മുംബൈ: പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്താനുറച്ച് ജെറ്റ് എയർവേസ്. അടുത്ത വർഷം ആദ്യംതന്നെ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുമെന്നു കന്പനി അറിയിച്ചു. ഇതിനായി പുത്തൻ വിമാനങ്ങൾ വാങ്ങും. 1200 കോടി ഡോളർ മുടക്കി ബോയിംഗ്, എയർബസ് എന്നീ വിമാന നിർമാണ കന്പനികളിൽനിന്നു 100 ചെറു വിമാനങ്ങൾ വാങ്ങാനാണു പദ്ധതി. വിമാനങ്ങൾ ലീസിനെടുക്കുന്നതും പരിഗണനയിലുണ്ട്.
ആദ്യ സർവീസ് ന്യൂഡൽഹിയിൽനിന്നു മുംബൈയിലേക്കാണെന്നും കന്പനി അറിയിച്ചു. അടുത്ത വർഷം പകുതിയോടെ അന്താരാഷ്ട്ര സർവീസും ആരംഭിക്കും. ഭൂരിഭാഗം സർവീസുകളിലും ബിസിനസ് ക്ലാസ് സൗകര്യവും ഉണ്ടായിരിക്കും.
വരുന്ന ആറുമാസത്തിനുള്ളിൽ കന്പനിയിൽ 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു ജെറ്റ് എയർവേസിന്റെ പുതിയ ഉടമസ്ഥരായ ബിസിനസ് കൂട്ടായ്മയ്ക്കു നേതൃത്വം കൊടുക്കുന്ന മുരാരി ജലാൻ അറിയിച്ചു.
മുരാരി ലാൽ ജലാനും ഇംഗ്ലണ്ടിലെ നിക്ഷേപസ്ഥാപനമായ കാൾറോക്ക് കാപ്പിറ്റലും നേതൃത്വം കൊടുക്കുന്ന ബാങ്ക് കൂട്ടായ്മ അവതരിപ്പിച്ച ജെറ്റ്എയർവേസ് പുനരുദ്ധാരണ പദ്ധതി ജൂണിൽ ഇന്ത്യയിലെ ബാങ്കറപ്സി കോടതി അംഗീകരിച്ചിരുന്നു.
പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ കന്പനിയുടെ ഓഹരിവില ഇന്നലെ 5.6 ശതമാനം ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കന്പനിയായിരുന്ന ജെറ്റ് എയർവേസ് സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2019 ഏപ്രിലിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
ആദ്യ സർവീസ് ന്യൂഡൽഹിയിൽനിന്നു മുംബൈയിലേക്കാണെന്നും കന്പനി അറിയിച്ചു. അടുത്ത വർഷം പകുതിയോടെ അന്താരാഷ്ട്ര സർവീസും ആരംഭിക്കും. ഭൂരിഭാഗം സർവീസുകളിലും ബിസിനസ് ക്ലാസ് സൗകര്യവും ഉണ്ടായിരിക്കും.
വരുന്ന ആറുമാസത്തിനുള്ളിൽ കന്പനിയിൽ 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു ജെറ്റ് എയർവേസിന്റെ പുതിയ ഉടമസ്ഥരായ ബിസിനസ് കൂട്ടായ്മയ്ക്കു നേതൃത്വം കൊടുക്കുന്ന മുരാരി ജലാൻ അറിയിച്ചു.
മുരാരി ലാൽ ജലാനും ഇംഗ്ലണ്ടിലെ നിക്ഷേപസ്ഥാപനമായ കാൾറോക്ക് കാപ്പിറ്റലും നേതൃത്വം കൊടുക്കുന്ന ബാങ്ക് കൂട്ടായ്മ അവതരിപ്പിച്ച ജെറ്റ്എയർവേസ് പുനരുദ്ധാരണ പദ്ധതി ജൂണിൽ ഇന്ത്യയിലെ ബാങ്കറപ്സി കോടതി അംഗീകരിച്ചിരുന്നു.
പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ കന്പനിയുടെ ഓഹരിവില ഇന്നലെ 5.6 ശതമാനം ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കന്പനിയായിരുന്ന ജെറ്റ് എയർവേസ് സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2019 ഏപ്രിലിലാണ് പ്രവർത്തനം അവസാനിപ്പിച്ചത്.