കർഷകർ റബർപാൽ വിൽപ്പനയ്ക്കുമുൻതൂക്കം നൽകി.ലാറ്റക്സ് ക്ഷാമം രൂക്ഷമായിട്ടും വ്യവസായികൾ ഷീറ്റുവില ഇടിച്ചു. അന്തർസംസ്ഥാന വാങ്ങലുകാരുടെ തിരിച്ചുവരവു കുരുമുളകുവില ഉയർത്തി. വിൽപ്പനയ്ക്ക് എത്തിയ പുതിയ ചുക്കിൽ വാങ്ങലുകാർ പിടിമുറുക്കുന്നു. നാളികേരമേഖല സംസ്ഥാന സർക്കാരിന്റെ പച്ചത്തേങ്ങ സംഭരണത്തിൽ പ്രതീക്ഷ നിലനിർത്തി. ഏലം ശരാശരിവില ഈ വർഷത്തെ ഏറ്റവും താഴ്ന്ന തലത്തിൽ. കപ്പൽ കന്പനികൾ ചരക്കുകൂലി ഉയർത്തിയതു കയറ്റുമതി മേഖലയിൽ ആശങ്കപരത്തി.
റബർ
കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ റബർ ഉത്പാദനം ഉയർത്താൻ കർഷകർ ശ്രമം തുടരുന്നു. ഫെബ്രുവരി ആദ്യ പകുതിവരെയെങ്കിലും ടാപ്പിംഗ് മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന കണക്കുകൂട്ടലിലാണ് പലരും. അതേസമയം പകൽ താപനില വർധിച്ചാൽ മരങ്ങളിൽനിന്നുള്ള യീൽഡ് ചുരുങ്ങുമെന്നതു കണക്കുകൂട്ടലുകൾ വീണ്ടും തെറ്റിക്കാം.
ഇക്കാര്യങ്ങളെല്ലാം വ്യവസായികൾക്കുമറിയാമെങ്കിലും നിരക്ക് ഉയർത്താതെ ഷീറ്റ് സംഭരിക്കുന്ന നയത്തിലാണവർ. ഇതിനു മുഖ്യ കാരണം വൻകിട കമ്പനികൾക്ക് ഡിസംബറിൽ വേണ്ടത്ര റബർ ഇറക്കുമതിക്ക് അവസരം ലഭിച്ചതാണ്. പല ഗോഡൗണുകളും നിറഞ്ഞതിനാൽ കൂടുതൽ സംഭരണത്തിന് അവർ താത്പര്യം കാണിക്കുന്നില്ലെന്നാണ് വിപണിയിൽനിന്നുള്ള സൂചന.
നാലാം ഗ്രേഡ് റബർവില 16,500 രൂപയിൽനിന്നു 15,900 ലേക്കിടിഞ്ഞു. അഞ്ചാം ഗ്രേഡ് റബറിന് 600 രൂപ കുറഞ്ഞ് 15,200-15,600 രൂപയായി. ഒട്ടുപാൽ 10,700 രൂപയിലും ലാറ്റക്സ് 11,800 രൂപയിലുമാണ്. ബാങ്കോക്ക് വിപണിയിൽ മുൻവാരവുമായി താരതമ്യം ചെയുമ്പോൾ നിരക്ക് ഉയർന്ന് 14,387 രൂപയിലെത്തി.
കുരുമുളക്
കുരുമുളകു സീസൺ അടുത്തത് ഉത്പന്നവിലയിൽ ചാഞ്ചാട്ടം സൃഷ്ടിച്ചു. പല ഭാഗങ്ങളിലും മൂത്തുവിളഞ്ഞ മുളക് പറിച്ചുതുടങ്ങി. വൈകാതെ ഹൈറേഞ്ച് മേഖലയിലും വിളവടുപ്പ് ഊർജിതമാകും. പുതിയ ചരക്കുവരവ് ഉയരാൻ കാലതാമസം നേരിടുമെന്നാണു വിലയിരുത്തൽ. ഉത്പാദനം കുറവായതിനാൽ തുടക്കത്തിലെ തളർച്ചയ്ക്കു ശേഷം വിപണി ചൂടുപിടിക്കുമെന്ന വിശ്വാസത്തിലാണ് കാർഷിക മേഖല. എന്നാൽ, കാർഷിക ചെലവുകൾ മുൻനിർത്തി ഒരു വിഭാഗം ചെറുകിട കർഷകർ തുടക്കത്തിൽ മുളകു വിൽപ്പനയ്ക്കിറക്കാൻ നിർബന്ധിതരാവും.
അന്തർസംസ്ഥാന വാങ്ങലുകാർ വിപണിയുടെ ഓരേ ചലനങ്ങളും നിരീക്ഷിക്കുന്നുണ്ടെങ്കിലും കരുതലോടെയാണ് അവർ ചരക്ക് എടുക്കുന്നത്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകുവില 52,200 രൂപയിൽനിന്ന് അൽപ്പം താഴ്ന്നെങ്കിലും പിന്നീട് 52,500 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 7,200 ഡോളർ. വിയറ്റ്നാം 4,300, ഇന്തോനേഷ്യ 4,500, ബ്രസീൽ 4,400 , ശ്രീലങ്ക 5,650 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വില. ഫെബ്രുവരി ഒന്നിനാണ് ചൈനീസ് ന്യൂ ഇയർ. പുതുവത്സരാഘോഷങ്ങൾക്കുശേഷമേ വിയറ്റ്നാമിൽ വിളവെടുപ്പിനു തുടക്കംകുറിക്കു.
ചുക്ക്
കൊച്ചിയിൽ പുതിയ ചുക്ക് വിൽപ്പനയ്ക്കെത്തിയതോടെ വാങ്ങലുകാർ നിരക്ക് അൽപ്പം കുറച്ചു. പല അവസരത്തിലും പുതിയ ചുക്ക് കിലോയ്ക്കു 153 രൂപ റേഞ്ചിലാണ് നീങ്ങിയത്. ആഭ്യന്തര വ്യാപാരികൾ ചുക്കിൽ താത്പര്യം നിലനിർത്തുന്നു. മഹാരാഷ്ട്രയിൽ ഇഞ്ചിവില കിലോയ്ക്കു 14 രൂപയിലും കർണാടകത്തിൽ 25 രൂപയിലുമാണ്. സംസ്ഥാനത്തെ ചെറുകിടവിപണികളിൽ 50 രൂപയും.
അറബുരാജ്യങ്ങളിൽനിന്നു ചുക്കിന് അന്വേഷണങ്ങളുണ്ടെങ്കിലും വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചതു സംബന്ധിച്ച് വ്യക്തമായ സൂചന പുറത്തുവിടാൻ കയറ്റുമതിമേഖല തയ്യാറായില്ല. നേരത്തേ കനത്ത മഴ ഇഞ്ചിക്കൃഷിയെ ദോഷകരമായി ബാധിച്ചിരുന്നു. ഇതു ചുക്ക് ഉത്പാദനത്തെ എത്രമാത്രം ബാധിക്കുമെന്നതു സംബന്ധിച്ചും വ്യക്തമായ സൂചനയില്ല.
കൂടുതൽ വിദേശ വ്യാപാരങ്ങൾക്ക് അവസരം ലഭിച്ചാൽ വിപണി മികവു കാണിക്കാം. ഉത്തരേന്ത്യയിൽ ശൈത്യം ശക്തമാണെങ്കിലും ഇറക്കുമതിച്ചുക്ക് അവിടെ സ്റ്റോക്കുള്ളതു മുന്നേറ്റത്തെ തടഞ്ഞു. മീഡിയം ചുക്ക് 16,500ലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലുമാണ്.
നാളികേരം
കൊച്ചി മാർക്കറ്റിൽ വെളിച്ചെണ്ണ, കൊപ്ര വിലകളിൽ നേരിയ ഉണർവ്. പച്ചത്തേങ്ങ സംഭരണത്തിനു സർക്കാർ നടത്തുന്ന നീക്കങ്ങൾ മുൻനിർത്തി കാർഷികമേഖല തേങ്ങനീക്കം നിയന്ത്രിച്ചു. ചെറുകിട വിപണികളിൽ പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വരവ് ചുരുങ്ങിയതു മില്ലുകാരെ വിപണിയിലേക്ക് അടുപ്പിക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ 15,400 ലും കൊപ്ര 9400 രൂപയിലുമാണ്.
ഏലം
ഏലക്ക ലേലത്തിൽ ശരാശരി ഇനങ്ങൾ ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് ഇടിഞ്ഞു. പോയവാരം ലേലത്തിൽ ശരാശരി ഇനങ്ങളുടെ വില കിലോയ്ക്കു 756 രൂപവരെ താഴ്ന്നു. വാരാന്ത്യം മികച്ചയിനം ഏലക്ക 1400 രൂപയിലാണ്.
വിപണി വിശേഷം / കെ.ബി. ഉദയഭാനു
റബർ
കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ റബർ ഉത്പാദനം ഉയർത്താൻ കർഷകർ ശ്രമം തുടരുന്നു. ഫെബ്രുവരി ആദ്യ പകുതിവരെയെങ്കിലും ടാപ്പിംഗ് മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന കണക്കുകൂട്ടലിലാണ് പലരും. അതേസമയം പകൽ താപനില വർധിച്ചാൽ മരങ്ങളിൽനിന്നുള്ള യീൽഡ് ചുരുങ്ങുമെന്നതു കണക്കുകൂട്ടലുകൾ വീണ്ടും തെറ്റിക്കാം.
ഇക്കാര്യങ്ങളെല്ലാം വ്യവസായികൾക്കുമറിയാമെങ്കിലും നിരക്ക് ഉയർത്താതെ ഷീറ്റ് സംഭരിക്കുന്ന നയത്തിലാണവർ. ഇതിനു മുഖ്യ കാരണം വൻകിട കമ്പനികൾക്ക് ഡിസംബറിൽ വേണ്ടത്ര റബർ ഇറക്കുമതിക്ക് അവസരം ലഭിച്ചതാണ്. പല ഗോഡൗണുകളും നിറഞ്ഞതിനാൽ കൂടുതൽ സംഭരണത്തിന് അവർ താത്പര്യം കാണിക്കുന്നില്ലെന്നാണ് വിപണിയിൽനിന്നുള്ള സൂചന.
നാലാം ഗ്രേഡ് റബർവില 16,500 രൂപയിൽനിന്നു 15,900 ലേക്കിടിഞ്ഞു. അഞ്ചാം ഗ്രേഡ് റബറിന് 600 രൂപ കുറഞ്ഞ് 15,200-15,600 രൂപയായി. ഒട്ടുപാൽ 10,700 രൂപയിലും ലാറ്റക്സ് 11,800 രൂപയിലുമാണ്. ബാങ്കോക്ക് വിപണിയിൽ മുൻവാരവുമായി താരതമ്യം ചെയുമ്പോൾ നിരക്ക് ഉയർന്ന് 14,387 രൂപയിലെത്തി.
കുരുമുളക്
കുരുമുളകു സീസൺ അടുത്തത് ഉത്പന്നവിലയിൽ ചാഞ്ചാട്ടം സൃഷ്ടിച്ചു. പല ഭാഗങ്ങളിലും മൂത്തുവിളഞ്ഞ മുളക് പറിച്ചുതുടങ്ങി. വൈകാതെ ഹൈറേഞ്ച് മേഖലയിലും വിളവടുപ്പ് ഊർജിതമാകും. പുതിയ ചരക്കുവരവ് ഉയരാൻ കാലതാമസം നേരിടുമെന്നാണു വിലയിരുത്തൽ. ഉത്പാദനം കുറവായതിനാൽ തുടക്കത്തിലെ തളർച്ചയ്ക്കു ശേഷം വിപണി ചൂടുപിടിക്കുമെന്ന വിശ്വാസത്തിലാണ് കാർഷിക മേഖല. എന്നാൽ, കാർഷിക ചെലവുകൾ മുൻനിർത്തി ഒരു വിഭാഗം ചെറുകിട കർഷകർ തുടക്കത്തിൽ മുളകു വിൽപ്പനയ്ക്കിറക്കാൻ നിർബന്ധിതരാവും.
അന്തർസംസ്ഥാന വാങ്ങലുകാർ വിപണിയുടെ ഓരേ ചലനങ്ങളും നിരീക്ഷിക്കുന്നുണ്ടെങ്കിലും കരുതലോടെയാണ് അവർ ചരക്ക് എടുക്കുന്നത്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകുവില 52,200 രൂപയിൽനിന്ന് അൽപ്പം താഴ്ന്നെങ്കിലും പിന്നീട് 52,500 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 7,200 ഡോളർ. വിയറ്റ്നാം 4,300, ഇന്തോനേഷ്യ 4,500, ബ്രസീൽ 4,400 , ശ്രീലങ്ക 5,650 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വില. ഫെബ്രുവരി ഒന്നിനാണ് ചൈനീസ് ന്യൂ ഇയർ. പുതുവത്സരാഘോഷങ്ങൾക്കുശേഷമേ വിയറ്റ്നാമിൽ വിളവെടുപ്പിനു തുടക്കംകുറിക്കു.
ചുക്ക്
കൊച്ചിയിൽ പുതിയ ചുക്ക് വിൽപ്പനയ്ക്കെത്തിയതോടെ വാങ്ങലുകാർ നിരക്ക് അൽപ്പം കുറച്ചു. പല അവസരത്തിലും പുതിയ ചുക്ക് കിലോയ്ക്കു 153 രൂപ റേഞ്ചിലാണ് നീങ്ങിയത്. ആഭ്യന്തര വ്യാപാരികൾ ചുക്കിൽ താത്പര്യം നിലനിർത്തുന്നു. മഹാരാഷ്ട്രയിൽ ഇഞ്ചിവില കിലോയ്ക്കു 14 രൂപയിലും കർണാടകത്തിൽ 25 രൂപയിലുമാണ്. സംസ്ഥാനത്തെ ചെറുകിടവിപണികളിൽ 50 രൂപയും.
അറബുരാജ്യങ്ങളിൽനിന്നു ചുക്കിന് അന്വേഷണങ്ങളുണ്ടെങ്കിലും വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചതു സംബന്ധിച്ച് വ്യക്തമായ സൂചന പുറത്തുവിടാൻ കയറ്റുമതിമേഖല തയ്യാറായില്ല. നേരത്തേ കനത്ത മഴ ഇഞ്ചിക്കൃഷിയെ ദോഷകരമായി ബാധിച്ചിരുന്നു. ഇതു ചുക്ക് ഉത്പാദനത്തെ എത്രമാത്രം ബാധിക്കുമെന്നതു സംബന്ധിച്ചും വ്യക്തമായ സൂചനയില്ല.
കൂടുതൽ വിദേശ വ്യാപാരങ്ങൾക്ക് അവസരം ലഭിച്ചാൽ വിപണി മികവു കാണിക്കാം. ഉത്തരേന്ത്യയിൽ ശൈത്യം ശക്തമാണെങ്കിലും ഇറക്കുമതിച്ചുക്ക് അവിടെ സ്റ്റോക്കുള്ളതു മുന്നേറ്റത്തെ തടഞ്ഞു. മീഡിയം ചുക്ക് 16,500ലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലുമാണ്.
നാളികേരം
കൊച്ചി മാർക്കറ്റിൽ വെളിച്ചെണ്ണ, കൊപ്ര വിലകളിൽ നേരിയ ഉണർവ്. പച്ചത്തേങ്ങ സംഭരണത്തിനു സർക്കാർ നടത്തുന്ന നീക്കങ്ങൾ മുൻനിർത്തി കാർഷികമേഖല തേങ്ങനീക്കം നിയന്ത്രിച്ചു. ചെറുകിട വിപണികളിൽ പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വരവ് ചുരുങ്ങിയതു മില്ലുകാരെ വിപണിയിലേക്ക് അടുപ്പിക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ 15,400 ലും കൊപ്ര 9400 രൂപയിലുമാണ്.
ഏലം
ഏലക്ക ലേലത്തിൽ ശരാശരി ഇനങ്ങൾ ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് ഇടിഞ്ഞു. പോയവാരം ലേലത്തിൽ ശരാശരി ഇനങ്ങളുടെ വില കിലോയ്ക്കു 756 രൂപവരെ താഴ്ന്നു. വാരാന്ത്യം മികച്ചയിനം ഏലക്ക 1400 രൂപയിലാണ്.
വിപണി വിശേഷം / കെ.ബി. ഉദയഭാനു