സിജോ പൈനാടത്ത്
കൊച്ചി: രാസവളങ്ങളുടെ വിലയില്‍ വന്‍ കുതിപ്പ്. ഒരു മാസം മുമ്പു വരെ കിലോയ്ക്ക് 20-21 രൂപയായിരുന്ന പൊട്ടാഷിന്റെ വില ഇപ്പോള്‍ 35 ലെത്തി. അമ്പതു കിലോയുടെ ചാക്കിന്റെ വിലയിലുണ്ടായ വര്‍ധന 700 രൂപ.
പൊട്ടാഷ് ആവശ്യത്തിനു സ്റ്റോക്ക് ഇല്ലാത്ത സ്ഥിതിയും നിലവിലുണ്ട്. പല ചില്ലറ വില്പന ശാലകളിലും പൊട്ടാഷ് കിട്ടാനില്ല. പൊട്ടാഷിന്റെ വില ഉയര്‍ന്നതു മിശ്രിത വളങ്ങളുടെ (എന്‍പികെ) വിലയും കുടാന് ഇടയാക്കി.
നവംബറില്‍ ചാക്കിന് 1050 രൂപയായിരുന്നു പൊട്ടാഷിന്റെ വില. ഇന്നലെ ഇതു 1750 രൂപയിലെത്തി. 2021 ഏപ്രിലില്‍ 850 രൂപയായിരുന്നു വില. ആഴ്ചകളുടെ കാത്തിരിപ്പിനു ശേഷമാണു പൊട്ടാഷ് ചില്ലറ വില്പന ശാലകളിലേക്ക് എത്തിയത്. നെല്ല്, റബര്‍, പച്ചക്കറി എന്നിവയ്ക്കുള്‍പ്പടെ കേരളത്തിലെ കര്‍ഷകര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന രാസവളമാണെന്നതിനാല് പൊട്ടാഷിന് ആവശ്യക്കാരേറെയാണ്. പ്രതിവര്‍ഷം ലക്ഷം ടണ്‍ പൊട്ടാഷ്, കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ആവശ്യമുണ്ടെന്നാണ് രാജ്യത്തെ പൊട്ടാഷിന്റെ പ്രധാന ഇറക്കുമതിക്കാരായ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ (ഐപിഎല്‍) കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്താകെ 40 ലക്ഷം ടണ്‍ പൊട്ടാഷാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്.
റഷ്യ, ബലാറസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നാണു പൊട്ടാഷ് ഇന്ത്യയിലേക്കു പ്രധാനമായും എത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ആ രാജ്യങ്ങളില്‍ ഉല്പാദനം കുറച്ചതും കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണു വില കുതിച്ചുയരാന്‍ കാരണമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ നിന്നുള്ള പൊട്ടാഷും ഇപ്പോള്‍ കാര്യമായി എത്തുന്നില്ല.
എണ്ണ, പ്രകൃതിവാതകം എന്നിവയിലുണ്ടായ വില വര്‍ധനവും ചരക്കുനീക്കത്തിനുണ്ടായ അധിക ചെലവും വളങ്ങളുടെ വില വര്‍ധനവിനു കാരണമായിട്ടുണ്ട്. ആഗോളവിപണിയിലെ നിയന്ത്രണങ്ങള്‍ മൂലം എഫ്എസിടി പോലുള്ള വളം ഉല്പാദന കമ്പനികള്‍ക്ക് ഈ വര്‍ഷം പൊട്ടാഷ് സ്റ്റോക്ക് ലഭിച്ചിട്ടില്ല.
കൊച്ചി: രാസവളങ്ങളുടെ വിലയില്‍ വന്‍ കുതിപ്പ്. ഒരു മാസം മുമ്പു വരെ കിലോയ്ക്ക് 20-21 രൂപയായിരുന്ന പൊട്ടാഷിന്റെ വില ഇപ്പോള്‍ 35 ലെത്തി. അമ്പതു കിലോയുടെ ചാക്കിന്റെ വിലയിലുണ്ടായ വര്‍ധന 700 രൂപ.
പൊട്ടാഷ് ആവശ്യത്തിനു സ്റ്റോക്ക് ഇല്ലാത്ത സ്ഥിതിയും നിലവിലുണ്ട്. പല ചില്ലറ വില്പന ശാലകളിലും പൊട്ടാഷ് കിട്ടാനില്ല. പൊട്ടാഷിന്റെ വില ഉയര്‍ന്നതു മിശ്രിത വളങ്ങളുടെ (എന്‍പികെ) വിലയും കുടാന് ഇടയാക്കി.
നവംബറില്‍ ചാക്കിന് 1050 രൂപയായിരുന്നു പൊട്ടാഷിന്റെ വില. ഇന്നലെ ഇതു 1750 രൂപയിലെത്തി. 2021 ഏപ്രിലില്‍ 850 രൂപയായിരുന്നു വില. ആഴ്ചകളുടെ കാത്തിരിപ്പിനു ശേഷമാണു പൊട്ടാഷ് ചില്ലറ വില്പന ശാലകളിലേക്ക് എത്തിയത്. നെല്ല്, റബര്‍, പച്ചക്കറി എന്നിവയ്ക്കുള്‍പ്പടെ കേരളത്തിലെ കര്‍ഷകര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന രാസവളമാണെന്നതിനാല് പൊട്ടാഷിന് ആവശ്യക്കാരേറെയാണ്. പ്രതിവര്‍ഷം ലക്ഷം ടണ്‍ പൊട്ടാഷ്, കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ആവശ്യമുണ്ടെന്നാണ് രാജ്യത്തെ പൊട്ടാഷിന്റെ പ്രധാന ഇറക്കുമതിക്കാരായ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ (ഐപിഎല്‍) കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്താകെ 40 ലക്ഷം ടണ്‍ പൊട്ടാഷാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്.
റഷ്യ, ബലാറസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നാണു പൊട്ടാഷ് ഇന്ത്യയിലേക്കു പ്രധാനമായും എത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ആ രാജ്യങ്ങളില്‍ ഉല്പാദനം കുറച്ചതും കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണു വില കുതിച്ചുയരാന്‍ കാരണമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ നിന്നുള്ള പൊട്ടാഷും ഇപ്പോള്‍ കാര്യമായി എത്തുന്നില്ല.
എണ്ണ, പ്രകൃതിവാതകം എന്നിവയിലുണ്ടായ വില വര്‍ധനവും ചരക്കുനീക്കത്തിനുണ്ടായ അധിക ചെലവും വളങ്ങളുടെ വില വര്‍ധനവിനു കാരണമായിട്ടുണ്ട്. ആഗോളവിപണിയിലെ നിയന്ത്രണങ്ങള്‍ മൂലം എഫ്എസിടി പോലുള്ള വളം ഉല്പാദന കമ്പനികള്‍ക്ക് ഈ വര്‍ഷം പൊട്ടാഷ് സ്റ്റോക്ക് ലഭിച്ചിട്ടില്ല.