കണ്ണൂർ: അമേരിക്കൻ പൊതുമേഖലാരംഗത്തെ നാഷണൽ യുഎസ്എ ‘സ്റ്റേറ്റ്സ് സ്കൂപ് ടോപ് 50’ ലിസ്റ്റിൽ ആദ്യമായി മലയാളിയും ഇടംനേടി. സ്റ്റേറ്റ് ഐടി ലീഡർ ഓഫ് ദ ഇയറായി ടെക്സാസ് ഐടി എന്റർപ്രൈസ് സൊലൂഷൻ സർവീസസ് ഡയറക്ടറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ ഓഫ് എക്സലൻസ് സ്ഥാപകനുമായ കണ്ണൂർ നടുവിൽ സ്വദേശി വി.ഇ. കൃഷ്ണകുമാർ തെരഞ്ഞെടുക്കപ്പെട്ടു.
50 സ്റ്റേറ്റുകളിൽനിന്നായി ലഭിച്ച 1000 നോമിനേഷനിൽനിന്ന് 200 പേരെ മാത്രം ഉൾക്കൊള്ളിച്ച് വോട്ടിലൂടെയും സംസ്ഥാനങ്ങൾക്കു നൽകിയ സംഭാവനകളെ മുൻനിർത്തിയുമാണു നാലു കാറ്റഗറികളിലായി 50 വിജയികളെ പ്രഖ്യാപിച്ചത്.
ടെക്സാസ് സംസ്ഥാനത്തിന്റെ സ്റ്റേറ്റ് ഡെപ്യൂട്ടി ചീഫ് ഇൻഫർമേഷൻ/ചീഫ് ടെക്നോളജി ഓഫീസർക്കു നേരിട്ട് റിപ്പോർട്ടു ചെയ്യുന്ന കൃഷ്ണകുമാർ സ്റ്റേറ്റ് ഐടി ഇന്നോവേഷൻ വക്താവായും പ്രവർത്തിക്കുന്നു. 181 ടെക്സാസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റുകളിലും 3500 പൊതുസ്ഥാപനങ്ങളിലും നൂതന ഐടി എത്തിക്കുകയാണ് മുഖ്യ ഉത്തരവാദിത്വം. ക്ലൗഡ് കംപ്യൂട്ടിംഗ് രംഗത്ത് ടെക്സാസിന്റെ കുതിപ്പിനു പിന്നിലെ പ്രവർത്തനമികവാണ് അവാർഡ് നോമിനേഷനു സഹായകമായത്.
ബോസ്റ്റണിലെ എംഐടിയിൽനിന്ന് എക്സിക്യൂട്ടീവ് പഠനം പൂർത്തിയാക്കിയ കൃഷ്ണകുമാർ കൺസൾട്ടിംഗ് ഭീമന്മാരായ അക്സെഞ്ചറിൽ സീനിയർ മാനേജർ, ഏപ്രിൽ മീഡിയ സിഇഒ, സിലിക്കൺ വാലിയിൽ ടായിയുടെ ഗ്ലോബൽ മാനേജർ എന്നീനിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദീപികയിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചശേഷം 2000-ൽ സിലിക്കൺവാലി ടെക്നോളജി രംഗത്തേക്കു മാറുകയായിരുന്നു. സൈനിക് സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തളിപ്പറന്പ് സർസയ്യിദ് കോളജിലാണ് പഠിച്ചത്. നടുവിൽ പഞ്ചായത്ത് പ്രസിഡന്റും ഹെഡ്മാസ്റ്ററുമായി സേവനമനുഷ്ഠിച്ച കെ.പി. കേശവന്റെയും റിട്ട. ഹെഡ്മിസ്ട്രസ് വി.ഇ. രുഗ്മിണിയുടെയും മൂത്ത മകനാണ്. സോഫ്റ്റ്വേർ എൻജിനിയറായ സജിതയാണ് ഭാര്യ. ധ്രുപദും നിരുപദുമാണ് മക്കൾ. 22 വർഷം മുന്പ്പ് അമേരിക്കയിലെത്തിയ കൃഷ്ണകുമാർ ടെക്സാസിലെ ആസ്റ്റിനിലാണു താമസം.
50 സ്റ്റേറ്റുകളിൽനിന്നായി ലഭിച്ച 1000 നോമിനേഷനിൽനിന്ന് 200 പേരെ മാത്രം ഉൾക്കൊള്ളിച്ച് വോട്ടിലൂടെയും സംസ്ഥാനങ്ങൾക്കു നൽകിയ സംഭാവനകളെ മുൻനിർത്തിയുമാണു നാലു കാറ്റഗറികളിലായി 50 വിജയികളെ പ്രഖ്യാപിച്ചത്.
ടെക്സാസ് സംസ്ഥാനത്തിന്റെ സ്റ്റേറ്റ് ഡെപ്യൂട്ടി ചീഫ് ഇൻഫർമേഷൻ/ചീഫ് ടെക്നോളജി ഓഫീസർക്കു നേരിട്ട് റിപ്പോർട്ടു ചെയ്യുന്ന കൃഷ്ണകുമാർ സ്റ്റേറ്റ് ഐടി ഇന്നോവേഷൻ വക്താവായും പ്രവർത്തിക്കുന്നു. 181 ടെക്സാസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റുകളിലും 3500 പൊതുസ്ഥാപനങ്ങളിലും നൂതന ഐടി എത്തിക്കുകയാണ് മുഖ്യ ഉത്തരവാദിത്വം. ക്ലൗഡ് കംപ്യൂട്ടിംഗ് രംഗത്ത് ടെക്സാസിന്റെ കുതിപ്പിനു പിന്നിലെ പ്രവർത്തനമികവാണ് അവാർഡ് നോമിനേഷനു സഹായകമായത്.
ബോസ്റ്റണിലെ എംഐടിയിൽനിന്ന് എക്സിക്യൂട്ടീവ് പഠനം പൂർത്തിയാക്കിയ കൃഷ്ണകുമാർ കൺസൾട്ടിംഗ് ഭീമന്മാരായ അക്സെഞ്ചറിൽ സീനിയർ മാനേജർ, ഏപ്രിൽ മീഡിയ സിഇഒ, സിലിക്കൺ വാലിയിൽ ടായിയുടെ ഗ്ലോബൽ മാനേജർ എന്നീനിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദീപികയിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചശേഷം 2000-ൽ സിലിക്കൺവാലി ടെക്നോളജി രംഗത്തേക്കു മാറുകയായിരുന്നു. സൈനിക് സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തളിപ്പറന്പ് സർസയ്യിദ് കോളജിലാണ് പഠിച്ചത്. നടുവിൽ പഞ്ചായത്ത് പ്രസിഡന്റും ഹെഡ്മാസ്റ്ററുമായി സേവനമനുഷ്ഠിച്ച കെ.പി. കേശവന്റെയും റിട്ട. ഹെഡ്മിസ്ട്രസ് വി.ഇ. രുഗ്മിണിയുടെയും മൂത്ത മകനാണ്. സോഫ്റ്റ്വേർ എൻജിനിയറായ സജിതയാണ് ഭാര്യ. ധ്രുപദും നിരുപദുമാണ് മക്കൾ. 22 വർഷം മുന്പ്പ് അമേരിക്കയിലെത്തിയ കൃഷ്ണകുമാർ ടെക്സാസിലെ ആസ്റ്റിനിലാണു താമസം.