മുംബൈ: നടപ്പു ധനകാര്യവർഷം ഇന്ത്യ 8.3 ശതമാനം സാന്പത്തിക വളർച്ച(ജിഡിപി) കൈവരിക്കുമെന്ന് ലോക ബാങ്ക്.രാജ്യത്ത് പൊതുനിക്ഷേപം കൂടുകയാണെന്നും നിർമാണ മേഖലയ്ക്ക് സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും മറ്റും ഏറെ ഗുണംചെയ്യുന്നുണ്ടെന്നും ലോകബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
“നിഷ്ക്രിയ ആസ്തികൾ കൂടുന്നതും മൂന്നാം കോവിഡ് തരംഗത്തിനുള്ള സാധ്യതയും ഇന്ത്യക്ക് വെല്ലുവിളിയായേക്കാം. എന്നാൽ, സർക്കാർ നടപ്പിലാക്കുന്ന സാന്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി നിഷ്ക്രിയ ആസ്തികളുടെ ദോഷഫലം കാര്യമായി ബാധിക്കുന്നില്ല.
വാകസിൻ വിതരണം ലക്ഷ്യപ്രാപ്തിയിലെത്തിയാൽ മൂന്നാം തരംഗത്തിന്റെ ഭീഷണിയും ഇന്ത്യക്കു നേരിടാവുന്നതേയുള്ളു’’ -ലോകബാങ്ക് ദക്ഷിണേഷ്യൻ വിഭാഗം മുഖ്യ സാന്പത്തിക വിദഗ്ധൻ ഹാൻസ് ടിമ്മർ പറഞ്ഞു. ആർബിഎെ 9.5 ശതമാനം ജിഡിപി വളർച്ചയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.
“നിഷ്ക്രിയ ആസ്തികൾ കൂടുന്നതും മൂന്നാം കോവിഡ് തരംഗത്തിനുള്ള സാധ്യതയും ഇന്ത്യക്ക് വെല്ലുവിളിയായേക്കാം. എന്നാൽ, സർക്കാർ നടപ്പിലാക്കുന്ന സാന്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി നിഷ്ക്രിയ ആസ്തികളുടെ ദോഷഫലം കാര്യമായി ബാധിക്കുന്നില്ല.
വാകസിൻ വിതരണം ലക്ഷ്യപ്രാപ്തിയിലെത്തിയാൽ മൂന്നാം തരംഗത്തിന്റെ ഭീഷണിയും ഇന്ത്യക്കു നേരിടാവുന്നതേയുള്ളു’’ -ലോകബാങ്ക് ദക്ഷിണേഷ്യൻ വിഭാഗം മുഖ്യ സാന്പത്തിക വിദഗ്ധൻ ഹാൻസ് ടിമ്മർ പറഞ്ഞു. ആർബിഎെ 9.5 ശതമാനം ജിഡിപി വളർച്ചയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.