗത്തായി ഒരുക്കിയത്. അതില്‍ മുള കൊണ്ടുണ്ടാക്കിയ ചങ്ങാടം. അതില്‍ കയറി കയറില്‍ പിടിച്ച് ഇരുവശത്തേക്കും പോകാം.
കാസര്‍ഗോഡ് മേഖലയില്‍ ഭൂഗര്‍ഭജലം സംരക്ഷിക്കുന്നതിനുള്ള പരമ്പരാഗതമാര്ഗങ്ങളായ സുരങ്ക എന്നറിയപ്പെടുന്ന തുരങ്കങ്ങളുടെ മാതൃകയില്‍ കഷ്ടിച്ച് ഒരാള്‍ക്കു നടക്കാവുന്ന, കൂരിരുട്ടുള്ള തുരങ്കത്തിലൂടെ നടന്നു പോകുമ്പോള്‍ ഒടുവില്‍ നീരുറവ കാണുന്നതാണ് പ്രമേയം.
കളരിപ്പയറ്റ് പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.