മുംബൈ: നേരത്തേ എത്തിയ വേനലിലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഉഷ്ണതരംഗത്തിലും നേട്ടം കൊയ്ത് എയർകണ്ടീഷനർ നിർമാണക്കന്പനികൾ. രാജ്യത്ത് ഏപ്രിൽ മാസം 17.5 ലക്ഷം എസി യൂണിറ്റുകൾ വിറ്റതായി കണ്‍സ്യൂമർ ഇലക്ട്രോണിക് ആൻഡ് അപ്ലയൻസസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ (സിഇഎംഎ) അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിമാസ വില്പന നിരക്കാണിത്.
മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് വില്പനയിൽ ഇരട്ടിയിലധികം വർധനയാണുള്ളത്. മേയ്, ജൂണ്‍ മാസങ്ങളിലും എസി വില്പനയിൽ വലിയ വർധനയുണ്ടാകുമെന്നാണു വിലയിരുത്തൽ. ഇതോടെ ഈ വർഷം ആകെ 90 ലക്ഷം യൂണിറ്റുകൾ വിറ്റ് പോകുമെന്നാണു നിർമാതാക്കളുടെ പ്രതീക്ഷ.
അതേസമയം, ആഗോളതലത്തിൽ ചരക്കുനീക്കത്തിലുള്ള പ്രതിസന്ധി എസി നിർമാണഘടകങ്ങളുടെ ലഭ്യതയിൽ കുറവ് വരുത്തുന്നതിനാൽ ഡിമാൻഡിനനുസരിച്ച് എസികൾ എത്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണു പല കന്പനികളും. ചൈനയിൽനിന്നുളള കംപ്രസറുകൾ, കണ്ട്രോളറുകൾ തുടങ്ങിയവയാണ് ലഭ്യമല്ലാതായിരിക്കുന്നത്.
ചരക്കുനീക്കത്തിലെ പ്രതിസന്ധികൾ ഉത്പാദനച്ചെലവ് ഉയർത്തിയതിനാൽ വൈകാതെ എസി വിപണിയിൽ വിലവർധനയ്ക്കു സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് വില്പനയിൽ ഇരട്ടിയിലധികം വർധനയാണുള്ളത്. മേയ്, ജൂണ്‍ മാസങ്ങളിലും എസി വില്പനയിൽ വലിയ വർധനയുണ്ടാകുമെന്നാണു വിലയിരുത്തൽ. ഇതോടെ ഈ വർഷം ആകെ 90 ലക്ഷം യൂണിറ്റുകൾ വിറ്റ് പോകുമെന്നാണു നിർമാതാക്കളുടെ പ്രതീക്ഷ.
അതേസമയം, ആഗോളതലത്തിൽ ചരക്കുനീക്കത്തിലുള്ള പ്രതിസന്ധി എസി നിർമാണഘടകങ്ങളുടെ ലഭ്യതയിൽ കുറവ് വരുത്തുന്നതിനാൽ ഡിമാൻഡിനനുസരിച്ച് എസികൾ എത്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണു പല കന്പനികളും. ചൈനയിൽനിന്നുളള കംപ്രസറുകൾ, കണ്ട്രോളറുകൾ തുടങ്ങിയവയാണ് ലഭ്യമല്ലാതായിരിക്കുന്നത്.
ചരക്കുനീക്കത്തിലെ പ്രതിസന്ധികൾ ഉത്പാദനച്ചെലവ് ഉയർത്തിയതിനാൽ വൈകാതെ എസി വിപണിയിൽ വിലവർധനയ്ക്കു സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.