മുംബൈ: ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള സാമഗ്രികളുടെ വിലവർധന രൂക്ഷമായതോടെ ഇന്ത്യയുടെ ഇറക്കുമതി മൂല്യത്തിൽ ഗണ്യമായ വർധന.
സെപ്റ്റംബർ മാസം ഇന്ത്യയുടെ മൊത്തം ഇറക്കുമതി മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 70 ശതമാനമുയർന്ന് 6849 കോടി ഡോളറായി.
കയറ്റുമതിയിൽ 21.44 ശതമാനം വർധനയാണുള്ളത്; 5406കോടി ഡോളർ. ഇതോടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി 2260 കോടി ഡോളറായി ഉയർന്നു.
ചരിത്രത്തിലെ ഏറ്റവും കൂടിയ വ്യാപാരക്കമ്മിയാണിത്. 2012 ഒക്ടോബറിൽ രേഖപ്പെടുത്തിയ 2020 കോടി ഡോളറിന്റെ കമ്മിയായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വ്യാപാരക്കമ്മി.
ചരക്ക് ഇറക്കുമതിയിൽ(സേവനം ഒഴികെ) 85 ശതമാനം വർധനയാണുള്ളത്. വിലവർധനയെത്തുടർന്ന് മുൻവർഷത്തെ അപേക്ഷിച്ച് ക്രൂഡ് ഓയിൽ ഇറക്കുമതി മൂല്യത്തിലുണ്ടായ വർധന മൂന്നു മടങ്ങാണ്.
2020 സെപ്റ്റംബറിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി 580 കോടി ഡോളർ മുടക്കിയ സ്ഥാനത്ത് ഇക്കുറി 1740 കോടി ഡോളർ ആണ് മുടക്കേണ്ടി വന്നത്. വില വർധനയോടൊപ്പം ആവശ്യകത വർധിച്ചതും ക്രൂഡ് ഇറക്കുമതി ഉയരാൻ കാരണമായി. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിയിലും വലിയ വർധനയാണുള്ളത്.
സെപ്റ്റംബർ മാസം ഇന്ത്യയുടെ മൊത്തം ഇറക്കുമതി മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 70 ശതമാനമുയർന്ന് 6849 കോടി ഡോളറായി.
കയറ്റുമതിയിൽ 21.44 ശതമാനം വർധനയാണുള്ളത്; 5406കോടി ഡോളർ. ഇതോടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി 2260 കോടി ഡോളറായി ഉയർന്നു.
ചരിത്രത്തിലെ ഏറ്റവും കൂടിയ വ്യാപാരക്കമ്മിയാണിത്. 2012 ഒക്ടോബറിൽ രേഖപ്പെടുത്തിയ 2020 കോടി ഡോളറിന്റെ കമ്മിയായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വ്യാപാരക്കമ്മി.
ചരക്ക് ഇറക്കുമതിയിൽ(സേവനം ഒഴികെ) 85 ശതമാനം വർധനയാണുള്ളത്. വിലവർധനയെത്തുടർന്ന് മുൻവർഷത്തെ അപേക്ഷിച്ച് ക്രൂഡ് ഓയിൽ ഇറക്കുമതി മൂല്യത്തിലുണ്ടായ വർധന മൂന്നു മടങ്ങാണ്.
2020 സെപ്റ്റംബറിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി 580 കോടി ഡോളർ മുടക്കിയ സ്ഥാനത്ത് ഇക്കുറി 1740 കോടി ഡോളർ ആണ് മുടക്കേണ്ടി വന്നത്. വില വർധനയോടൊപ്പം ആവശ്യകത വർധിച്ചതും ക്രൂഡ് ഇറക്കുമതി ഉയരാൻ കാരണമായി. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിയിലും വലിയ വർധനയാണുള്ളത്.