തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് 2021-22 സാന്പത്തിക വർഷത്തിൽ രണ്ടാം പാദത്തിൽ 187.06 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ ഇതേ പാദത്തിൽ 65.09 കോടി രൂപ ലാഭമായിരുന്നു. രണ്ടാം പാദത്തിലെ പ്രവർത്തനലാഭം 111.91 കോടി രൂപയാണ്. കഴിഞ്ഞ സാന്പത്തിക വർഷം ലാഭം 390.94 കോടി രൂപയായിരുന്നു.
റിസർവ് ബാങ്ക് അടുത്തിടെ പുറപ്പെടുവിച്ച നിർദേശപ്രകാരം, ഈ സാന്പത്തിക വർഷത്തിലെ രണ്ടാംപാദത്തിൽ നിക്ഷേപങ്ങളിലുള്ള മൂല്യാപചയത്തിനുള്ള നീക്കിയിരിപ്പായി 175.56 കോടി രൂപ, പ്രോഫിറ്റ് ആൻഡ് ലോസസ് അക്കൗണ്ടിൽ ‘മറ്റു വരുമാനം’ എന്നതിനു താഴെ കാണിച്ചിട്ടുണ്ട്.
ഇതു സാധാരണയായി ‘നീക്കിയിരിപ്പും ആകസ്മികതകളും’ എന്നതിലാണ് ഉൾപ്പെടുത്താറുള്ളത്. കൂടാതെ, എഴുതിത്തള്ളിയ അക്കൗണ്ടുകളിൽനിന്ന് വസൂലാക്കിയ തുക ‘നീക്കിയിരിപ്പും ആകസ്മികതകളും’ എന്നതിലേക്കാണ് തരം തിരിച്ചിട്ടുള്ളത്.
കഴിഞ്ഞവർഷം ഇതു ‘മറ്റു വരുമാനം’ എന്ന വിഭാഗത്തിലായിരുന്നു. ഈ മാറ്റങ്ങൾ വരുത്തിയില്ലായിരുന്നെങ്കിൽ പ്രവർത്തനലാഭം 346 കോടി രൂപയാകുമായിരുന്നു.ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 137 ബിപിഎസ് മെച്ചപ്പെട്ട് 6.65 ശതമാനമായി. ജൂണ്‍ 30ന് 8.02 ശതമാനമായിരുന്നു. സിഎഎസ്എ (കാസ) അനുപാതം ജൂണ്‍ 30ലെ 27.8 ശതമാനത്തിൽനിന്നും വർധിച്ച് 30.8 ശതമാനമായി. ഉപഭോക്തൃ റീട്ടെയിൽ നിക്ഷേപങ്ങൾ വാർഷികാടിസ്ഥാനത്തിൽ 10% വർധിച്ചു.
സേവിംഗ്സ് നിക്ഷേപങ്ങൾ 18%, കാസ 17%, എൻആർഐ നിക്ഷേപങ്ങൾ ആറുശതമാനം എന്നിങ്ങനെയാണ് വളർച്ചാനിരക്ക്. നീക്കിയിരിപ്പ് അനുപാതം പാദാനുപാദ അടിസ്ഥാനത്തിൽ 60.11 ശതമാനത്തിൽനിന്നും 65.02 ശതമാനമായി വർധിച്ചു. മൂലധന പര്യാപ്തത അനുപാതം 15.47 ശതമാനത്തിൽനിന്നും 15.74 ശതമാനമായി വർധിച്ചു.
രാജ്യത്തു നിലനിൽക്കുന്ന കോവിഡ് സാഹചര്യം ബിസിനസ്, വ്യക്തിഗത വായ്പാവിഭാഗങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഫലപ്രഖ്യാപന വേളയിൽ ബാങ്കിന്റെ എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.
എങ്കിലും മികച്ച റേറ്റിംഗുള്ള കോർപറേറ്റുകൾ, സ്വർണവായ്പാ വിഭാഗം എന്നിവയിൽ ന്യായമായ വളർച്ച കൈവരിക്കാൻ ബാങ്കിനു സാധിച്ചു. റിക്കവറി/അപ്ഗ്രേഡ് രംഗത്ത് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുക വഴി മൊത്ത നിഷ്ക്രിയ ആസ്തി കുറച്ചു നിർത്താനും ബാങ്കിനു സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
റിസർവ് ബാങ്ക് അടുത്തിടെ പുറപ്പെടുവിച്ച നിർദേശപ്രകാരം, ഈ സാന്പത്തിക വർഷത്തിലെ രണ്ടാംപാദത്തിൽ നിക്ഷേപങ്ങളിലുള്ള മൂല്യാപചയത്തിനുള്ള നീക്കിയിരിപ്പായി 175.56 കോടി രൂപ, പ്രോഫിറ്റ് ആൻഡ് ലോസസ് അക്കൗണ്ടിൽ ‘മറ്റു വരുമാനം’ എന്നതിനു താഴെ കാണിച്ചിട്ടുണ്ട്.
ഇതു സാധാരണയായി ‘നീക്കിയിരിപ്പും ആകസ്മികതകളും’ എന്നതിലാണ് ഉൾപ്പെടുത്താറുള്ളത്. കൂടാതെ, എഴുതിത്തള്ളിയ അക്കൗണ്ടുകളിൽനിന്ന് വസൂലാക്കിയ തുക ‘നീക്കിയിരിപ്പും ആകസ്മികതകളും’ എന്നതിലേക്കാണ് തരം തിരിച്ചിട്ടുള്ളത്.
കഴിഞ്ഞവർഷം ഇതു ‘മറ്റു വരുമാനം’ എന്ന വിഭാഗത്തിലായിരുന്നു. ഈ മാറ്റങ്ങൾ വരുത്തിയില്ലായിരുന്നെങ്കിൽ പ്രവർത്തനലാഭം 346 കോടി രൂപയാകുമായിരുന്നു.ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 137 ബിപിഎസ് മെച്ചപ്പെട്ട് 6.65 ശതമാനമായി. ജൂണ്‍ 30ന് 8.02 ശതമാനമായിരുന്നു. സിഎഎസ്എ (കാസ) അനുപാതം ജൂണ്‍ 30ലെ 27.8 ശതമാനത്തിൽനിന്നും വർധിച്ച് 30.8 ശതമാനമായി. ഉപഭോക്തൃ റീട്ടെയിൽ നിക്ഷേപങ്ങൾ വാർഷികാടിസ്ഥാനത്തിൽ 10% വർധിച്ചു.
സേവിംഗ്സ് നിക്ഷേപങ്ങൾ 18%, കാസ 17%, എൻആർഐ നിക്ഷേപങ്ങൾ ആറുശതമാനം എന്നിങ്ങനെയാണ് വളർച്ചാനിരക്ക്. നീക്കിയിരിപ്പ് അനുപാതം പാദാനുപാദ അടിസ്ഥാനത്തിൽ 60.11 ശതമാനത്തിൽനിന്നും 65.02 ശതമാനമായി വർധിച്ചു. മൂലധന പര്യാപ്തത അനുപാതം 15.47 ശതമാനത്തിൽനിന്നും 15.74 ശതമാനമായി വർധിച്ചു.
രാജ്യത്തു നിലനിൽക്കുന്ന കോവിഡ് സാഹചര്യം ബിസിനസ്, വ്യക്തിഗത വായ്പാവിഭാഗങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഫലപ്രഖ്യാപന വേളയിൽ ബാങ്കിന്റെ എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.
എങ്കിലും മികച്ച റേറ്റിംഗുള്ള കോർപറേറ്റുകൾ, സ്വർണവായ്പാ വിഭാഗം എന്നിവയിൽ ന്യായമായ വളർച്ച കൈവരിക്കാൻ ബാങ്കിനു സാധിച്ചു. റിക്കവറി/അപ്ഗ്രേഡ് രംഗത്ത് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുക വഴി മൊത്ത നിഷ്ക്രിയ ആസ്തി കുറച്ചു നിർത്താനും ബാങ്കിനു സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.