മുംബൈ: വിലക്കയറ്റം തണുപ്പിക്കാൻ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അസംസ്കൃത പാം ഓയിൽ ഇറക്കുമതി ചെയ്യുന്പോൾ ഈടാക്കുന്ന അഞ്ചു ശതമാനം കാർഷിക സെസിൽ ഇളവ് വരുത്താനാണു പദ്ധതിയെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
പാം ഓയിലിനു പകരം റൈസ് ബ്രാൻ ഓയിൽ കൂടുതലായി എത്തിക്കാനും ഇതിനു നിലവിൽ ചുമത്തുന്ന 38 ശതമാനം ഇറക്കുമതിച്ചുങ്കം അഞ്ചു ശതമാനമായി കുറയ്ക്കാനും ആലോചനയുണ്ട്. ഒലിവ് ഓയിൽ, കനോല ഓയിൽ, എന്നിവയുടെ ഇറക്കുമതിച്ചുങ്കവും കുറച്ചേക്കും.
വിലക്കയറ്റം നേരിടാൻ നേരത്തേയും പാംഓയിൽ, സോയാബീൻ എണ്ണ, സൂര്യകാന്തി എണ്ണ തുടങ്ങിയവയുടെയും ഇറക്കുമതിച്ചുങ്കത്തിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തിയിരുന്നു. എന്നാൽ അന്താരാഷ്ട്രതലത്തിൽ ഇവയുടെ വില വീണ്ടുമുയർന്നതോടെ കേന്ദ്രസർക്കാരിന്റെ നികുതി ഇളവ് കാര്യമായി ഫലം കണ്ടില്ല. റഷ്യ- യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് ഉടലെടുത്ത ഭക്ഷ്യഎണ്ണ ക്ഷാമം, ഇന്തോനേഷ്യ പാം ഓയിൽ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ രൂക്ഷമായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ തങ്ങളുടെ ഭക്ഷ്യ എണ്ണ ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.
പാം ഓയിലിനു പകരം റൈസ് ബ്രാൻ ഓയിൽ കൂടുതലായി എത്തിക്കാനും ഇതിനു നിലവിൽ ചുമത്തുന്ന 38 ശതമാനം ഇറക്കുമതിച്ചുങ്കം അഞ്ചു ശതമാനമായി കുറയ്ക്കാനും ആലോചനയുണ്ട്. ഒലിവ് ഓയിൽ, കനോല ഓയിൽ, എന്നിവയുടെ ഇറക്കുമതിച്ചുങ്കവും കുറച്ചേക്കും.
വിലക്കയറ്റം നേരിടാൻ നേരത്തേയും പാംഓയിൽ, സോയാബീൻ എണ്ണ, സൂര്യകാന്തി എണ്ണ തുടങ്ങിയവയുടെയും ഇറക്കുമതിച്ചുങ്കത്തിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തിയിരുന്നു. എന്നാൽ അന്താരാഷ്ട്രതലത്തിൽ ഇവയുടെ വില വീണ്ടുമുയർന്നതോടെ കേന്ദ്രസർക്കാരിന്റെ നികുതി ഇളവ് കാര്യമായി ഫലം കണ്ടില്ല. റഷ്യ- യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് ഉടലെടുത്ത ഭക്ഷ്യഎണ്ണ ക്ഷാമം, ഇന്തോനേഷ്യ പാം ഓയിൽ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ രൂക്ഷമായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ തങ്ങളുടെ ഭക്ഷ്യ എണ്ണ ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.