മുംബൈ: രാജ്യത്തെ ബാങ്കിതര ധനകാര്യ കന്പനികൾക്ക് (എൻബിഎഫ്സി) കൂടുതൽ പ്രവർത്തന നിയന്ത്രണമേർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഎെ). എൻബിഎഫ്സികൾ തങ്ങളുടെ ആസ്തികളും മറ്റും കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുന്നതിനും അതുവഴി രാജ്യത്തെ ധനകാര്യ സംവിധാനങ്ങളിലെ നഷ്ട സാധ്യതകൾ ഒഴിവാക്കുന്നതിനുമാണിത്.
ഒരു ഇടപാടുകാരന് പ്രാരംഭ ഓഹരിവിൽപനയിൽ നിക്ഷേപിക്കുന്നതിനായി എൻബിഎഫ്സിക്ക് നല്കാവുന്ന വായ്പത്തുക പരമാവധി ഒരു കോടി രൂപയായി ആർബിഐ നിജപ്പെടുത്തി. അടുത്ത വർഷം ഏപ്രിൽ ഒന്നുമുതൽ ആണ് ഈ നിയന്ത്രണം നടപ്പിലാക്കുക. നിക്ഷേപ സ്ഥാപനങ്ങൾ, സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾ, തുടങ്ങിയ എൻബിഎഫ്സികൾ തങ്ങളുടെ മൂലധനം 2027 മാർച്ചോടെ 10 കോടി രൂപയായി ഉയർത്തണം.
ബേസ്, മിഡിൽ, അപ്പർ, ടോപ്പ് എന്നിങ്ങനെ നാലായി തിരിച്ചാണ് റിസർവ് ബാങ്ക് എൻബിഎഫ്സികൾക്ക് പ്രവർത്തന നിയന്ത്രണമേർപ്പെടുത്തുക. നിക്ഷേപം സ്വീകരിക്കാത്ത,1000 കോടി രൂപ വരെ ആസ്തിയുള്ളവയാണ് ബേസ് വിഭാഗത്തിൽ ഉൾപ്പെടുന്നത്.
നിക്ഷേപം സ്വീകരിക്കുന്ന എൻബിഎഫ്സികൾ, 1000 കോടി രൂപയ്ക്കുമുകളിൽ ആസ്തിയുള്ള നിക്ഷേപം സ്വീകരിക്കാത്ത എൻബിഎഫ്സികൾ, ഹൗസിംഗ് ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയാണ് മിഡിൽ വിഭാഗത്തിൽപ്പെടുന്നത്.
ഏറ്റവും കൂടുതൽ ആസ്തിയുള്ള 10 എൻബിഎഫ്സികളും നിയന്ത്രണമേർപ്പെടുത്തേണ്ട മറ്റ് എൻബിഎഫ്സികളുമാണ് അപ്പർ വിഭാഗത്തിൽ. അപ്പർ വിഭാഗത്തിലുൾപ്പെടുന്ന ഏതെങ്കിലും കന്പനികൾക്ക് കൂടുതൽ നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമുണ്ടായാൽ അത്തരം സ്ഥാപനങ്ങളെ ഉൾപ്പെടുത്താനുള്ളതാണ് ടോപ്പ് വിഭാഗം. സർക്കാർ ഉടമസ്ഥതയിലുള്ള എൻബിഎഫ്സുകൾ ബേസ് വിഭാഗത്തിലോ മിഡിൽ വിഭാഗത്തിലോ ആയിരിക്കും.
എല്ലാ എൻബിഎഫ്സികളും തിരിച്ചടവ് മുടങ്ങി 90 ദിവസംകഴിഞ്ഞിട്ടും പണം അടയ്ക്കാത്ത വായ്പകളെ നിഷ്ക്രിയ ആസ്തിയായി(എൻപിഎ) പ്രഖ്യാപിക്കണമെന്നും ആർബിഎെ അറിയിച്ചു. എന്നാൽ ബേസ് വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഈ വ്യവസ്ഥ പാലിക്കുന്നതിന് മൂന്നു വർഷത്തെ സാവകാശം നല്കിയിട്ടുണ്ട്.
ഒരു ഇടപാടുകാരന് പ്രാരംഭ ഓഹരിവിൽപനയിൽ നിക്ഷേപിക്കുന്നതിനായി എൻബിഎഫ്സിക്ക് നല്കാവുന്ന വായ്പത്തുക പരമാവധി ഒരു കോടി രൂപയായി ആർബിഐ നിജപ്പെടുത്തി. അടുത്ത വർഷം ഏപ്രിൽ ഒന്നുമുതൽ ആണ് ഈ നിയന്ത്രണം നടപ്പിലാക്കുക. നിക്ഷേപ സ്ഥാപനങ്ങൾ, സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾ, തുടങ്ങിയ എൻബിഎഫ്സികൾ തങ്ങളുടെ മൂലധനം 2027 മാർച്ചോടെ 10 കോടി രൂപയായി ഉയർത്തണം.
ബേസ്, മിഡിൽ, അപ്പർ, ടോപ്പ് എന്നിങ്ങനെ നാലായി തിരിച്ചാണ് റിസർവ് ബാങ്ക് എൻബിഎഫ്സികൾക്ക് പ്രവർത്തന നിയന്ത്രണമേർപ്പെടുത്തുക. നിക്ഷേപം സ്വീകരിക്കാത്ത,1000 കോടി രൂപ വരെ ആസ്തിയുള്ളവയാണ് ബേസ് വിഭാഗത്തിൽ ഉൾപ്പെടുന്നത്.
നിക്ഷേപം സ്വീകരിക്കുന്ന എൻബിഎഫ്സികൾ, 1000 കോടി രൂപയ്ക്കുമുകളിൽ ആസ്തിയുള്ള നിക്ഷേപം സ്വീകരിക്കാത്ത എൻബിഎഫ്സികൾ, ഹൗസിംഗ് ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയാണ് മിഡിൽ വിഭാഗത്തിൽപ്പെടുന്നത്.
ഏറ്റവും കൂടുതൽ ആസ്തിയുള്ള 10 എൻബിഎഫ്സികളും നിയന്ത്രണമേർപ്പെടുത്തേണ്ട മറ്റ് എൻബിഎഫ്സികളുമാണ് അപ്പർ വിഭാഗത്തിൽ. അപ്പർ വിഭാഗത്തിലുൾപ്പെടുന്ന ഏതെങ്കിലും കന്പനികൾക്ക് കൂടുതൽ നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമുണ്ടായാൽ അത്തരം സ്ഥാപനങ്ങളെ ഉൾപ്പെടുത്താനുള്ളതാണ് ടോപ്പ് വിഭാഗം. സർക്കാർ ഉടമസ്ഥതയിലുള്ള എൻബിഎഫ്സുകൾ ബേസ് വിഭാഗത്തിലോ മിഡിൽ വിഭാഗത്തിലോ ആയിരിക്കും.
എല്ലാ എൻബിഎഫ്സികളും തിരിച്ചടവ് മുടങ്ങി 90 ദിവസംകഴിഞ്ഞിട്ടും പണം അടയ്ക്കാത്ത വായ്പകളെ നിഷ്ക്രിയ ആസ്തിയായി(എൻപിഎ) പ്രഖ്യാപിക്കണമെന്നും ആർബിഎെ അറിയിച്ചു. എന്നാൽ ബേസ് വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഈ വ്യവസ്ഥ പാലിക്കുന്നതിന് മൂന്നു വർഷത്തെ സാവകാശം നല്കിയിട്ടുണ്ട്.