മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത ഇടിവ്. സെൻസെക്സ് 1,158.63(1.89 ശതമാനം) പോയിന്റ് താണ് 59,984.70 ലാണ് ക്ലോസ് ചെയ്തത്. ഈ വർഷം ഏപ്രിൽ 12 നുശേഷമുണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്.
നിഫ്റ്റിയും 353.70 പോയിന്റ് താണ് 17,857.25 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കന്പനികളുടെ വിപണിമൂല്യം ഇടിഞ്ഞതോടെ നിക്ഷേപകർക്ക് ഒറ്റദിവസംകൊണ്ട് 4.82 ലക്ഷം കോടി രൂപയാണു നഷ്ടമായത്.
ഐടിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, ടൈറ്റൻ തുടങ്ങിയ ഓഹരികൾക്കാണ് സെൻസെക്സ് നിരയിൽ കൂടുതൽ നഷ്ടമുണ്ടായത്. അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക്, എൽആൻഡ് ടി, അൾട്ര സെംകോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
ആഗോള വിപണിയിലെ ഇടിവ് ഉൾപ്പെടെ പല ഘടകങ്ങൾ ഇന്ത്യൻ ഓഹരിവിപണിയിൽ വില്പന സമ്മർദം കൂട്ടാൻ കാരണമായെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം ഉയരുന്നത് വളർച്ചയെ ബാധിക്കുമെന്നുള്ള ഭീതിയും ചൈനയിലെ എവർഗ്രാൻഡെ പ്രതിസന്ധിയുമെല്ലാം ഏഷ്യൻ വിപണികളെ ഇന്നലെ നഷ്ടത്തിലാക്കിയിരുന്നു.
യുഎസ്- ചൈന വ്യാപാരയുദ്ധം അടക്കമുള്ള ആശങ്കകളുടെ പേരിൽ അമേരിക്കൻ വിപണിയും നഷ്ടം നേരിട്ടു. അമേരിക്കൻ ധനകാര്യ സേവന കന്പനി മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഓഹരിവിപണിയെ ‘ഇക്വൽ വെയ്റ്റി’ ലേക്ക് താഴ്ത്തിയതും നിക്ഷേപകരെ വില്പനയ്ക്ക് പ്രേരിപ്പിച്ചു. ആർബിഐ ധനലഭ്യത കുറയ്ക്കാൻ നീക്കം നടത്തുവെന്ന വിലയിരുത്തലും ഓഹരിവിപണിയിലെ ഇടിവിനു കാരണമായി.
നിഫ്റ്റിയും 353.70 പോയിന്റ് താണ് 17,857.25 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കന്പനികളുടെ വിപണിമൂല്യം ഇടിഞ്ഞതോടെ നിക്ഷേപകർക്ക് ഒറ്റദിവസംകൊണ്ട് 4.82 ലക്ഷം കോടി രൂപയാണു നഷ്ടമായത്.
ഐടിസി, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, ടൈറ്റൻ തുടങ്ങിയ ഓഹരികൾക്കാണ് സെൻസെക്സ് നിരയിൽ കൂടുതൽ നഷ്ടമുണ്ടായത്. അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക്, എൽആൻഡ് ടി, അൾട്ര സെംകോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
ആഗോള വിപണിയിലെ ഇടിവ് ഉൾപ്പെടെ പല ഘടകങ്ങൾ ഇന്ത്യൻ ഓഹരിവിപണിയിൽ വില്പന സമ്മർദം കൂട്ടാൻ കാരണമായെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം ഉയരുന്നത് വളർച്ചയെ ബാധിക്കുമെന്നുള്ള ഭീതിയും ചൈനയിലെ എവർഗ്രാൻഡെ പ്രതിസന്ധിയുമെല്ലാം ഏഷ്യൻ വിപണികളെ ഇന്നലെ നഷ്ടത്തിലാക്കിയിരുന്നു.
യുഎസ്- ചൈന വ്യാപാരയുദ്ധം അടക്കമുള്ള ആശങ്കകളുടെ പേരിൽ അമേരിക്കൻ വിപണിയും നഷ്ടം നേരിട്ടു. അമേരിക്കൻ ധനകാര്യ സേവന കന്പനി മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഓഹരിവിപണിയെ ‘ഇക്വൽ വെയ്റ്റി’ ലേക്ക് താഴ്ത്തിയതും നിക്ഷേപകരെ വില്പനയ്ക്ക് പ്രേരിപ്പിച്ചു. ആർബിഐ ധനലഭ്യത കുറയ്ക്കാൻ നീക്കം നടത്തുവെന്ന വിലയിരുത്തലും ഓഹരിവിപണിയിലെ ഇടിവിനു കാരണമായി.