ന്യൂഡൽഹി: രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈൽ നെറ്റ്വർക്ക് സേവനദാതാക്കളായ വോഡഫോണ്‍- ഐഡിയയെ സാന്പത്തിക തകർച്ചയിൽ നിന്നു കരകയറ്റാൻ കേന്ദ്രസർക്കാർ ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. സ്പെക്ട്രം ലേലക്കുടിശിക തീർക്കാൻ ഓഹരികൾ സർക്കാരിനു നൽകാനുള്ള നിർദേശം കന്പനി ഡയറക്ടർ ബോർഡ് അംഗീകരിച്ചു. ഇതോടെ കന്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി കേന്ദ്രസർക്കാർ മാറും.
എജിആർ കുടിശികയിനത്തിൽ 50,399.63 കോടി രൂപയാണ് വോഡഫോണ്‍-ഐഡിയ നൽകാനുള്ളത്. 35.8 ശതമാനം ഓഹരിയാകും കേന്ദ്രസർക്കാരിന് ലഭിക്കുക. വോഡഫോണ്‍ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8 ശതമാനവും ഓഹരിയുണ്ട്. കുടിശിക തീർക്കാൻ ഓഹരികൾ സർക്കാരിനോ സർക്കാരിന്റെ അനുമതിയോടെ മറ്റേതെങ്കിലും കന്പനികൾക്കോ നൽകാമെന്നറിയിച്ച് മുൻ ചെയർമാൻ കുമാർ മംഗളം ബിർള കത്തു നൽകിയിരുന്നു. കന്പനി ഗുരുതര സാന്പത്തിക പ്രതിസന്ധിയിലാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും രാജി തുടർക്കഥയായി.
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ പ്രതിസന്ധിയിൽ തുടരുന്പോൾ വോഡഫോണ്‍- ഐഡിയയ്ക്കായി കേന്ദ്രസർക്കാർ എന്തുചെയ്യുമെന്നതാണു നിർണായകം. കേന്ദ്രസർക്കാർ ഭാവിയിൽ വോഡഫോണ്‍ ഐഡിയയുടെ ഓഹരികൾ മറ്റു കന്പനികൾക്കു വിൽക്കാൻ സാധ്യതയുണ്ട്.
എജിആർ കുടിശികയിനത്തിൽ 50,399.63 കോടി രൂപയാണ് വോഡഫോണ്‍-ഐഡിയ നൽകാനുള്ളത്. 35.8 ശതമാനം ഓഹരിയാകും കേന്ദ്രസർക്കാരിന് ലഭിക്കുക. വോഡഫോണ്‍ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8 ശതമാനവും ഓഹരിയുണ്ട്. കുടിശിക തീർക്കാൻ ഓഹരികൾ സർക്കാരിനോ സർക്കാരിന്റെ അനുമതിയോടെ മറ്റേതെങ്കിലും കന്പനികൾക്കോ നൽകാമെന്നറിയിച്ച് മുൻ ചെയർമാൻ കുമാർ മംഗളം ബിർള കത്തു നൽകിയിരുന്നു. കന്പനി ഗുരുതര സാന്പത്തിക പ്രതിസന്ധിയിലാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും രാജി തുടർക്കഥയായി.
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ പ്രതിസന്ധിയിൽ തുടരുന്പോൾ വോഡഫോണ്‍- ഐഡിയയ്ക്കായി കേന്ദ്രസർക്കാർ എന്തുചെയ്യുമെന്നതാണു നിർണായകം. കേന്ദ്രസർക്കാർ ഭാവിയിൽ വോഡഫോണ്‍ ഐഡിയയുടെ ഓഹരികൾ മറ്റു കന്പനികൾക്കു വിൽക്കാൻ സാധ്യതയുണ്ട്.