വിപണി വിശേഷം/ കെ.ബി. ഉദയഭാനു
കുതിപ്പുകൾക്കുശേഷം കുരുമുളകുവിപണി സാങ്കേതിക തിരുത്തലിന്റെ പാതയിൽ. റബർക്ഷാമം കണ്ടു ടയർ വ്യവസായികൾ ഷീറ്റുവില വീണ്ടും ഉയർത്തി. ലേല കേന്ദ്രങ്ങളിൽ ഏലക്ക വരവ് ഉയർന്നു. നാളികേരോത്പന്ന വിപണി നിർജീവം. ആഗോള സ്വർണ വിലയിൽ ചാഞ്ചാട്ടം.
കാപ്പി
പ്രതികൂല കാലാവസ്ഥ മൂലം മുത്തുവിളഞ്ഞ കാപ്പിക്കുരു വിളവെടുപ്പ് നടത്താനാവാത്ത അവസ്ഥയിലാണ് വയനാട്ടിലെ വലിയൊരു വിഭാഗം കർഷകർ. മഴ മൂലം കാപ്പിക്കുരു പറിച്ചുണക്കാനാവുന്നില്ല. വിളവെടുപ്പ് നടത്തിയാലും ഒരാഴ്ചയിലേറെ നല്ല വെയിലിൽ ഉണക്കിയാലെ ചരക്ക് സൂക്ഷിക്കാനാവൂ. പല തോട്ടങ്ങളിലും മൂത്തുപഴുത്ത കാപ്പിക്കുരു അടർന്നു വിഴുന്നു. ഉത്പാദനച്ചെലവ് ഉയർന്നതും കാപ്പിവില താഴ്ന്നതും കാലാവസ്ഥ മാറ്റവും കർഷകരെ സാന്പത്തിക ഞെരുക്കത്തിലാക്കും.
കുരുമുളക്
കാർഷിക മേഖലയെ ആവേശം കൊള്ളിച്ചു മുന്നേറിയ കുരുമുളക് വാരത്തിന്റെ രണ്ടാം പകുതിയിൽ സാങ്കേതിക തിരുത്തലിലേക്ക് പ്രവേശിച്ചു. മാസാരംഭത്തിൽ 460 റേഞ്ചിൽനിന്നുള്ള കുതിപ്പിൽ മുളകുവില 526വരെ മുന്നേറി. കിലോയ്ക്ക് 66 രൂപയാണ് ഈ റാലിയിൽ ഉത്പന്നവില ഉയർന്നത്.
തിരുത്തൽ വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കുമെങ്കിലും വൻതോതിലുള്ള ഒരു തിരുത്തൽ സാധ്യത തെളിഞ്ഞിട്ടില്ല.
നവംബർ ആദ്യ വാരം ഉത്പന്നം ഒരു തിരുത്തൽനേരിട്ട അവസരത്തിലുണ്ടായ അതി ശക്തമായ വാങ്ങൽ പ്രവണത മുളകിനെ കൈപിടിച്ച് ഉയർത്തിയിരുന്നു. ചരക്ക് ക്ഷാമം രൂക്ഷമെങ്കിലും ഉത്പന്നം ഓവർ ഹീറ്റായത് വൻകിട സ്റ്റോക്കിസ്റ്റുകളെ സംഭരണത്തിൽനിന്ന് അൽപ്പം പിൻതിരിപ്പിച്ചു. എന്നാൽ, അധിക നാൾ രംഗത്തുനിന്ന് അകന്നുനില്കാൻ ഉത്തരേന്ത്യൻ സ്റ്റോക്കിസ്റ്റുകളും വ്യവസായികളും തയാറാവില്ല.
മൂപ്പു കുറഞ്ഞ കുരുമുളകുവിളവെടുപ്പ് ഇനിയും സജീവമല്ല. കാലാവസ്ഥ വ്യതിയാനങ്ങൾ വിളവെടുപ്പിനു കാലതാമസം സൃഷ്ടിച്ചു. തെക്കൻ ജില്ലകളിൽ കാലാവസ്ഥയിലെ മൂടൽ വിളവെടുപ്പിനു തടസമായി. സാധാരണ നവംബർ ആദ്യം ഓലിയോറസിൻ നിർമാണത്തിനുള്ള, മൂപ്പുകുറഞ്ഞ ലൈറ്റ് പെപ്പർ വിൽപ്പനയ്ക്ക് എത്താറുണ്ട്. ഉത്പാദന കുറവ് കണക്കിലെടുത്താൽ വില വർധന തെക്കൻ മുളകിൽ പ്രതീക്ഷിക്കാം.
കൊച്ചിയിൽ 54,300ൽ വിൽപ്പനയ്ക്ക് തുടക്കംകുറിച്ച ഗാർബിൾഡ് കുരുമുളക് 55,200വരെ കയറിയശേഷം വാരാന്ത്യം 54,600 ലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 7500 ഡോളർ. മലേഷ്യ 5200 ഡോളറിനും ബ്രസീൽ 4200 ഡോളറിനും വിയറ്റ്നാം 4300 ഡോളറിനും ഇന്തോനേഷ്യ 4300 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
റബർ
മഴ മാറി തെളിഞ്ഞ ആകാശത്തെ ഉറ്റുനോക്കുകയാണ് റബർ ഉത്പാദന മേഖല. സീസനാണെങ്കിലും മഴ മൂലം ടാപ്പിംഗ് നിലച്ചിട്ട് ആഴ്ചകൾ പലതു കഴിഞ്ഞു. ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും മികച്ച തലത്തിലേക്കു റബർവില കയറിയെങ്കിലും കാർഷിക മേഖലയിൽ സ്റ്റോക്ക് കുറഞ്ഞതിനാൽ ചരക്ക് വിൽപ്പന കുറഞ്ഞു. നാലാം ഗ്രേഡ് റബർ 18,500 രൂപയിൽനിന്ന് 19,300വരെ ഉയർന്നു. അഞ്ചാം ഗ്രേഡ് 17,900-18,300 രൂപയിൽനിന്നു 18,500-19,100 രൂപയായി. ഒട്ടുപാലിന് 400 രൂപകയറി 13,200ലും ലാറ്റക്സിന് 500 രൂപ ഉയർന്ന് 13,000ലും വ്യാപാരം നടന്നു.
തായ്ലൻഡ്, മലേഷ്യ എന്നീ റബർ ഉത്പാദക രാജ്യങ്ങളിലെ കാലവർഷക്കെടുതിയും വെള്ളപ്പൊക്കവും ആഗോള റബർ ഉത്പാദനത്തെയും വിതരണത്തെയും ബാധിച്ചു. തായ്ലൻഡിലും മലേഷ്യയിലും മഴക്കാലം പതിവിലും നീണ്ടത് ടാപ്പിംഗിനു തിരിച്ചടിയായി. പല രാജ്യങ്ങളും ലോക്ഡൗണിലേയ്ക്ക് നീങ്ങുന്നതു ടയറിന് ഡിമാൻഡ് കുറച്ചാൽ അതു റബറിലെ ബുൾ റാലിയെ ബാധിക്കാം.
നാളികേരം
ദക്ഷിണേന്ത്യൻ കൊപ്രയാട്ട് മില്ലുകാർ കാണിച്ചുചരക്ക് സംഭരണത്തിലെ തണുപ്പൻ മനോഭാവം വിപണിയെ നിർജീവമാക്കി. വെളിച്ചെണ്ണയ്ക്ക് പ്രദേശിക ആവശ്യം കുറഞ്ഞതും മില്ലുകാരെ അലട്ടുന്നു. കാങ്കയത്ത് കൊപ്ര ക്വിന്റലിന് 10,200ലും എണ്ണ 14,850 രൂപയിലുമാണ്. കൊച്ചിയിൽ തുടർച്ചയായ നാലാം വാരം വെളിച്ചെണ്ണ 16,400 രൂപയിലും കൊപ്ര 10,050 രൂപയിലും നിലകൊണ്ടു.
ജാതിക്ക
ഉത്സവകാല ഡിമാൻഡ് ജാതിക്കവില ചെറിയ തോതിൽ ഉയർത്തി. ചരക്കുവരവ് ചുരുങ്ങിയതു വ്യവസായികളെ വില ഉയർത്താൻ പ്രേരിപ്പിക്കുന്നു. ചെറുകിട വിപണികളിൽ ജാതിക്ക തൊണ്ടൻ 325വരെയും പരിപ്പ് 630വരെയും കയറി. ക്രിസ്മസ് ഡിമാൻഡ് മുൻനിർത്തി കറിമസാല വ്യവസായികൾ രംഗത്തുണ്ട്. കയറ്റുമതിക്കാരും ജാതിക്കയിൽ താത്പര്യം കാണിച്ചു.
ഏലം
ഏലക്ക വിളവെടുപ്പ് പുരോഗമിച്ചതോടെ ലേലത്തിൽ വരവ് ഉയരുന്നു. ഒരു വിഭാഗം കർഷകർ പുതിയ ഏലക്ക കരുതൽ ശേഖരത്തിലേക്കു മാറ്റുന്നു. ഓഫ് സീസണിലെ ഉയർന്ന വിലയെയാണ് അവർ ഉറ്റുനോക്കുന്നത്. വാരാന്ത്യം മികച്ചയിനങ്ങൾ കിലോയ്ക്ക് 1555 രൂപവരെയും ശരാശരി ഇനങ്ങൾ 1130 രൂപവരെയും ഉയർന്നു.
കുതിപ്പുകൾക്കുശേഷം കുരുമുളകുവിപണി സാങ്കേതിക തിരുത്തലിന്റെ പാതയിൽ. റബർക്ഷാമം കണ്ടു ടയർ വ്യവസായികൾ ഷീറ്റുവില വീണ്ടും ഉയർത്തി. ലേല കേന്ദ്രങ്ങളിൽ ഏലക്ക വരവ് ഉയർന്നു. നാളികേരോത്പന്ന വിപണി നിർജീവം. ആഗോള സ്വർണ വിലയിൽ ചാഞ്ചാട്ടം.
കാപ്പി
പ്രതികൂല കാലാവസ്ഥ മൂലം മുത്തുവിളഞ്ഞ കാപ്പിക്കുരു വിളവെടുപ്പ് നടത്താനാവാത്ത അവസ്ഥയിലാണ് വയനാട്ടിലെ വലിയൊരു വിഭാഗം കർഷകർ. മഴ മൂലം കാപ്പിക്കുരു പറിച്ചുണക്കാനാവുന്നില്ല. വിളവെടുപ്പ് നടത്തിയാലും ഒരാഴ്ചയിലേറെ നല്ല വെയിലിൽ ഉണക്കിയാലെ ചരക്ക് സൂക്ഷിക്കാനാവൂ. പല തോട്ടങ്ങളിലും മൂത്തുപഴുത്ത കാപ്പിക്കുരു അടർന്നു വിഴുന്നു. ഉത്പാദനച്ചെലവ് ഉയർന്നതും കാപ്പിവില താഴ്ന്നതും കാലാവസ്ഥ മാറ്റവും കർഷകരെ സാന്പത്തിക ഞെരുക്കത്തിലാക്കും.
കുരുമുളക്
കാർഷിക മേഖലയെ ആവേശം കൊള്ളിച്ചു മുന്നേറിയ കുരുമുളക് വാരത്തിന്റെ രണ്ടാം പകുതിയിൽ സാങ്കേതിക തിരുത്തലിലേക്ക് പ്രവേശിച്ചു. മാസാരംഭത്തിൽ 460 റേഞ്ചിൽനിന്നുള്ള കുതിപ്പിൽ മുളകുവില 526വരെ മുന്നേറി. കിലോയ്ക്ക് 66 രൂപയാണ് ഈ റാലിയിൽ ഉത്പന്നവില ഉയർന്നത്.
തിരുത്തൽ വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കുമെങ്കിലും വൻതോതിലുള്ള ഒരു തിരുത്തൽ സാധ്യത തെളിഞ്ഞിട്ടില്ല.
നവംബർ ആദ്യ വാരം ഉത്പന്നം ഒരു തിരുത്തൽനേരിട്ട അവസരത്തിലുണ്ടായ അതി ശക്തമായ വാങ്ങൽ പ്രവണത മുളകിനെ കൈപിടിച്ച് ഉയർത്തിയിരുന്നു. ചരക്ക് ക്ഷാമം രൂക്ഷമെങ്കിലും ഉത്പന്നം ഓവർ ഹീറ്റായത് വൻകിട സ്റ്റോക്കിസ്റ്റുകളെ സംഭരണത്തിൽനിന്ന് അൽപ്പം പിൻതിരിപ്പിച്ചു. എന്നാൽ, അധിക നാൾ രംഗത്തുനിന്ന് അകന്നുനില്കാൻ ഉത്തരേന്ത്യൻ സ്റ്റോക്കിസ്റ്റുകളും വ്യവസായികളും തയാറാവില്ല.
മൂപ്പു കുറഞ്ഞ കുരുമുളകുവിളവെടുപ്പ് ഇനിയും സജീവമല്ല. കാലാവസ്ഥ വ്യതിയാനങ്ങൾ വിളവെടുപ്പിനു കാലതാമസം സൃഷ്ടിച്ചു. തെക്കൻ ജില്ലകളിൽ കാലാവസ്ഥയിലെ മൂടൽ വിളവെടുപ്പിനു തടസമായി. സാധാരണ നവംബർ ആദ്യം ഓലിയോറസിൻ നിർമാണത്തിനുള്ള, മൂപ്പുകുറഞ്ഞ ലൈറ്റ് പെപ്പർ വിൽപ്പനയ്ക്ക് എത്താറുണ്ട്. ഉത്പാദന കുറവ് കണക്കിലെടുത്താൽ വില വർധന തെക്കൻ മുളകിൽ പ്രതീക്ഷിക്കാം.
കൊച്ചിയിൽ 54,300ൽ വിൽപ്പനയ്ക്ക് തുടക്കംകുറിച്ച ഗാർബിൾഡ് കുരുമുളക് 55,200വരെ കയറിയശേഷം വാരാന്ത്യം 54,600 ലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 7500 ഡോളർ. മലേഷ്യ 5200 ഡോളറിനും ബ്രസീൽ 4200 ഡോളറിനും വിയറ്റ്നാം 4300 ഡോളറിനും ഇന്തോനേഷ്യ 4300 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
റബർ
മഴ മാറി തെളിഞ്ഞ ആകാശത്തെ ഉറ്റുനോക്കുകയാണ് റബർ ഉത്പാദന മേഖല. സീസനാണെങ്കിലും മഴ മൂലം ടാപ്പിംഗ് നിലച്ചിട്ട് ആഴ്ചകൾ പലതു കഴിഞ്ഞു. ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും മികച്ച തലത്തിലേക്കു റബർവില കയറിയെങ്കിലും കാർഷിക മേഖലയിൽ സ്റ്റോക്ക് കുറഞ്ഞതിനാൽ ചരക്ക് വിൽപ്പന കുറഞ്ഞു. നാലാം ഗ്രേഡ് റബർ 18,500 രൂപയിൽനിന്ന് 19,300വരെ ഉയർന്നു. അഞ്ചാം ഗ്രേഡ് 17,900-18,300 രൂപയിൽനിന്നു 18,500-19,100 രൂപയായി. ഒട്ടുപാലിന് 400 രൂപകയറി 13,200ലും ലാറ്റക്സിന് 500 രൂപ ഉയർന്ന് 13,000ലും വ്യാപാരം നടന്നു.
തായ്ലൻഡ്, മലേഷ്യ എന്നീ റബർ ഉത്പാദക രാജ്യങ്ങളിലെ കാലവർഷക്കെടുതിയും വെള്ളപ്പൊക്കവും ആഗോള റബർ ഉത്പാദനത്തെയും വിതരണത്തെയും ബാധിച്ചു. തായ്ലൻഡിലും മലേഷ്യയിലും മഴക്കാലം പതിവിലും നീണ്ടത് ടാപ്പിംഗിനു തിരിച്ചടിയായി. പല രാജ്യങ്ങളും ലോക്ഡൗണിലേയ്ക്ക് നീങ്ങുന്നതു ടയറിന് ഡിമാൻഡ് കുറച്ചാൽ അതു റബറിലെ ബുൾ റാലിയെ ബാധിക്കാം.
നാളികേരം
ദക്ഷിണേന്ത്യൻ കൊപ്രയാട്ട് മില്ലുകാർ കാണിച്ചുചരക്ക് സംഭരണത്തിലെ തണുപ്പൻ മനോഭാവം വിപണിയെ നിർജീവമാക്കി. വെളിച്ചെണ്ണയ്ക്ക് പ്രദേശിക ആവശ്യം കുറഞ്ഞതും മില്ലുകാരെ അലട്ടുന്നു. കാങ്കയത്ത് കൊപ്ര ക്വിന്റലിന് 10,200ലും എണ്ണ 14,850 രൂപയിലുമാണ്. കൊച്ചിയിൽ തുടർച്ചയായ നാലാം വാരം വെളിച്ചെണ്ണ 16,400 രൂപയിലും കൊപ്ര 10,050 രൂപയിലും നിലകൊണ്ടു.
ജാതിക്ക
ഉത്സവകാല ഡിമാൻഡ് ജാതിക്കവില ചെറിയ തോതിൽ ഉയർത്തി. ചരക്കുവരവ് ചുരുങ്ങിയതു വ്യവസായികളെ വില ഉയർത്താൻ പ്രേരിപ്പിക്കുന്നു. ചെറുകിട വിപണികളിൽ ജാതിക്ക തൊണ്ടൻ 325വരെയും പരിപ്പ് 630വരെയും കയറി. ക്രിസ്മസ് ഡിമാൻഡ് മുൻനിർത്തി കറിമസാല വ്യവസായികൾ രംഗത്തുണ്ട്. കയറ്റുമതിക്കാരും ജാതിക്കയിൽ താത്പര്യം കാണിച്ചു.
ഏലം
ഏലക്ക വിളവെടുപ്പ് പുരോഗമിച്ചതോടെ ലേലത്തിൽ വരവ് ഉയരുന്നു. ഒരു വിഭാഗം കർഷകർ പുതിയ ഏലക്ക കരുതൽ ശേഖരത്തിലേക്കു മാറ്റുന്നു. ഓഫ് സീസണിലെ ഉയർന്ന വിലയെയാണ് അവർ ഉറ്റുനോക്കുന്നത്. വാരാന്ത്യം മികച്ചയിനങ്ങൾ കിലോയ്ക്ക് 1555 രൂപവരെയും ശരാശരി ഇനങ്ങൾ 1130 രൂപവരെയും ഉയർന്നു.