ന്യൂഡൽഹി: കൊച്ചി രാജ്യാന്തര വിമാനത്താവള കന്പനിയിലെ എയർ ഇന്ത്യയുടെ ഓഹരിയും ടാറ്റ ഗ്രൂപ്പിന് ലഭിച്ചേക്കും. അതോടെ ഇന്ത്യയിൽ വിമാനത്താവള നടത്തിപ്പിൽ പങ്കാളിത്തമുള്ള ആദ്യ സ്വകാര്യ വിമാന കന്പനിയായി ടാറ്റ ഗ്രൂപ്പ് മാറും. മൂന്ന് ശതമാനം ഓഹരിയാണ് എയർ ഇന്ത്യക്ക് വിമാനത്താവള കന്പനിയായ സിയാലിലുള്ളത്.
അടുത്ത വർഷം ജനുവരിയോടെ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ കൈകളിലാകും. കേന്ദ്രസർക്കാരിന്റെ ഓഹരി വിൽപ്പന കരാർ അനുസരിച്ച് സിയാലിലെ എയർ ഇന്ത്യയുടെ ഓഹരിയും കൈമാറ്റം ചെയ്യപ്പെടും. 45 കോടി രൂപയാണ് എയർ ഇന്ത്യ സിയാലിൽ നിക്ഷേപിച്ചിട്ടുള്ളത്.
സ്വകാര്യവിമാന കന്പനിക്ക് വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്നതിന് നിയമപരമായി തടസമില്ല. കൂടുതൽ ഓഹരികൾ ടാറ്റ വാങ്ങിക്കുമെന്നും സൂചനയുണ്ട്. ടാറ്റയ്ക്ക് കൈമാറ്റം ചെയ്യപ്പെടാത്ത എയർ ഇന്ത്യയുടെ ആസ്തികൾ എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ്സ് ലിമിറ്റഡിലേക്ക് മാറ്റും.
അടുത്ത വർഷം ജനുവരിയോടെ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ കൈകളിലാകും. കേന്ദ്രസർക്കാരിന്റെ ഓഹരി വിൽപ്പന കരാർ അനുസരിച്ച് സിയാലിലെ എയർ ഇന്ത്യയുടെ ഓഹരിയും കൈമാറ്റം ചെയ്യപ്പെടും. 45 കോടി രൂപയാണ് എയർ ഇന്ത്യ സിയാലിൽ നിക്ഷേപിച്ചിട്ടുള്ളത്.
സ്വകാര്യവിമാന കന്പനിക്ക് വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്നതിന് നിയമപരമായി തടസമില്ല. കൂടുതൽ ഓഹരികൾ ടാറ്റ വാങ്ങിക്കുമെന്നും സൂചനയുണ്ട്. ടാറ്റയ്ക്ക് കൈമാറ്റം ചെയ്യപ്പെടാത്ത എയർ ഇന്ത്യയുടെ ആസ്തികൾ എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ്സ് ലിമിറ്റഡിലേക്ക് മാറ്റും.