ന്യൂഡൽഹി: എൽഐസിയുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) മികച്ച പ്രതികരണം. ബുധനാഴ്ച വൈകുന്നേരം നാലോടെ എൽഐസി ഐപിഒക്ക് 58 ശതമാനം വരിക്കാരെ ലഭിച്ചു.
ഈ മാസം ഒമ്പതുവരെ നീളുന്ന ഐപിഒയിലൂടെ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയുടെ 3.5 ശതമാനംവരുന്ന 22,13,74,920 ഇക്വിറ്റി ഓഹരികളാണു വിൽക്കുന്നത്. അഞ്ച് ശതമാനം ഓഹരി വിൽക്കുമെന്നാണു കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ ഉണ്ടായിട്ടുള്ള ഇടിവു കണക്കിലെടുത്താണ് 3.5 ശതമാനമായി കുറച്ചത്.
രാജ്യത്തെ ഇൻഷ്വറൻസ് മേഖലയിൽ 74.60 ശതമാനം വിപണി വിഹിതമുള്ള എൽഐസിക്ക് ആറുലക്ഷം കോടി രൂപയാണു മൂല്യം കണക്കാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കുന്നതിനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഒരു ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെയാണു പ്രൈസ് ബാൻഡായി നിശ്ചയിച്ചിരിക്കുന്നത്. 15 ഓഹരികളുടെ ഗുണിതങ്ങളായിട്ടാണ് ഓഹരികൾ വാങ്ങേണ്ടത്. എൽഐസി പോളിസി ഉടമകൾക്ക് 60 രൂപയുടെയും റീട്ടെയിൽ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 45 രൂപയുടെയും ഇളവു ലഭിക്കും.
ഈ മാസം ഒമ്പതുവരെ നീളുന്ന ഐപിഒയിലൂടെ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയുടെ 3.5 ശതമാനംവരുന്ന 22,13,74,920 ഇക്വിറ്റി ഓഹരികളാണു വിൽക്കുന്നത്. അഞ്ച് ശതമാനം ഓഹരി വിൽക്കുമെന്നാണു കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ ഉണ്ടായിട്ടുള്ള ഇടിവു കണക്കിലെടുത്താണ് 3.5 ശതമാനമായി കുറച്ചത്.
രാജ്യത്തെ ഇൻഷ്വറൻസ് മേഖലയിൽ 74.60 ശതമാനം വിപണി വിഹിതമുള്ള എൽഐസിക്ക് ആറുലക്ഷം കോടി രൂപയാണു മൂല്യം കണക്കാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കുന്നതിനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഒരു ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെയാണു പ്രൈസ് ബാൻഡായി നിശ്ചയിച്ചിരിക്കുന്നത്. 15 ഓഹരികളുടെ ഗുണിതങ്ങളായിട്ടാണ് ഓഹരികൾ വാങ്ങേണ്ടത്. എൽഐസി പോളിസി ഉടമകൾക്ക് 60 രൂപയുടെയും റീട്ടെയിൽ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 45 രൂപയുടെയും ഇളവു ലഭിക്കും.