മുംബൈ: വിലക്കയറ്റം നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ ആഗോള സാന്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ ലാഭമെടുപ്പിൽ ശ്രദ്ധിച്ചതോടെ ഓഹരിവിപണി നഷ്ടത്തിലായി.
ബിഎസ്ഇ സെൻസെക്സ് 867 പോയിന്റ് നഷ്ടത്തിൽ (1.56 ശതമാനം) 54,836 ലാണ് ക്ലോസ് ചെയ്തത്. ഇതോടെ നിക്ഷേപകരുടെ വരുമാനത്തിൽ 4.47 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. വ്യാപാരവേളയിൽ സെൻസെക്സ് 1115.48 പോയിന്റ്(രണ്ടു ശതമാനം) വരെ ഇടിഞ്ഞിരുന്നു.
എൻഎസ്ഇ നിഫ്റ്റി 271 പോയിന്റ് ഇടിഞ്ഞ് (1.63 ശതമാനം) 16411 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസേർവ്, നെസ്ലെ ഇന്ത്യ, വിപ്രോ, എച്ച്ഡിഎഫ്സി, എന്നീ ഓഹരികളാണ് ഇന്നലെ കൂടുതൽ നഷ്ടം നേരിട്ടത്.
എന്നാൽ ടെക് മഹീന്ദ്ര, പവർഗ്രിഡ്, ഐടിസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഉയരുന്ന വിലക്കയറ്റത്തിനൊപ്പം ക്രൂഡ് വിലയിലെ വർധനയും വിപണികളുടെ തളർച്ചയ്ക്കു കാരണമായി. ഭൂരിപക്ഷം ആഗോള വിപണികളും ഇന്നലെ നഷ്ടത്തിന്റെ പാതയിലായിരുന്നു.
അതേസമയം രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഇന്നലെ വ്യാപാരവേളയിൽ മാർച്ച് ഏഴ് മുതലുള്ള ഏറ്റവും താണ നിലയായ 76.96 ലെത്തിയശേഷം 76.92 ലാണു വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ സെൻസെക്സ് 867 പോയിന്റ് നഷ്ടത്തിൽ (1.56 ശതമാനം) 54,836 ലാണ് ക്ലോസ് ചെയ്തത്. ഇതോടെ നിക്ഷേപകരുടെ വരുമാനത്തിൽ 4.47 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. വ്യാപാരവേളയിൽ സെൻസെക്സ് 1115.48 പോയിന്റ്(രണ്ടു ശതമാനം) വരെ ഇടിഞ്ഞിരുന്നു.
എൻഎസ്ഇ നിഫ്റ്റി 271 പോയിന്റ് ഇടിഞ്ഞ് (1.63 ശതമാനം) 16411 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസേർവ്, നെസ്ലെ ഇന്ത്യ, വിപ്രോ, എച്ച്ഡിഎഫ്സി, എന്നീ ഓഹരികളാണ് ഇന്നലെ കൂടുതൽ നഷ്ടം നേരിട്ടത്.
എന്നാൽ ടെക് മഹീന്ദ്ര, പവർഗ്രിഡ്, ഐടിസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഉയരുന്ന വിലക്കയറ്റത്തിനൊപ്പം ക്രൂഡ് വിലയിലെ വർധനയും വിപണികളുടെ തളർച്ചയ്ക്കു കാരണമായി. ഭൂരിപക്ഷം ആഗോള വിപണികളും ഇന്നലെ നഷ്ടത്തിന്റെ പാതയിലായിരുന്നു.
അതേസമയം രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഇന്നലെ വ്യാപാരവേളയിൽ മാർച്ച് ഏഴ് മുതലുള്ള ഏറ്റവും താണ നിലയായ 76.96 ലെത്തിയശേഷം 76.92 ലാണു വ്യാപാരം അവസാനിപ്പിച്ചത്.