മുംബൈ: വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിദേശ ആസ്തികൾ കണ്ടുകെട്ടി വായ്പാത്തുക ഈടാക്കാൻ നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ.
ഇംഗ്ലണ്ട്, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ 49 രാജ്യങ്ങൾ അനുവർത്തിച്ചുവരുന്ന ‘മോഡൽ നിയമം’നടപ്പാക്കാനാണു സർക്കാർ നീക്കം. മോഡൽ നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള കരടു നിയമം, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി ബോർഡ് വിജ്ഞാപനം ചെയ്തു.
കരടിൽ അഭിപ്രായമറിയിക്കാൻ ഡിസംബർ 15 വരെയാണ് അവസരം. തിരിച്ചടവു മുടക്കി വിദേശത്തേക്കു രക്ഷപ്പെട്ടവരുടെ വിദേശത്തെ സ്വത്തുവകകൾ വിൽക്കുന്നതിനുംമറ്റും നിലവിലുള്ള സങ്കീർണതകളും നിയമതടസങ്ങളും പുതിയ നിയമം നടപ്പാക്കുന്നതോടെ മറികടക്കാനാകും. വ്യക്തിഗത ഗാരന്റി നല്കിയിട്ടുള്ള പ്രമോട്ടർമാരുടെ വിദേശ ആസ്തികളും ഇത്തരത്തിൽ കണ്ടുകെട്ടാൻ പുതിയ കരടുനിയമത്തിലൂടെ സാധിക്കും.
മോഡൽ നിയമം നടപ്പാക്കിയിട്ടുള്ള രാജ്യങ്ങളിലെ കോടതികൾ തമ്മിലുള്ള പരസ്പര സഹകരണത്തിലൂടെയാണു രാജ്യാതിർത്തി കടന്നുള്ള നടപടികൾ സാധ്യമാകുന്നത്. മോഡൽ നിയമം അനുവർത്തിക്കുന്ന രാജ്യങ്ങൾക്കു പൊതുവിൽ ബാധകമായിട്ടുളള പ്രവർത്തനമാർഗരേഖ അനുസരിച്ചായിരിക്കും ഈ സഹകരണം.
ഇതനുസരിച്ച് ഇന്ത്യൻ കന്പനിയെ കബളിപ്പിച്ച,് വായ്പാകുടിശിക വരുത്തിയ ഇംഗ്ലണ്ടിലെ കന്പനിക്കെതിരേ ഇന്ത്യൻ കോടതി പുറപ്പെടുവിച്ച വിധി ഇംഗ്ലണ്ടിലും നടപ്പാക്കാൻ സാധിക്കും. ഇതേ രീതിയിൽ ഇന്ത്യൻ കന്പനികൾക്കെതിരേ വിദേശ കന്പനികൾക്കും നിയമം പ്രയോജനപ്പെടുത്താനാകും.
നാട്ടിൽ നാമമാത്ര ആസ്തി നിലനിർത്തുകയും വിദേശത്തു കൂടുതൽ സ്വത്തുവകകൾ സൂക്ഷിക്കുകയും ചെയ്യുന്ന വൻകിടവായ്പാത്തട്ടിപ്പുകാർക്കും പുതിയ നിയമം വലിയ തിരിച്ചടിയാകും. അതേസമയം എംഎസ്എംഇ സ്ഥാപനങ്ങളെയും ബാങ്കുകൾ പോലുള്ള ധനകാര്യ സേവനകന്പനികളെയും ഈ നിയമപരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
അലക്സ് ചാക്കോ
ഇംഗ്ലണ്ട്, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ 49 രാജ്യങ്ങൾ അനുവർത്തിച്ചുവരുന്ന ‘മോഡൽ നിയമം’നടപ്പാക്കാനാണു സർക്കാർ നീക്കം. മോഡൽ നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള കരടു നിയമം, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി ബോർഡ് വിജ്ഞാപനം ചെയ്തു.
കരടിൽ അഭിപ്രായമറിയിക്കാൻ ഡിസംബർ 15 വരെയാണ് അവസരം. തിരിച്ചടവു മുടക്കി വിദേശത്തേക്കു രക്ഷപ്പെട്ടവരുടെ വിദേശത്തെ സ്വത്തുവകകൾ വിൽക്കുന്നതിനുംമറ്റും നിലവിലുള്ള സങ്കീർണതകളും നിയമതടസങ്ങളും പുതിയ നിയമം നടപ്പാക്കുന്നതോടെ മറികടക്കാനാകും. വ്യക്തിഗത ഗാരന്റി നല്കിയിട്ടുള്ള പ്രമോട്ടർമാരുടെ വിദേശ ആസ്തികളും ഇത്തരത്തിൽ കണ്ടുകെട്ടാൻ പുതിയ കരടുനിയമത്തിലൂടെ സാധിക്കും.
മോഡൽ നിയമം നടപ്പാക്കിയിട്ടുള്ള രാജ്യങ്ങളിലെ കോടതികൾ തമ്മിലുള്ള പരസ്പര സഹകരണത്തിലൂടെയാണു രാജ്യാതിർത്തി കടന്നുള്ള നടപടികൾ സാധ്യമാകുന്നത്. മോഡൽ നിയമം അനുവർത്തിക്കുന്ന രാജ്യങ്ങൾക്കു പൊതുവിൽ ബാധകമായിട്ടുളള പ്രവർത്തനമാർഗരേഖ അനുസരിച്ചായിരിക്കും ഈ സഹകരണം.
ഇതനുസരിച്ച് ഇന്ത്യൻ കന്പനിയെ കബളിപ്പിച്ച,് വായ്പാകുടിശിക വരുത്തിയ ഇംഗ്ലണ്ടിലെ കന്പനിക്കെതിരേ ഇന്ത്യൻ കോടതി പുറപ്പെടുവിച്ച വിധി ഇംഗ്ലണ്ടിലും നടപ്പാക്കാൻ സാധിക്കും. ഇതേ രീതിയിൽ ഇന്ത്യൻ കന്പനികൾക്കെതിരേ വിദേശ കന്പനികൾക്കും നിയമം പ്രയോജനപ്പെടുത്താനാകും.
നാട്ടിൽ നാമമാത്ര ആസ്തി നിലനിർത്തുകയും വിദേശത്തു കൂടുതൽ സ്വത്തുവകകൾ സൂക്ഷിക്കുകയും ചെയ്യുന്ന വൻകിടവായ്പാത്തട്ടിപ്പുകാർക്കും പുതിയ നിയമം വലിയ തിരിച്ചടിയാകും. അതേസമയം എംഎസ്എംഇ സ്ഥാപനങ്ങളെയും ബാങ്കുകൾ പോലുള്ള ധനകാര്യ സേവനകന്പനികളെയും ഈ നിയമപരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
അലക്സ് ചാക്കോ