മുംബൈ: നടപ്പുധനകാര്യവർഷത്തെ 3.7 ലക്ഷംകോടി രൂപയുടെ അധിക ധനവിനിയോഗത്തിനു കേന്ദ്രസർക്കാർ പാർലമെന്റിന്റെ അനുമതി തേടി. കോവിഡ് രക്ഷാ നടപടികളുടെ ഭാഗമായുള്ള വിവിധ ക്ഷേമപദ്ധതികൾക്കുംമറ്റുമാണ് ഈ തുക ഉപയോഗിക്കുക. ഇതിൽ 49,805 കോടി രൂപ സൗജന്യ ധാന്യ വിതരണത്തിനും 22,038 കോടി രൂപ ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയാണു വകയിരുത്തിയിരിക്കുന്നത്.
രാസവള വില ഉയർന്ന സാഹചര്യത്തിൽ 58430 കോടി രൂപ കർഷകർക്കു രാസവള സബ്സിഡി ഇനത്തിൽ നല്കും. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട കുടിശിക തീർക്കുന്നതിനും വിവിധ മേഖലകളിൽ ഉത്പാദനബന്ധിത ആനുകൂല്യം നല്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
അതേസമയം ബജറ്റ് വിഹിതത്തിനു പുറത്തുള്ള അധിക ധനവിനിയോഗം കേന്ദ്ര സർക്കാരിന്റ ധനക്കമ്മി (ചെലവും വരവും തമ്മിലുള്ള അന്തരം) വർധിപ്പിക്കുമെന്ന് സാന്പത്തിക വിദഗ്ധർക്ക് ആശങ്കയുണ്ട്.
നടപ്പുസാന്പത്തികവർഷം ഏപ്രിൽ -ഒക്ടോബർ കാലയളവിൽ കേന്ദ്രസർക്കാരിന്റെ ധനക്കമ്മി 5.47 ലക്ഷം കോടി രൂപയായിരുന്നു.
നടപ്പു സാന്പത്തിക വർഷം ധനക്കമ്മി ജിഡിപിയുടെ 6.8 ശതമാനമാകുമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ.
രാസവള വില ഉയർന്ന സാഹചര്യത്തിൽ 58430 കോടി രൂപ കർഷകർക്കു രാസവള സബ്സിഡി ഇനത്തിൽ നല്കും. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട കുടിശിക തീർക്കുന്നതിനും വിവിധ മേഖലകളിൽ ഉത്പാദനബന്ധിത ആനുകൂല്യം നല്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
അതേസമയം ബജറ്റ് വിഹിതത്തിനു പുറത്തുള്ള അധിക ധനവിനിയോഗം കേന്ദ്ര സർക്കാരിന്റ ധനക്കമ്മി (ചെലവും വരവും തമ്മിലുള്ള അന്തരം) വർധിപ്പിക്കുമെന്ന് സാന്പത്തിക വിദഗ്ധർക്ക് ആശങ്കയുണ്ട്.
നടപ്പുസാന്പത്തികവർഷം ഏപ്രിൽ -ഒക്ടോബർ കാലയളവിൽ കേന്ദ്രസർക്കാരിന്റെ ധനക്കമ്മി 5.47 ലക്ഷം കോടി രൂപയായിരുന്നു.
നടപ്പു സാന്പത്തിക വർഷം ധനക്കമ്മി ജിഡിപിയുടെ 6.8 ശതമാനമാകുമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ.