മുംബൈ: കോവിഡ് ചികിത്സയ്ക്കായി ആന്റിബോഡി കോക് ടെയ്ൽ തെറാപ്പി ഉപയോഗിച്ചതിന്റെ പേരിൽ ഹെൽത്ത് ഇൻഷ്വറൻസ് കന്പനികൾക്ക് ഉപയോക്താക്കളുടെ ക്ലെയിം നിരസിക്കാനാവില്ലെന്ന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ).
പരീക്ഷണാടിസ്ഥാനത്തിലുള്ള (എക്സ്പെരിമെന്റൽ) ചികിത്സകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ബാധകമല്ലെന്ന വ്യവസ്ഥ കാട്ടി ഇൻഷ്വറൻസ് കന്പനികൾ കോക്ടെയ്ൽ ചികിത്സയ്ക്ക് പണം നൽകാൻ വിസമ്മതിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ഐആർഡിഎഐയുടെ ഇടപെടൽ. കന്പനികൾ ആന്റിബോഡി കോക്ടെയ്ൽ ചികിത്സയുടെ ചെലവു മാത്രം നല്കാതെ ബാക്കി ചികിത്സത്തുക അനുവദിക്കുന്നതും ആക്ഷേപത്തിനിടയാക്കിയിരുന്നു.
അടിയന്തര ആവശ്യത്തിന് ആന്റിബോഡി കോക്ടെയ്ൽ തെറാപ്പി ഉപയോഗിക്കുന്നതിനു സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ കഴിഞ്ഞ വർഷം മേയിൽ അനുമതി നല്കിയിട്ടുണ്ടെന്നും ഇക്കാര്യം പരിഗണിച്ച് പോളിസി ക്ലെയിമുകൾ പരിഹരിക്കുന്ന നടപടികൾ പരിഷ്കരിക്കണമെന്നും ഐആർഡിഎഐ ഇൻഷുറൻസ് കന്പനികൾക്കയച്ച സർക്കുലറിൽ പറയുന്നു. ആന്റിബോഡി കോക്ടെയിൽ ചികിത്സയുടെ ചെലവ് നിഷേധിക്കപ്പെട്ടിട്ടുള്ള ക്ലെയിമുകൾ പുനഃപരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സർക്കുലറിലുണ്ട്. ആന്റിബോഡി കോക്ടെയിൽ തെറാപ്പിക്കു വലിയ ചെലവുള്ളതിനാൽ ഇൻഷ്വറൻസ് തുക കിട്ടാതെ വന്നവരിൽ പലരും വലിയ ബുദ്ധിമുട്ടിലായിരുന്നു.
പരീക്ഷണാടിസ്ഥാനത്തിലുള്ള (എക്സ്പെരിമെന്റൽ) ചികിത്സകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ബാധകമല്ലെന്ന വ്യവസ്ഥ കാട്ടി ഇൻഷ്വറൻസ് കന്പനികൾ കോക്ടെയ്ൽ ചികിത്സയ്ക്ക് പണം നൽകാൻ വിസമ്മതിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ഐആർഡിഎഐയുടെ ഇടപെടൽ. കന്പനികൾ ആന്റിബോഡി കോക്ടെയ്ൽ ചികിത്സയുടെ ചെലവു മാത്രം നല്കാതെ ബാക്കി ചികിത്സത്തുക അനുവദിക്കുന്നതും ആക്ഷേപത്തിനിടയാക്കിയിരുന്നു.
അടിയന്തര ആവശ്യത്തിന് ആന്റിബോഡി കോക്ടെയ്ൽ തെറാപ്പി ഉപയോഗിക്കുന്നതിനു സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ കഴിഞ്ഞ വർഷം മേയിൽ അനുമതി നല്കിയിട്ടുണ്ടെന്നും ഇക്കാര്യം പരിഗണിച്ച് പോളിസി ക്ലെയിമുകൾ പരിഹരിക്കുന്ന നടപടികൾ പരിഷ്കരിക്കണമെന്നും ഐആർഡിഎഐ ഇൻഷുറൻസ് കന്പനികൾക്കയച്ച സർക്കുലറിൽ പറയുന്നു. ആന്റിബോഡി കോക്ടെയിൽ ചികിത്സയുടെ ചെലവ് നിഷേധിക്കപ്പെട്ടിട്ടുള്ള ക്ലെയിമുകൾ പുനഃപരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സർക്കുലറിലുണ്ട്. ആന്റിബോഡി കോക്ടെയിൽ തെറാപ്പിക്കു വലിയ ചെലവുള്ളതിനാൽ ഇൻഷ്വറൻസ് തുക കിട്ടാതെ വന്നവരിൽ പലരും വലിയ ബുദ്ധിമുട്ടിലായിരുന്നു.