കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിൽ സിഎസ്ബി ബാങ്ക് 118.57 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 68.90 കോടി രൂപയായിരുന്നു. 72 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അര്‍ധ വാര്‍ഷികാടിസ്ഥാനത്തില്‍ 47 ശതമാനം വര്‍ധനയോടെ 179.57 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ധവാര്‍ഷികത്തില്‍ 36 ശതമാനം വര്‍ധനയോടെ 324.12 കോടി രൂപയുടെ പ്രവര്‍ത്തനലാഭവും നേടി.
രണ്ടാം പാദത്തിൽ 2.63 ശതമാനമാണ് ബാങ്കിന്റെ അറ്റ എന്‍പിഎ. ആകെ നിക്ഷേപം 9.12 ശതമാനം വര്‍ധിച്ചതായും അറ്റ വായ്പകള്‍ 12.22 ശതമാനം വര്‍ധിച്ചതായും ബാങ്കിന്റെ സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സമ്പദ്ഘടന പ്രതീക്ഷ നല്കുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാ മേഖലയിലുമുള്ളവരുടെ സംയോജിതമായ ശ്രമങ്ങളിലൂടെ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായെന്നും പ്രവര്‍ത്തന ഫലങ്ങളെക്കുറിച്ചു പ്രതികരിക്കവെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി.വി.ആര് രാജേന്ദ്രന് പറഞ്ഞു.
വരുന്ന ഉത്സവകാലത്തോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടും. സിഎസ്ബി ബാങ്കിന് ഒന്നാം പാദത്തെക്കാള്‍ മികച്ച നിലയാണ് രണ്ടാം പാദത്തിൽ കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
അര്‍ധ വാര്‍ഷികാടിസ്ഥാനത്തില്‍ 47 ശതമാനം വര്‍ധനയോടെ 179.57 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ധവാര്‍ഷികത്തില്‍ 36 ശതമാനം വര്‍ധനയോടെ 324.12 കോടി രൂപയുടെ പ്രവര്‍ത്തനലാഭവും നേടി.
രണ്ടാം പാദത്തിൽ 2.63 ശതമാനമാണ് ബാങ്കിന്റെ അറ്റ എന്‍പിഎ. ആകെ നിക്ഷേപം 9.12 ശതമാനം വര്‍ധിച്ചതായും അറ്റ വായ്പകള്‍ 12.22 ശതമാനം വര്‍ധിച്ചതായും ബാങ്കിന്റെ സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സമ്പദ്ഘടന പ്രതീക്ഷ നല്കുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാ മേഖലയിലുമുള്ളവരുടെ സംയോജിതമായ ശ്രമങ്ങളിലൂടെ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായെന്നും പ്രവര്‍ത്തന ഫലങ്ങളെക്കുറിച്ചു പ്രതികരിക്കവെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി.വി.ആര് രാജേന്ദ്രന് പറഞ്ഞു.
വരുന്ന ഉത്സവകാലത്തോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടും. സിഎസ്ബി ബാങ്കിന് ഒന്നാം പാദത്തെക്കാള്‍ മികച്ച നിലയാണ് രണ്ടാം പാദത്തിൽ കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.