മുംബൈ: സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ത്രൈമാസത്തിൽ, രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായം 475.30കോടി രൂപയായി. മുൻവർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 65.35 ശതമാനം ഇടിവാണുള്ളത്.
1371.60 കോടി രൂപയായിരുന്നു മുൻവർഷം ജൂലൈ- സെപ്റ്റംബറിൽ കന്പനിയുടെ അറ്റാദായം. സെമികണ്ടക്ടർ ക്ഷാമവും ഉത്പാദനച്ചെലവേറിയതുമാണു കന്പനിയുടെ ലാഭത്തെ ബാധിച്ചത്. അതേസമയം, കന്പനിയുടെ പ്രവർത്തനവരുമാനം രണ്ടാം ത്രൈമാസത്തിൽ 20,538.9 കോടി രൂപയായി ഉയർന്നു. എന്നാൽ മൊത്തം വാഹനവില്പന മുൻവർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം ഇടിഞ്ഞ് 3,79,541 യൂണിറ്റായി.
1371.60 കോടി രൂപയായിരുന്നു മുൻവർഷം ജൂലൈ- സെപ്റ്റംബറിൽ കന്പനിയുടെ അറ്റാദായം. സെമികണ്ടക്ടർ ക്ഷാമവും ഉത്പാദനച്ചെലവേറിയതുമാണു കന്പനിയുടെ ലാഭത്തെ ബാധിച്ചത്. അതേസമയം, കന്പനിയുടെ പ്രവർത്തനവരുമാനം രണ്ടാം ത്രൈമാസത്തിൽ 20,538.9 കോടി രൂപയായി ഉയർന്നു. എന്നാൽ മൊത്തം വാഹനവില്പന മുൻവർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം ഇടിഞ്ഞ് 3,79,541 യൂണിറ്റായി.