മുംബൈ: പ്രത്യക്ഷ വിദേശ നിക്ഷേപ ചട്ടങ്ങങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യയുമായി അതിർത്തിപങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള കന്പനികളുടെ നിക്ഷേപദ്ധതികൾക്കും ഇത്തരം രാജ്യങ്ങളിലെ പൗരന്മാർ നിക്ഷേപകരായ കന്പനികളിൽനിന്നുള്ള പദ്ധതികൾക്കും രാജ്യത്ത് നിക്ഷേപാനുമതി നല്കുംമുന്പ് കടുത്ത സൂക്ഷ്മപരിശോധന ആവശ്യമാണെന്ന വ്യവസ്ഥയിലാണ് സർക്കാർ ഇളവു വരുത്തുക.
പല വൻ നിക്ഷേപ പദ്ധതികളും ഈ വ്യവസ്ഥയുടെ പേരിൽ ചുവപ്പുനാടയിൽ കുരുങ്ങുന്ന സാഹചര്യത്തിലാണു സർക്കാർ നടപടി. നവംബർ 2021 വരെയുള്ള കണക്കുകൾ പ്രകാരം 100 പദ്ധതികൾക്കാണ് ഇത്തരത്തിൽ അനുമതി കിട്ടാനുള്ളത്.
അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള വ്യവസായിക്ക് 10 ശതമാനത്തിൽ താഴെയേ ഉടമസ്ഥതയുള്ളുവെങ്കിൽ അത്തരം കന്പനികളിൽനിന്നുള്ള പദ്ധതികൾക്കു സൂക്ഷ്മപരിശോധനയിൽനിന്ന് ഒഴിവു നല്കാനാണ് ആലോചന.
ഈ ഇളവ് പ്രാബല്യത്തിലാകുന്നതോടെ 600 കോടി ഡോളറിന്റെ നിക്ഷേപങ്ങൾക്കു വൈകാതെതന്നെ അനുമതി ലഭിക്കുമെന്നാണു വിലയിരുത്തൽ. അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് ചൈനയിൽനിന്നുള്ള നിക്ഷേപങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തുന്നതിന്റെ ഭാഗമായാണു കേന്ദ്രസർക്കാർ പ്രത്യക്ഷ വിദേശ നിക്ഷേപ ചട്ടങ്ങൾ അടുത്തിടെ കർക്കശമാക്കിയത്.
എന്നാൽ ഈ നിയന്ത്രണങ്ങൾ രാജ്യത്തേക്കുള്ള വിദേശനിക്ഷേപ ഒഴുക്കിനെ ദോഷകരമായി ബാധിക്കുകയായിരുന്നു. കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാൻ ചൈന കഴിഞ്ഞ ദിവസം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതും കേന്ദ്രസർക്കാരിന്റെ മനംമാറ്റത്തിനു കാരണമായിട്ടുണ്ട്.
പല വൻ നിക്ഷേപ പദ്ധതികളും ഈ വ്യവസ്ഥയുടെ പേരിൽ ചുവപ്പുനാടയിൽ കുരുങ്ങുന്ന സാഹചര്യത്തിലാണു സർക്കാർ നടപടി. നവംബർ 2021 വരെയുള്ള കണക്കുകൾ പ്രകാരം 100 പദ്ധതികൾക്കാണ് ഇത്തരത്തിൽ അനുമതി കിട്ടാനുള്ളത്.
അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്നുള്ള വ്യവസായിക്ക് 10 ശതമാനത്തിൽ താഴെയേ ഉടമസ്ഥതയുള്ളുവെങ്കിൽ അത്തരം കന്പനികളിൽനിന്നുള്ള പദ്ധതികൾക്കു സൂക്ഷ്മപരിശോധനയിൽനിന്ന് ഒഴിവു നല്കാനാണ് ആലോചന.
ഈ ഇളവ് പ്രാബല്യത്തിലാകുന്നതോടെ 600 കോടി ഡോളറിന്റെ നിക്ഷേപങ്ങൾക്കു വൈകാതെതന്നെ അനുമതി ലഭിക്കുമെന്നാണു വിലയിരുത്തൽ. അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് ചൈനയിൽനിന്നുള്ള നിക്ഷേപങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തുന്നതിന്റെ ഭാഗമായാണു കേന്ദ്രസർക്കാർ പ്രത്യക്ഷ വിദേശ നിക്ഷേപ ചട്ടങ്ങൾ അടുത്തിടെ കർക്കശമാക്കിയത്.
എന്നാൽ ഈ നിയന്ത്രണങ്ങൾ രാജ്യത്തേക്കുള്ള വിദേശനിക്ഷേപ ഒഴുക്കിനെ ദോഷകരമായി ബാധിക്കുകയായിരുന്നു. കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാൻ ചൈന കഴിഞ്ഞ ദിവസം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതും കേന്ദ്രസർക്കാരിന്റെ മനംമാറ്റത്തിനു കാരണമായിട്ടുണ്ട്.