ന്യൂയോർക്ക്: ഇന്ത്യയിൽ വിദേശ നിക്ഷേപകർക്കു വലിയ അവസരങ്ങളാണുള്ളതെന്നും രാജ്യത്തെ മാറിയ ബിസിനസ് അന്തരീക്ഷം പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എഫ്ഐസിസിഐയുടെ ആഭിമുഖ്യത്തിൽ നടത്തിയ നിക്ഷേപസംഗമത്തിൽ സംസാരിക്കുകയായിരുന്നു നിർമല.
“രാജ്യത്തെ സ്റ്റാർട്ടപ്പുകൾ മികച്ച മുന്നേറ്റമാണു നടത്തിക്കൊണ്ടിരിക്കുന്നത്.ഈ വർഷംതന്നെ ഇവയിൽ 16 എണ്ണം യൂണിക്കോണുകളായി മാറും. വെല്ലുവിളി നിറഞ്ഞ നിലവിലെ സാഹചര്യത്തിലും സാങ്കേതികവത്കരണത്തിന്റെ സാധ്യതകൾ രാജ്യം നന്നായി ഉപയോഗിക്കുന്നുണ്ട്. ധനകാര്യമേഖലയിലുംസാങ്കേതികവിദ്യയുടെ ഗുണങ്ങൾ ഫലപ്രദമായി ഉപയോഗിച്ചുവരികയാണ്. ഫിൻടെക് കന്പനികളാണ് ഈ മേഖലയിലെ പ്രധാനികൾ’’ - നിർമല കൂട്ടിച്ചേർത്തു.
യോഗശേഷം മാസ്റ്റർകാർഡ്, ഫെഡ്എക്സ് കോർപറേഷൻ, സിറ്റി,ഐബിഎം തുടങ്ങിയ കന്പനികളുടെ സാരഥികളുമായും നിർമല കൂടിക്കാഴ്ച നടത്തി.
ഉത്പാദനാധിഷ്ഠിത ധനസഹായ പദ്ധതി(പിഎൽഐ) ഉൾപ്പെടെ രാജ്യത്തെ സാന്പത്തിക മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളിൽ വ്യവസായ പ്രമുഖർ സന്തുഷ്ടി പ്രകടിപ്പിച്ചതായി കേന്ദ്രധനമന്ത്രാലയം അറിയിച്ചു.
“രാജ്യത്തെ സ്റ്റാർട്ടപ്പുകൾ മികച്ച മുന്നേറ്റമാണു നടത്തിക്കൊണ്ടിരിക്കുന്നത്.ഈ വർഷംതന്നെ ഇവയിൽ 16 എണ്ണം യൂണിക്കോണുകളായി മാറും. വെല്ലുവിളി നിറഞ്ഞ നിലവിലെ സാഹചര്യത്തിലും സാങ്കേതികവത്കരണത്തിന്റെ സാധ്യതകൾ രാജ്യം നന്നായി ഉപയോഗിക്കുന്നുണ്ട്. ധനകാര്യമേഖലയിലുംസാങ്കേതികവിദ്യയുടെ ഗുണങ്ങൾ ഫലപ്രദമായി ഉപയോഗിച്ചുവരികയാണ്. ഫിൻടെക് കന്പനികളാണ് ഈ മേഖലയിലെ പ്രധാനികൾ’’ - നിർമല കൂട്ടിച്ചേർത്തു.
യോഗശേഷം മാസ്റ്റർകാർഡ്, ഫെഡ്എക്സ് കോർപറേഷൻ, സിറ്റി,ഐബിഎം തുടങ്ങിയ കന്പനികളുടെ സാരഥികളുമായും നിർമല കൂടിക്കാഴ്ച നടത്തി.
ഉത്പാദനാധിഷ്ഠിത ധനസഹായ പദ്ധതി(പിഎൽഐ) ഉൾപ്പെടെ രാജ്യത്തെ സാന്പത്തിക മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളിൽ വ്യവസായ പ്രമുഖർ സന്തുഷ്ടി പ്രകടിപ്പിച്ചതായി കേന്ദ്രധനമന്ത്രാലയം അറിയിച്ചു.