തൃശൂർ: ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നഷ്ടം 50.31 കോടി രൂപയായി കുറച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ നഷ്ടം 91.62 കോടി രൂപയും നടപ്പു സാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തിലെ നഷ്ടം 187.06 കോടി രൂപയുമായിരുന്നു.
നടപ്പുപാദത്തിൽ 43 കോടി രൂപയുടെ നീക്കിയിരുപ്പ് നടത്തി. ഈ നീക്കിയിരുപ്പ് നടത്തിയില്ലായിരുന്നെങ്കിൽ നഷ്ടം 18.05 കോടി രൂപയാകുമായിരുന്നു.റീട്ടെയിൽ നിക്ഷേപങ്ങൾ വാർഷികാടിസ്ഥാനത്തിൽ 9.90 ശതമാനം വർധിച്ചു.
സേവിംഗ്സ് നിക്ഷേപങ്ങളിൽ 20.58 ശതമാനം വളർച്ച രേഖപ്പെടുത്തി. കറന്റ് നിക്ഷേപങ്ങളിൽ 23.11 ശതമാനവും സിഎഎസ്എ നിക്ഷേപങ്ങളിൽ 20.99 ശതമാനവുമാണ് വളർച്ച. എൻആർഐ നിക്ഷേപങ്ങളിൽ 4.97 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്.
കാസ, റീട്ടെയിൽ നിക്ഷേപങ്ങൾപോലുള്ള ബാധ്യതകളിലും സ്വർണവായ്പ, കാർഷിക വായ്പ, വാഹനവായ്പ പോലുള്ള ആസ്തികളിലും, കോർപറേറ്റ് വിഭാഗത്തിലെ മികച്ച റേറ്റിംഗുള്ള അക്കൗണ്ടുകളിലും ബാങ്കിനു മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചതായി ഫലപ്രഖ്യാപനവേളയിൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.
2021 ഡിസംബർ 31ലെ കണക്കുപ്രകാരം മൂലധന പര്യാപ്തത അനുപാതം 15.68 ശതമാനമാണ്.
നടപ്പുപാദത്തിൽ 43 കോടി രൂപയുടെ നീക്കിയിരുപ്പ് നടത്തി. ഈ നീക്കിയിരുപ്പ് നടത്തിയില്ലായിരുന്നെങ്കിൽ നഷ്ടം 18.05 കോടി രൂപയാകുമായിരുന്നു.റീട്ടെയിൽ നിക്ഷേപങ്ങൾ വാർഷികാടിസ്ഥാനത്തിൽ 9.90 ശതമാനം വർധിച്ചു.
സേവിംഗ്സ് നിക്ഷേപങ്ങളിൽ 20.58 ശതമാനം വളർച്ച രേഖപ്പെടുത്തി. കറന്റ് നിക്ഷേപങ്ങളിൽ 23.11 ശതമാനവും സിഎഎസ്എ നിക്ഷേപങ്ങളിൽ 20.99 ശതമാനവുമാണ് വളർച്ച. എൻആർഐ നിക്ഷേപങ്ങളിൽ 4.97 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്.
കാസ, റീട്ടെയിൽ നിക്ഷേപങ്ങൾപോലുള്ള ബാധ്യതകളിലും സ്വർണവായ്പ, കാർഷിക വായ്പ, വാഹനവായ്പ പോലുള്ള ആസ്തികളിലും, കോർപറേറ്റ് വിഭാഗത്തിലെ മികച്ച റേറ്റിംഗുള്ള അക്കൗണ്ടുകളിലും ബാങ്കിനു മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചതായി ഫലപ്രഖ്യാപനവേളയിൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.
2021 ഡിസംബർ 31ലെ കണക്കുപ്രകാരം മൂലധന പര്യാപ്തത അനുപാതം 15.68 ശതമാനമാണ്.