+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ഈടാക്കാം

സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ ഫയൽ ചെയ്തിട്ടില്ലെങ്കിൽ നികുതി ഉദ്യോഗസ്ഥന് 10000 രൂപ മുതൽ 1,00,000/ രൂപ വരെയുള്ള തുക പിഴയായി ഈടാക്കുവാൻ അധികാരമുണ്ട
റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ഈടാക്കാം
സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ ഫയൽ ചെയ്തിട്ടില്ലെങ്കിൽ നികുതി ഉദ്യോഗസ്ഥന് 10000 രൂപ മുതൽ 1,00,000/- രൂപ വരെയുള്ള തുക പിഴയായി ഈടാക്കുവാൻ അധികാരമുണ്ട്. എന്നാൽ താഴെപ്പറയുന്ന വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പിഴ ഈടാക്കുന്നതല്ല.

1) പിടിച്ച നികുതി ഗവണ്‍മെന്‍റിൽ അടച്ചിരിക്കുന്നു. 2) താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ലെവിയും പലിശയും അടച്ചിരിക്കുന്നു. 3) റിട്ടേണുകൾ ഫയൽ ചെയ്യേണ്ടിയിരുന്ന നിർദ്ദിഷ്ട തീയതി കഴിഞ്ഞ് 1 വർഷത്തിനുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്തിരിക്കുന്നു. മേൽപറഞ്ഞ 3 വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നികുതി ഉദ്യോഗസ്ഥൻ പിഴ ഈടാക്കുന്നതല്ല. എന്നാൽ തക്കതായ കാരണങ്ങൾ നിമിത്തം ആണ് റിട്ടേണുകൾ ഫയൽ ചെയ്യുവാൻ കാലതാമസം നേരിട്ടതെങ്കിൽ 1 വർഷത്തിൽ കൂടുതൽ കാലതാമസം വന്നിട്ടുള്ള സാഹചര്യങ്ങളിൽ ഇൻകം ടാക്സ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിൽ പിഴ കുറവ് ചെയ്ത് ലഭിക്കും.

ത്രൈമാസ റിട്ടേണുകൾ ഫയൽ ചെയ്തു എന്ന കാരണം കൊണ്ട് നികുതി പിടിച്ച ആളുടെ ബാധ്യത അവസാനിക്കുന്നില്ല. പ്രസ്തുത റിട്ടേണുകൾ ശരിയായി തന്നെ ഫയൽ ചെയ്തു എന്ന റിപ്പോർട്ട് കൂടി നികുതി പിടിച്ച വ്യക്തി ശേഖരിച്ചിരിക്കണം. എങ്കിൽ മാത്രമേ യഥാക്രമം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുവാൻ നികുതി പിടിച്ച ആൾക്ക് സാധിക്കുകയുള്ളൂ.

സാധാരണഗതിയിൽ നികുതിദായകർ റിട്ടേണ്‍ സമർപ്പണത്തിന്‍റെ സമയത്ത് ആണ് സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഉന്നയിക്കുന്നത്. നികുതികൾ യഥാക്രമം നികുതിദായകന്‍റെ പേരിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഫോം നന്പർ 26 എ.എസ്. ഡൗണ്‍ലോഡ് ചെയ്ത് നോക്കാവുന്നതാണ്. 26 എം.എസ്. ൽ യഥാസമയം അടച്ച നികുതിയടെ ക്രെഡിറ്റ് ലഭിച്ചിട്ടില്ലെങ്കിൽ നികുതി പിടിച്ച വ്യക്തിയെ ബന്ധപ്പെട്ട് യഥാസമയം തെറ്റ് തിരുത്താവുന്നതാണ്.

പ്രോസിക്യൂഷൻ നടപടികൾ

നികുതി തുക പിടിച്ചതിന് ശേഷം ഗവണ്‍മെന്‍റിൽ അടക്കാതിരിക്കുന്ന സാഹചര്യങ്ങളിൽ ആദായനികുതിനിയമം 276 ബി/276 ബിബി എന്നീ വകുപ്പുകളനുസരിച്ച് പ്രസ്തുത വ്യക്തിയുടെ മേൽ പ്രോസിക്യൂഷൻ നടപടികൾ ചുമത്താവുന്നതാണ്. തുക അടക്കുന്നത് മനഃപൂർവം വീഴ്ച വരുത്തുകയാണെങ്കിൽ തുകയുടെ വലിപ്പം അനുസരിച്ച് 3 മാസം മുതൽ 7 വർഷം വരെയുളള കഠിനതടവിന് ശിക്ഷിക്കപ്പെടാവുന്നതാണ്.

1 ലക്ഷം രൂപയിൽ കൂടുതൽ നികുതി തുക ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിർബന്ധമായും പ്രോസിക്യൂഷൻ നടപടികൾ എടുക്കുന്നതാണ്. 25,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ ആണ് വീഴ്ച വരുത്തിയതെങ്കിൽ സാഹചര്യങ്ങൾക്കനുസരിച്ച് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചേക്കാം. എന്നാൽ നടപടികൾ സ്വീകരിക്കുന്നതിന് മുന്പ് കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുന്നതാണ്.

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്