ന്യൂഡൽഹി: രാജ്യത്ത് ഏഴു പുതിയ ടെക്സ്റ്റൈൽ പാർക്കുകൾ തുടങ്ങാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്ന നിക്ഷേപസൗഹൃദ സംസ്ഥാനങ്ങൾക്ക് പാർക്കുകൾ അനുവദിക്കും. 4,445 കോടി രൂപ ചെലവിൽ അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കും.
ഏഴു ലക്ഷം തൊഴിൽ അവസരങ്ങൾ നേരിട്ടും 14 ലക്ഷം തൊഴിൽ അവസരങ്ങൾ പരോക്ഷമായും സൃഷ്ടിക്കപ്പെടും. നിലവിൽ ടെക്സ്റ്റൈൽ പാർക്കിന് താത്പര്യം അറിയിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളമില്ല.
റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനം ബോണസായി നൽകാനും തീരുമാനിച്ചു. നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള 11.56 ലക്ഷം ജീവനക്കാർക്ക് പ്രയോജനപ്പെടും. 2,081.68 കോടി രൂപയാണ് ചെലവഴിക്കുക.
തമിഴ്നാട്, പഞ്ചാബ്, ഒഡീഷ, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, ആസാം, കർണാടക, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ടെക്സ്റ്റൈൽ പാർക്കുകൾ തുടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
ഏഴു ലക്ഷം തൊഴിൽ അവസരങ്ങൾ നേരിട്ടും 14 ലക്ഷം തൊഴിൽ അവസരങ്ങൾ പരോക്ഷമായും സൃഷ്ടിക്കപ്പെടും. നിലവിൽ ടെക്സ്റ്റൈൽ പാർക്കിന് താത്പര്യം അറിയിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളമില്ല.
റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനം ബോണസായി നൽകാനും തീരുമാനിച്ചു. നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള 11.56 ലക്ഷം ജീവനക്കാർക്ക് പ്രയോജനപ്പെടും. 2,081.68 കോടി രൂപയാണ് ചെലവഴിക്കുക.
തമിഴ്നാട്, പഞ്ചാബ്, ഒഡീഷ, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, ആസാം, കർണാടക, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ടെക്സ്റ്റൈൽ പാർക്കുകൾ തുടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.