മുംബൈ: രാജ്യത്തെ ക്രിപ്റ്റോ ഇടപാടുകളുടെ മേൽനോട്ടം കേന്ദ്രസർക്കാർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) ഏൽപ്പിക്കുമെന്നു റിപ്പോർട്ട്. പുതിയ നിയമത്തിലൂടെ ക്രിപ്റ്റോകറൻസികൾ, കറൻസിയായി ഉപയോഗിക്കുന്നതിനു കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്. ക്രിപ്റ്റോ നിയമ ലംഘനം നടത്തുന്നവരെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷയായി 20 കോടി രൂപ വരെയുള്ള പിഴയോ ഒന്നരവർഷം തടവോ നല്കുന്നതും പരിഗണനയിലാണ്.
ക്രിപ്റ്റോകറൻസി എന്നതിനുപകരം ക്രിപ്റ്റോ അസറ്റ് എന്നായിരിക്കും കേന്ദ്രസർക്കാർ വരാനിരിക്കുന്ന നിയമത്തിൽ ഉപയോഗിക്കുക. ക്രിപ്റ്റോ ആസ്തികളിൽനിന്നുള്ള നേട്ടങ്ങൾ നികുതി വിധേയമാക്കും. തങ്ങളുടെ കൈവശമുള്ള ക്രിപ്റ്റോ ആസ്തികൾ വെളിപ്പെടുത്താൻ നിക്ഷേപകർക്കു കേന്ദ്രസർക്കാർ സമയപരിധി നിശ്ചയിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ക്രിപ്റ്റോകറൻസി എന്നതിനുപകരം ക്രിപ്റ്റോ അസറ്റ് എന്നായിരിക്കും കേന്ദ്രസർക്കാർ വരാനിരിക്കുന്ന നിയമത്തിൽ ഉപയോഗിക്കുക. ക്രിപ്റ്റോ ആസ്തികളിൽനിന്നുള്ള നേട്ടങ്ങൾ നികുതി വിധേയമാക്കും. തങ്ങളുടെ കൈവശമുള്ള ക്രിപ്റ്റോ ആസ്തികൾ വെളിപ്പെടുത്താൻ നിക്ഷേപകർക്കു കേന്ദ്രസർക്കാർ സമയപരിധി നിശ്ചയിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.