തിരുവനന്തപുരം: അൻപതു കോടിക്ക് മുകളിലുള്ള വ്യവസായങ്ങൾ ആരംഭിക്കുന്നതിന് എല്ലാ രേഖകളും സമർപ്പിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ ലൈസൻസ് ലഭ്യമാക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ്. സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
അഞ്ചു വർഷത്തേക്കാണ് ലൈസൻസ് നൽകുന്നത്. അത് ഉപേക്ഷിക്കുന്പോൾ ആവശ്യമായ രേഖകൾ എല്ലാം ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ അത് ഹാജരാക്കാൻ വീണ്ടും അവസരം നല്കും. ലൈസൻസ് നല്കുന്നതിനായി ബന്ധപ്പെട്ട പ്രധാനവകുപ്പുകൾ ചേർന്നുള്ള ഒരു ക്രമീകരണമാണ് ഒരുക്കുക.
അഞ്ചു വർഷത്തേയ്ക്കു നൽകുന്ന ലൈസൻസിന്റെ കാലാവധി പൂർത്തിയാകുന്നതിനു മൂന്നു മാസം മൂന്പ് പുതുക്കുന്നതിനായി അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷയും ഏഴുദിവസത്തിനുള്ളിൽ പരിഗണിച്ച് ലൈസൻസ് പുതുക്കി നല്കുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനായി പ്രഖ്യാപിച്ച നടപടികൾക്ക് പ്രാബല്യം നൽകുന്നതാണ് കഴിഞ്ഞദിവസം നിയമസഭയിൽ അവതരിപ്പിച്ച സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ.
സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും പ്രവർത്തിക്കുന്നതിനും നിലവിലുണ്ടായിരുന്ന വ്യവസ്ഥകളിൽ ഇളവുകളും ഒഴിവുകളും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ചു വർഷത്തേക്കാണ് ലൈസൻസ് നൽകുന്നത്. അത് ഉപേക്ഷിക്കുന്പോൾ ആവശ്യമായ രേഖകൾ എല്ലാം ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ അത് ഹാജരാക്കാൻ വീണ്ടും അവസരം നല്കും. ലൈസൻസ് നല്കുന്നതിനായി ബന്ധപ്പെട്ട പ്രധാനവകുപ്പുകൾ ചേർന്നുള്ള ഒരു ക്രമീകരണമാണ് ഒരുക്കുക.
അഞ്ചു വർഷത്തേയ്ക്കു നൽകുന്ന ലൈസൻസിന്റെ കാലാവധി പൂർത്തിയാകുന്നതിനു മൂന്നു മാസം മൂന്പ് പുതുക്കുന്നതിനായി അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷയും ഏഴുദിവസത്തിനുള്ളിൽ പരിഗണിച്ച് ലൈസൻസ് പുതുക്കി നല്കുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനായി പ്രഖ്യാപിച്ച നടപടികൾക്ക് പ്രാബല്യം നൽകുന്നതാണ് കഴിഞ്ഞദിവസം നിയമസഭയിൽ അവതരിപ്പിച്ച സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ.
സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും പ്രവർത്തിക്കുന്നതിനും നിലവിലുണ്ടായിരുന്ന വ്യവസ്ഥകളിൽ ഇളവുകളും ഒഴിവുകളും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.