മുംബൈ: പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും റിഫൈനറികളെ ഉൾപ്പെടുത്തി പുതിയ പാനൽ രൂപീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തിന് ലാഭകരവും കാര്യക്ഷമവുമായ ക്രൂഡ് ഇറക്കുമതി നടപടികൾ ഈ പാനലിലൂടെ രൂപീകരിക്കാനാണ് സർക്കാരിന്റെ പദ്ധതി. രണ്ടാഴ്ച കൂടുന്പോൾ യോഗം ചേർന്നാകും പാനൽ, ഇറക്കുമതി സംബന്ധിച്ച തീരുമാനങ്ങളെടുക്കുക.
പാനൽ രൂപീകരിക്കുകവഴി സംയുക്ത തീരുമാനങ്ങളെടുക്കാനും ഒരുമിച്ച് ക്രൂഡ് കയറ്റുമതി രാജ്യങ്ങളുമായി വിലപേശി ഇടപാട് കൂടുതൽ ലാഭകരമാക്കാനും സാധിക്കുമെന്നു കേന്ദ്ര പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂർ പറഞ്ഞു. ക്രൂഡ് വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണു നടപടി.
നിലവിൽ പൊതുമേഖലാ റിഫൈനറികൾ ഇത്തരത്തിൽ സംയുക്തമായാണ് ചില ക്രൂഡ് ഇറക്കുമതി ഇടപാടുകൾ നടത്തുന്നത്. ഇറാനുമായുള്ള ഇടപാട് ഇതിലൂടെ ലാഭകരമാക്കാനും രാജ്യത്തെ കന്പനികൾക്ക് സാധിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഇറക്കുമതി രാജ്യമായ ഇന്ത്യ കൂടുതൽ ക്രൂഡും ഇറക്കുമതി ചെയ്യുന്നത് മിഡിൽഈസ്റ്റിൽനിന്നാണ്.
ക്രൂഡ് ഇറക്കുമതിക്കായി കൂടുതൽ പണം മുടക്കിയതോടെ രാജ്യത്തിന്റെ വ്യാപാരക്കമ്മി സെപ്റ്റംബറിൽ സർവകാല റിക്കാർഡായ 2260 കോടി ഡോളറായിരുന്നു. ആഗോള തലത്തിൽ ഡിമാൻഡ് വർധിച്ചതിനെത്തുടർന്ന് ക്രൂഡ് വില റിക്കാർഡ് നിലവാരത്തിലാണ്.
ഡിമാൻഡ് വർധിച്ച സാഹചര്യത്തിൽ ഒപെക് ക്രൂഡ് ഉത്പാദനംവർധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
പാനൽ രൂപീകരിക്കുകവഴി സംയുക്ത തീരുമാനങ്ങളെടുക്കാനും ഒരുമിച്ച് ക്രൂഡ് കയറ്റുമതി രാജ്യങ്ങളുമായി വിലപേശി ഇടപാട് കൂടുതൽ ലാഭകരമാക്കാനും സാധിക്കുമെന്നു കേന്ദ്ര പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂർ പറഞ്ഞു. ക്രൂഡ് വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണു നടപടി.
നിലവിൽ പൊതുമേഖലാ റിഫൈനറികൾ ഇത്തരത്തിൽ സംയുക്തമായാണ് ചില ക്രൂഡ് ഇറക്കുമതി ഇടപാടുകൾ നടത്തുന്നത്. ഇറാനുമായുള്ള ഇടപാട് ഇതിലൂടെ ലാഭകരമാക്കാനും രാജ്യത്തെ കന്പനികൾക്ക് സാധിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഇറക്കുമതി രാജ്യമായ ഇന്ത്യ കൂടുതൽ ക്രൂഡും ഇറക്കുമതി ചെയ്യുന്നത് മിഡിൽഈസ്റ്റിൽനിന്നാണ്.
ക്രൂഡ് ഇറക്കുമതിക്കായി കൂടുതൽ പണം മുടക്കിയതോടെ രാജ്യത്തിന്റെ വ്യാപാരക്കമ്മി സെപ്റ്റംബറിൽ സർവകാല റിക്കാർഡായ 2260 കോടി ഡോളറായിരുന്നു. ആഗോള തലത്തിൽ ഡിമാൻഡ് വർധിച്ചതിനെത്തുടർന്ന് ക്രൂഡ് വില റിക്കാർഡ് നിലവാരത്തിലാണ്.
ഡിമാൻഡ് വർധിച്ച സാഹചര്യത്തിൽ ഒപെക് ക്രൂഡ് ഉത്പാദനംവർധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.