മുംബൈ: വിവിധ തരം ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം കുറച്ച് കേന്ദ്ര സർക്കാർ. രാജ്യത്ത് ഇവയുടെ വില കുത്തനെ കൂടിയ സാഹചര്യത്തിലാണു നടപടി. അസംസ്കൃത പാം ഓയിലിന്റെ അടിസ്ഥാന ഇറക്കുമതിച്ചുങ്കം 8.25 ശതമാനമായാണു കുറച്ചത്.
അസംസ്കൃത സോയാ ബീൻ എണ്ണ, അസംസ്കൃത സണ്‍ഫ്ലവർ എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതിച്ചുങ്കം 5.5 ശതമാനവുമാക്കി. റിഫൈൻഡ് പാം ഓയിൽ, റിഫൈൻഡ് സോയാബീൻ എണ്ണ, റിഫൈൻഡ് സണ്‍ഫ്ലവർ ഓയിൽ എന്നിവയുടെ അടിസ്ഥാന ഇറക്കുമതിച്ചുങ്കം 32.5 ശതമാനത്തിൽനിന്നു 17.5 ശതമാനമായും കുറച്ചു.
ഇതിനു പുറമേ ഏതാനും എണ്ണകളുടെ കാർഷിക സെസിലും കേന്ദ്ര സർക്കാർ കുറവ് വരുത്തി. ഇതേത്തുടർന്ന് അസംസ്കൃത പാം ഓയിലിന്റെ സെസ് 20 ശതമാനത്തിൽനിന്ന് 7.5 ശതമാനമായും അസംസ്കൃത സോയബീൻ എണ്ണ, അസംസ്കൃത സണ്‍ഫ്ലവർ എണ്ണ എന്നിവയുടെ സെസ് 20 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായും കുറഞ്ഞു.
ഇന്നുമുതൽ 2022 മാർച്ച് 31വരെ പുതുക്കിയ നിരക്കുകൾ ബാധകമായിരിക്കുമെന്ന് കേന്ദ്ര പരോക്ഷ നികുതി ബോർഡ് (സിബിഐസി) അറിയിച്ചു.
അന്താരാഷ്ട്ര വിലയിലെ വർധനവിനെത്തുടർന്ന് ഏതാനും മാസങ്ങളായി രാജ്യത്തെ ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ വിലക്കയറ്റം സെപ്റ്റംബറിൽ മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 34.19 ശതമാനമായിരുന്നു.
ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിലൂടെ ദീപാവലി ഉൾപ്പെടെയുള്ള വിശേഷ ദിനങ്ങൾ പ്രമാണിച്ചുളള വിലക്കയറ്റം നിയന്ത്രിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.
എണ്ണ ആവശ്യകതയുടെ മൂന്നിൽ രണ്ടു ഭാഗവും ഇറക്കുമതിയിലൂടെയാണു നിറവേറ്റുന്നത്.
അസംസ്കൃത സോയാ ബീൻ എണ്ണ, അസംസ്കൃത സണ്‍ഫ്ലവർ എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതിച്ചുങ്കം 5.5 ശതമാനവുമാക്കി. റിഫൈൻഡ് പാം ഓയിൽ, റിഫൈൻഡ് സോയാബീൻ എണ്ണ, റിഫൈൻഡ് സണ്‍ഫ്ലവർ ഓയിൽ എന്നിവയുടെ അടിസ്ഥാന ഇറക്കുമതിച്ചുങ്കം 32.5 ശതമാനത്തിൽനിന്നു 17.5 ശതമാനമായും കുറച്ചു.
ഇതിനു പുറമേ ഏതാനും എണ്ണകളുടെ കാർഷിക സെസിലും കേന്ദ്ര സർക്കാർ കുറവ് വരുത്തി. ഇതേത്തുടർന്ന് അസംസ്കൃത പാം ഓയിലിന്റെ സെസ് 20 ശതമാനത്തിൽനിന്ന് 7.5 ശതമാനമായും അസംസ്കൃത സോയബീൻ എണ്ണ, അസംസ്കൃത സണ്‍ഫ്ലവർ എണ്ണ എന്നിവയുടെ സെസ് 20 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായും കുറഞ്ഞു.
ഇന്നുമുതൽ 2022 മാർച്ച് 31വരെ പുതുക്കിയ നിരക്കുകൾ ബാധകമായിരിക്കുമെന്ന് കേന്ദ്ര പരോക്ഷ നികുതി ബോർഡ് (സിബിഐസി) അറിയിച്ചു.
അന്താരാഷ്ട്ര വിലയിലെ വർധനവിനെത്തുടർന്ന് ഏതാനും മാസങ്ങളായി രാജ്യത്തെ ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ വിലക്കയറ്റം സെപ്റ്റംബറിൽ മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 34.19 ശതമാനമായിരുന്നു.
ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിലൂടെ ദീപാവലി ഉൾപ്പെടെയുള്ള വിശേഷ ദിനങ്ങൾ പ്രമാണിച്ചുളള വിലക്കയറ്റം നിയന്ത്രിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.
എണ്ണ ആവശ്യകതയുടെ മൂന്നിൽ രണ്ടു ഭാഗവും ഇറക്കുമതിയിലൂടെയാണു നിറവേറ്റുന്നത്.