വാഷിംഗ്ടൺ: സാന്പത്തിക ഭീകരതയെയും സാന്പത്തിക തട്ടിപ്പുകളും ചെറുക്കാൻ യോജിച്ചു പ്രവർത്തിക്കുമെന്ന് ഇന്ത്യയും യുഎസും.
എട്ടാമത് ഇന്ത്യ-യുഎസ് ധനകാര്യ പങ്കാളിത്ത യോഗത്തിന്റെ ഭാഗമായി കേന്ദ്രധനമന്ത്രി നിർമല സീതാരാമനും യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെലനും നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാന്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടുത്താനും ധാരണയായി.
“ഭീകരപ്രവർത്തനങ്ങൾക്ക് പണമെത്തിക്കുന്നതും സാന്പത്തിക തട്ടിപ്പുകളും തടയാൻ നടപടികൾ സ്വീകരിക്കും. ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ അന്താരാഷ്ട്ര ധനകാര്യ സേവന സെന്റർ ആരംഭിക്കും.
നികുതി വെട്ടിപ്പു തടയാൻ സാന്പത്തിക വിവരങ്ങൾ പങ്കുവയ്ക്കുന്നതു കൂടുതൽ കാര്യക്ഷമമാക്കും.’’ -കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവിട്ട സംയുക്ത പ്രസതാവനയിൽ പറയുന്നു. സാന്പത്തികരംഗം പഴയസ്ഥിതിയിലാകുംവരെ സഹായ നടപടികൾ തുടരാനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നത് സംബന്ധിച്ച വിഷയങ്ങളിൽ യോജിച്ചു പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി. ആർബിഐ ഗവർണർ ശക്തി കാന്ത ദാസും ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോ പവലും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
എട്ടാമത് ഇന്ത്യ-യുഎസ് ധനകാര്യ പങ്കാളിത്ത യോഗത്തിന്റെ ഭാഗമായി കേന്ദ്രധനമന്ത്രി നിർമല സീതാരാമനും യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെലനും നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാന്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടുത്താനും ധാരണയായി.
“ഭീകരപ്രവർത്തനങ്ങൾക്ക് പണമെത്തിക്കുന്നതും സാന്പത്തിക തട്ടിപ്പുകളും തടയാൻ നടപടികൾ സ്വീകരിക്കും. ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ അന്താരാഷ്ട്ര ധനകാര്യ സേവന സെന്റർ ആരംഭിക്കും.
നികുതി വെട്ടിപ്പു തടയാൻ സാന്പത്തിക വിവരങ്ങൾ പങ്കുവയ്ക്കുന്നതു കൂടുതൽ കാര്യക്ഷമമാക്കും.’’ -കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവിട്ട സംയുക്ത പ്രസതാവനയിൽ പറയുന്നു. സാന്പത്തികരംഗം പഴയസ്ഥിതിയിലാകുംവരെ സഹായ നടപടികൾ തുടരാനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നത് സംബന്ധിച്ച വിഷയങ്ങളിൽ യോജിച്ചു പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി. ആർബിഐ ഗവർണർ ശക്തി കാന്ത ദാസും ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോ പവലും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.