മുംബൈ: പ്രാരംഭ ഓഹരിവില്പനയെത്തുടർന്നുള്ള ആദ്യലിസ്റ്റിംഗിൽ ഡിജിറ്റൽ പേമെന്റ് കന്പനിയായ പേടിഎമ്മിന് കാലിടറി. 1955 രൂപയ്ക്ക് ബിഎസ്ഇയിൽ വ്യാപാരം ആരംഭിച്ച പേടിഎം ഓഹരികൾ 27.25 ശതമാനം താണ് 1564 രൂപയിലെത്തി.
ഇതോടെ കന്പനിയുടെ വിപണിമൂല്യം 1.39 ലക്ഷം കോടി രൂപയിൽനിന്ന് 1.01 ലക്ഷംകോടി രൂപയായി കുറഞ്ഞു. ഏകദേശം 38000 കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്ക് ഉണ്ടായത്. എൻഎസ്ഇയിലും ഓഹരിക്ക് മുന്നേറാനായില്ല.
1950 രൂപയിൽതുടങ്ങിയ വ്യാപാരം അവിടെ1560 രൂപയിലാണ് കലാശിച്ചത്.
നേരത്തേ ഐപിഒയിലൂടെ 18300 കോടി രൂപാ സമാഹരിച്ച് പേടിഎം റിക്കാർഡ് കുറിച്ചിരുന്നു.
ഇതോടെ കന്പനിയുടെ വിപണിമൂല്യം 1.39 ലക്ഷം കോടി രൂപയിൽനിന്ന് 1.01 ലക്ഷംകോടി രൂപയായി കുറഞ്ഞു. ഏകദേശം 38000 കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്ക് ഉണ്ടായത്. എൻഎസ്ഇയിലും ഓഹരിക്ക് മുന്നേറാനായില്ല.
1950 രൂപയിൽതുടങ്ങിയ വ്യാപാരം അവിടെ1560 രൂപയിലാണ് കലാശിച്ചത്.
നേരത്തേ ഐപിഒയിലൂടെ 18300 കോടി രൂപാ സമാഹരിച്ച് പേടിഎം റിക്കാർഡ് കുറിച്ചിരുന്നു.